x
ad
Sun, 20 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇഎസ്എയില്‍ കുരുങ്ങുമോ?

വെബ് ഡെസ്ക്
Published: September 20, 2026 04:17 AM IST | Updated: September 20, 2026 04:17 AM IST

പ്രതീകാത്മക ചിത്രം

കോടഞ്ചേരി: പശ്ചിമഘട്ട മലനിരകളുടെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി കസ്തുരംഗന്‍ റിപ്പോര്‍ട്ട് 2013 പ്രസിദ്ധീകരിച്ചതു മുതല്‍ മലയോരമേഖലയില്‍ ആശങ്കയാണെങ്ങും.

2013 ല്‍ 123 വില്ലേജുകളിലെ 13108.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ഏരിയ പരിസ്ഥിതി ലോലമേഖലയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്ന് ജനകീയമായ എതിര്‍പ്പുകള്‍ ഉയര്‍ന്നു. തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശപ്രകാരം ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും ഇഎസ്എ (ജൈവ വൈവിധ്യ മേഖല) മേഖല 123 വില്ലേജുകളിലായി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ ആയി കുറവ് ചെയ്ത റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഫീല്‍ഡ്തല പരിശോധനയില്‍ 2015ല്‍ 119 വില്ലേജുകള്‍ ആയി കുറവ് ചെയ്ത നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ചുവെങ്കിലും ഇഎസ്എ പരിധിയില്‍ വരുന്ന വനമേഖലയുടെ വിസ്തീര്‍ണത്തില്‍ കുറവ് വന്നില്ല. ഏറ്റവും അവസാനമായി ഇറങ്ങിയ ഏഴാം കരട് വിജ്ഞാപനത്തിലും 131 വില്ലേജുകളെ ഉള്‍പ്പെടുത്തി 9993.7 സ്‌ക്വയര്‍ കിലോമീറ്റര്‍ എന്ന വനവിസ്തൃതി മാറ്റമില്ലാതെ തുടരുകയാണ്.

കോഴിക്കോട് ജില്ലയില്‍ 10 വില്ലേജുകള്‍ ആണ് നിലവില്‍ ഇഎസ്എ പരിധിയില്‍ വരുന്നത്. അതില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ട് വില്ലേജുകളാണ് ഉള്‍പ്പെടുന്നത്.

കോടഞ്ചേരി വില്ലേജിന്‍റെ ആകെ വിസ്തൃതി 57.72 സ്‌ക്വയര്‍ കിലോമീറ്ററാണ്. അതില്‍ 14.73(25.51 ശതമാനം)സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ മേഖലയായി നിലവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നെല്ലിപ്പൊയില്‍ വില്ലേജിന്‍റെ ആകെ വിസ്തൃതിയായ 50.51 സ്‌ക്വയര്‍ കിലോമീറ്ററില്‍ 29.67 സ്‌ക്വയര്‍ കിലോമീറ്റര്‍ ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്ന വനമേഖലയാണ്. വില്ലേജ് വിസ്തൃതിയുടെ 58. 75 ശതമാനം സംസ്ഥാന സര്‍ക്കാരിന്‍റെ തന്നെ നിലവിലെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് .

കസ്തൂരംഗന്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടുകളുടെ നിര്‍ദ്ദേശങ്ങളില്‍ തന്നെ പതിനായിരം ജനസംഖ്യയില്‍ അധികം അധിവസിക്കുന്ന വില്ലേജുകളെ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശങ്ങളുണ്ട്. കോടഞ്ചേരി വില്ലേജില്‍ 18736 പേരും നെല്ലിപ്പൊയില്‍ വില്ലേജില്‍ 10293 ജനങ്ങളും അധിവസിക്കുന്നുണ്ട്. കോടഞ്ചേരിയെ സംബന്ധിച്ചിടത്തോളം ഈ യാഥാര്‍ഥ്യം ബന്ധപ്പെട്ടവര്‍ മറച്ചുവച്ചുവെന്ന ആക്ഷേപവും ഉണ്ട്.

സര്‍ക്കാരുകള്‍ തെറ്റ് തിരുത്തണം

കേരളത്തിന്‍റെ ആകെ വന വിസ്തൃതിയെ ഇഎസ്എ പരിധിയില്‍ വരുന്ന വില്ലേജുകളുടെ മാത്രം വന വിസ്തൃതിയായി തെറ്റായി രേഖപ്പെടുത്തിയത് തിരുത്തുവാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ചേ മതിയാകു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോടഞ്ചേരി, നെല്ലിപ്പൊയില്‍ വില്ലേജ് പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രത്യേക ഗ്രാമസഭായോഗങ്ങള്‍ ചേരും. ജനവാസ മേഖലയെ പൂര്‍ണമായി ഒഴിവാക്കുക, ഇഎസ്എ വനമേഖലയില്‍ നിജപ്പെടുത്തുക, വില്ലേജ് ഒരൊറ്റ യൂണിറ്റായി എടുക്കുന്നത് അവസാനിപ്പിക്കുക, 10000 ജനസംഖ്യയില്‍ അധികമുള്ള വില്ലേജുകളെ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കും. ഗ്രാമസഭ തീരുമാനങ്ങളും ഗ്രാമപഞ്ചായത്ത് ഭരണസമിതി പ്രമേയവും ഇമെയില്‍ വഴി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ട്.

അലക്‌സ് തോമസ് ചെമ്പകശേരി,
കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്


കൃഷിയിടങ്ങളെയും ജനവാസ മേഖലയെയും ഒഴിവാക്കണം

പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുമ്പോള്‍ കര്‍ഷകരെയും സംരക്ഷിക്കാന്‍ നടപടി ഉണ്ടാവണം.പരിസ്ഥിതി ലോല മേഖല പ്രഖ്യാപിക്കേണ്ടത് കൃഷിയിടങ്ങളെയും ജനവാസ മേഖലയെയും ഒഴിവാക്കിക്കൊണ്ടാവണം. മലയോരമേഖലയിലെ കര്‍ഷകരുടെ ആശങ്കയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരിഹാരം കണ്ടെത്തുമെന്നാണ് പ്രതീക്ഷ.

ജിജി എലിവാലുങ്കല്‍,
കോടഞ്ചേരി പഞ്ചായത്ത് നാലാം വാര്‍ഡ് അംഗം.


വനാതിര്‍ത്തിയില്‍ സീറോ ബഫര്‍സോണ്‍ ആക്കണം

വനവും റവന്യൂഭൂമിയും കൃഷിഭൂമിയും വേര്‍തിരിച്ച് സീറോ ബഫര്‍സോണക്കി വനാതിര്‍ത്തിയില്‍ ഇഎസ്എ നിലനിര്‍ത്തണം.കോടഞ്ചേരി പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ റവന്യൂ, വനം വകുപ്പുകള്‍ സംയുക്തമായി നല്‍കിയ മാപ്പ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കണം. കര്‍ഷകര്‍ക്ക് സമാധാനപരമായി, തടസങ്ങളില്ലാതെ കൃഷി ചെയ്ത് ജീവിക്കാനുള്ള നടപടി ഉണ്ടാവണം.

ജോണ്‍ നെടുങ്ങാട്ട് (കര്‍ഷകന്‍),
കോടഞ്ചേരി

Tags : District News Nattuvishesham ESA?

Recent News

Corehub Up