x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഖമനയ്‌യുടെ പകരക്കാരിൽ മുന്നിൽ ഹസൻ ഖൊമേനി


Published: March 3, 2026 01:49 AM IST | Updated: March 3, 2026 01:49 AM IST

ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനയ്‌യുടെ പകരക്കാരുടെ പട്ടികയിൽ ആദ്യ പേരുകാരനായി ഹസൻ ഖൊമേനി. ഇസ്‌ലാമിക് റിപ്പബ്ലിക്കിന്‍റെ സ്ഥാപകൻ ആയത്തൊള്ള റൂഹൂള്ള ഖൊമേനിയുടെ കൊച്ചുമകനാണ് ഹസൻ ഖൊമേനി.

ആയത്തൊള്ള ഖൊമേനിയുടെ 15 കൊച്ചുമക്കളിൽ ഏറ്റവും കൂടുതൽ പൊതുമധ്യത്തിൽ കാണപ്പെടുന്നയാളാണ്. മതനേതൃത്വത്തിലെ മിതവാദിയായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. മുൻ പ്രസിഡന്‍റുമാരായ മുഹമ്മദ് ഖതാമി, ഹസൻ റുഹാനിയുൾപ്പെടെ പരിഷ്കരണവാദികളായ നേതാക്കളുമായി അടുത്ത ബന്ധവും ഇദ്ദേഹം സൂക്ഷിച്ചിരുന്നു.

എന്നാൽ, ഹസൻ ഖൊമേനി സർക്കാരിന്‍റെ ഭാഗമായി പ്രവർത്തിച്ചിരുന്നില്ല. രാഷ്‌ട്രീയ നേതൃത്വത്തിലെ ചിലർ ഹസൻ ഖൊമേനിയെയാണ് ഖമനയ്‌യുടെ രണ്ടാമത്തെ മകൻ മൊജ്തബിനെതിരേ ഉയർത്തിക്കാട്ടുന്നത്. ഇസ്‌ലാമിക് റിപ്പബ്ലിക്കിനോട് കൂറു പുലർത്തുമ്പോൾ പോലും പരിഷ്കരണത്തിനായി ഹസൻ ഖൊമേനി എല്ലായ്പ്പോഴും വാദിച്ചിരുന്നു. അധികാരികൾക്കെതിരേ വിമർശം ഉന്നയിക്കാനും അദ്ദേഹം തയാറായിരുന്നു.

2021-ൽ, പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഷ്കരണവാദികളെ മത്സരിക്കുന്നതിൽനിന്നു വിലക്കിയതിനെത്തുടർന്ന് ഗാർഡിയൻ കൗൺസിലിനെ അദ്ദേഹം വിമർശിച്ചിരുന്നു. ഗാർഡിയൻ കൗൺസിലിന്‍റെ നിലപാടാണ് ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട യാഥാസ്ഥിതികനായ ഇബ്രാഹിം റാസിയുടെ വിജയത്തിനു കാരണമായത്.

എനിക്കുവേണ്ടി ഒരാളെ നിങ്ങൾ തെരഞ്ഞെടുത്ത ശേഷം അയാൾക്ക് വോട്ടു ചെയ്യാൻ പറയുന്നു- ഖൊമേനി അന്ന് പറഞ്ഞു. മഹ്സ അമീനി കബറിയുടെ മരണത്തിലും ഖൊമേനി വിമർശനം ഉന്നയിച്ചിരുന്നു.

Tags : Hassan Khomeini Khamenei Iran

Recent News

Corehub Up