പ്രതീകാത്മക ചിത്രം
കാഠ്മണ്ഡു: നേപ്പാളിൽ ഉണ്ടായ മിന്നൽപ്രളയത്തിൽ രക്ഷാപ്രവർത്തനം തുടരുന്നതിനിടയിൽ നാരയണി നദിയിലൂടെ ഒഴുകിവന്ന മൃതദേഹത്തിൽ നിന്ന് സ്വർണ കമ്മലുകൾ ഊരിയെടുത്ത രണ്ടുപേരെ നേപ്പാൾ പോലീസ് അറസ്റ്റ് ചെയ്തു. മദൻ ഗുരുങ് (25), ഉമേഷ് ചൗധരി (38) എന്നിവരാണ് പിടിയിലായത്.
സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന് ഇവർ ആഭരണങ്ങൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് പോലീസ് പ്രതികളെ പിടുകൂടിയത്. മുടിയിൽ പിടിച്ചു വെള്ളത്തിൽ നിന്ന് കരയിലേക്ക് വലിച്ചിട്ട മൃതദേഹത്തിൽ നിന്നാണ് പ്രതികൾ കമ്മലുകൾ ഊരിയെടുത്തത്. ചിത്വാൻ പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഭരത്പൂർ മെട്രോപൊളിറ്റൻ സിറ്റി-1 ലെ പൊഖ്റ ബസ് പാർക്കിന് സമീപത്തുനിന്നാണ് പിടികൂടിയത്.
നേപ്പാളിൽ സമീപകാലത്തുണ്ടായതിൽവച്ചേറ്റവും വലിയ പ്രളയദുരന്തങ്ങളിലൊന്നാണിത്. മിന്നൽപ്രളയത്തിൽ മരണം 392 ആയി ഉയർന്നു. ആയിരത്തിലധികം ആളുകളെ കാണാതായിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.
Tags : Deepika BreakingNews NepalFlood Arrest Steal GoldOrnament