ലണ്ടൻ: ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ (ഡിആർ കോംഗോ) പൊട്ടിപ്പുറപ്പെട്ട എബോള രോഗം വിചാരിച്ചതിലും വേഗം പടർന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്കി.
ഡിആർ കോംഗോയിൽ 131 പേരാണ് രോഗം ബാധിച്ചു മരിച്ചത്. അയൽ രാജ്യമായ ഉഗാണ്ടയിൽ ഒരാളും മരിച്ചു.
ഡിആർ കോംഗോയിൽ 513 പേർക്ക് രോഗം ബാധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
എന്നാൽ, ആയിരം പേർക്കുവരെ രോഗം ബാധിച്ചിരിക്കാമെന്ന് ലണ്ടനിലെ ചില സംഘടനകൾ വ്യക്തമാക്കി.
രോഗനിർണയം സമയത്തുണ്ടായില്ലെങ്കിൽ അതിവേഗം പടരാമെന്നു റെഡ്ക്രോസ് പറഞ്ഞു.
Tags : Ebola death toll WHO disease spreading