ജില്ലാ കര്‍ഷക സ്വരാജ് യോഗം സംസ്ഥാന ജനറല്‍ കണ്‍വീനര്‍ സണ്ണി പൈകട ഉദ്ഘാടനം ചെയ്യുന്നു.
പാലക്കാട്: കേരളത്തില്‍ രൂക്ഷമായിവരുന്ന വന്യജീവി ആക്രമണങ്ങളെ പ്രതിരോധിക്കുന്ന കാര്യത്തില്‍ യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ വൈകരുതെന്നു പാലക്കാട്ടു ചേര്‍ന്ന വിവിധ സ്വതന്ത്ര കര്‍ഷകസംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു.
വന്യജീവികള്‍ക്കു മാത്രമല്ല മനുഷ്യര്‍ക്കും ജീവിക്കണം. വനസംരക്ഷണ നിയമവും വന്യജീവി സംരക്ഷണനിയമവും കലോചിതമായി പരിഷ്കരിക്കണമെന്ന മുദ്രാവാക്യവുമായി നടത്തിയ കര്‍ഷക സ്വരാജ് സത്യഗ്രഹത്തിന്റെ 13 ദിവസത്തെ നിരാഹാരസമരം അവസാനിച്ചത് ഇപ്പോഴത്തെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി. സതീശൻ നല്കിയ രേഖാമൂലമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലായിരുന്നു.
രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും കര്‍ഷക സ്വരാജ് സത്യാഗ്രഹ സമിതിക്കു രൂപംനല്കി വരുകയാണ്. ഇതിന്റെ ഭാഗമായി നടന്ന പാലക്കാട് ജില്ലാ കര്‍ഷക സ്വരാജ് സത്യാഗ്രഹസമിതി യോഗം സംസ്ഥാന കണ്‍വീനര്‍ സണ്ണി പൈകട ഉദ്ഘാടനം ചെയ്തു. വിളയോടി വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ഡോ. മാത്യു കല്ലടിക്കോട്, ബാലചന്ദ്രന് പുതുവയല്‍, കെ. അബ്ദുള്‍ അസീസ്, ജോര്‍ജ് സിറിയക്, സജീഷ് കുത്തനൂര്‍, സന്തോഷ് കൂട്ടാല, എം.ജി. അജീഷ് കുമാര്‍, സന്തോഷ് മലമ്പുഴ, രഘു മാത്തൂര്‍, പി. ഗോപാലന്, ടി.പി. കനകദാസ്, കെ. രാധാകൃഷ്ണന്, വി. ഗോപാല സ്വാമി എന്നിവര്‍ പ്രസംഗിച്ചു. സംസാരിച്ചു. കര്‍ഷക സ്വരാജ് സത്യഗ്രഹ സമിതി ജില്ലാ ഭാരവാഹികളായി മുതലാംകോട് മണി, കെ. ചിദംബരന്‍കുട്ടി മാസ്റ്റര്‍, പാണ്ടിയോട് പ്രഭാകരന്- രക്ഷാധികാരികൾ, വിളയോടി വേണുഗോപാലന്‍- ചെയര്മാന്, ജോര്‍ജ് സിറിയക്, എം.ജി. അജിത് കുമാര്‍- വൈസ് ചെയര്മാന്മാർ, ഡോ. മാത്യു കല്ലടിക്കോട്- ജനറൽ കൺവീനർ, സജീഷ് കുത്തനൂര്‍, സന്തോഷ് കൂട്ടാല- കണ്‍വീനർമാർ എന്നിവരെ തെരഞ്ഞടുത്തു.