കാബൂൾ: ജനവാസമേഖലയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടെന്ന് അഫ്ഗാനിസ്ഥാൻ അറിയിച്ചു. 14 പേർക്കു പരിക്കേറ്റു.
ഈയിടെ നടന്ന സമാധാന ചർച്ചയ്ക്കിടെയിലും ഇരു രാജ്യങ്ങൾ തമ്മിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കുനാർ പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ രണ്ടു സ്കൂളുകളും രണ്ടു മോസ്കുകളും ഒരു ഹെൽത്ത് സെന്ററുംതകർന്നുവെന്ന് അഫ്ഗാൻ സർക്കാർ വക്താവ് ഹംദുള്ള ഫിത്രാത് പറഞ്ഞു.
അതേസമയം, അഫ്ഗാന്റെ ആരോപണം പാക്കിസ്ഥാൻ തള്ളി. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ സംഘർഷത്തിൽ നൂറുകണക്കിനു പേരാണ് കൊല്ലപ്പെട്ടത്. ഏപ്രിൽ ആദ്യം ഇരു രാജ്യങ്ങളും ചൈനയുടെ മധ്യസ്ഥതയിൽ സമാധാന ചർച്ച നടത്തിയിരുന്നു.
Tags : Afghanistan Pakistani attack