x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യാത്രയ്ക്കൊടുവിൽ: മാങ്ങാപ്പാറ കുടിയിലെ 39 ഗോത്രവർഗ വോട്ടർമാർ ജനാധിപത്യത്തിനായി മലയിറങ്ങി


Published: April 9, 2026 11:06 PM IST | Updated: April 9, 2026 11:06 PM IST

മാങ്ങാപ്പാറ ഉന്നതിയിലെ വോട്ടർമാർ ജനാധിപത്യത്തിനായി മലയിറങ്ങി വരുന്നു.

മറയൂർ: കേരള-തമിഴ്നാട് അതിർത്തിയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മാങ്ങാപ്പാറ ഉന്നതിയിലെ ഗോത്രവർഗവാസികൾ ജനാധിപത്യത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത തെളിയിച്ചു.

വനത്തിന്‍റെ ഉന്നത പ്രദേശങ്ങളിൽനിന്ന് 34 കിലോമീറ്റർ ദൂരമുള്ള പയസ് നഗർ പോളിംഗ് ബൂത്തിലേക്ക് ദുർഘടമായ മൺപാതയിലൂടെ പ്രത്യേക ഗിയർ ജീപ്പുകളിലാണ് അവർ യാത്ര ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ ഒരു പരിഭവവുമില്ലാതെ 39 പേർ വോട്ട് രേഖപ്പെടുത്തി. ഒരാൾക്ക് വോട്ട് ചെയ്യാൻ കഴിഞ്ഞില്ല.

സുഖമില്ലാതിരുന്ന നാലു പേരെ ഒഴിവാക്കി. കാശി, രാമായി എന്നിവരുടെ വോട്ടുകൾ ഹോം വോട്ടിങ് സംവിധാനത്തിലൂടെ അധികൃതർ കുടിയിലെത്തി രേഖപ്പെടുത്തി. കേരളത്തിലെ ഏറ്റവും ദുർഗമമായ പ്രദേശങ്ങളിലൊന്നായ ചിന്നാർ വനത്തിനുള്ളിലെ ഈ കുടിയിലെ വോട്ടർമാർ ദീർഘമായ മലയിറക്ക യാത്രയ്ക്ക് ശേഷമാണ് പോളിംഗ് ബൂത്തിലെത്തിയത്.

വനപാതയിലെ ദുരൂഹതകളും ദുർഘടതകളും അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുന്നതിന് തടസമാകാതിരുന്നത് ശ്രദ്ധേയമാണ്.

ഈ ലളിതരായ ഗോത്രവാസികളുടെ ജനാധിപത്യത്തോടുള്ള ആത്മാർത്ഥതയാണ് ഈ തെരഞ്ഞെടുപ്പിൽ ഏറ്റവും മനോഹരമായ ചിത്രമായി നിലകൊള്ളുന്നത്.

Tags : Yatra nattuvishesham local news

Recent News

Corehub Up