പ്രതീകാത്മക ചിത്രം
ഇസ്ലാമാബാദ്: പാക് അധീന കാഷ്മീരിൽ തെരഞ്ഞെടുപ്പു ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തവരെ സുരക്ഷാസേന കൊന്നൊടുക്കുന്നതായി റിപ്പോർട്ട്.
ഇന്നലെ അവസാനിച്ച 24 മണിക്കൂറിനുള്ളിൽ പാക് സുരക്ഷാസേന നടത്തിയ വെടിവയ്പിൽ 20 പേർ കൊല്ലപ്പെടുകയും 50ലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തുവെന്നാണ് പറയുന്നത്.
റവാലക്കോട്ടിൽ തിങ്കളാഴ്ച മുതൽ വെടിവയ്പു നടക്കുന്നുണ്ട്. പ്രക്ഷോഭങ്ങൾക്കു നേതൃത്വം നല്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരണത്തിന് ആഹ്വാനം നല്കുകയും ചെയ്ത ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി നേതാക്കൾ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സുരക്ഷാ ഭടന്മാർ ജനങ്ങൾക്കു നേരേ വെടിയുതിർക്കുന്നതും മൃതദേഹങ്ങൾ റോഡിൽ കിടക്കുന്നതും വീഡിയോകളിൽ ദൃശ്യമാണെന്ന് എൻഡിടിവി വാർത്താ ചാനൽ റിപ്പോർട്ട് ചെയ്തു.
ജൂൺ അഞ്ചുമുതൽ പാക് അധീന കാഷ്മീരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇതോടെ 80 ആയി. പാക് അധീന കാഷ്മീർ നിയമസഭയിലെ 53ൽ 45 സീറ്റുകളിലേക്കാണ് നേരിട്ട് തെരഞ്ഞെടുപ്പ്. തിങ്കളാഴ്ചത്തെ ഒന്നാം ഘട്ട വോട്ടെടുപ്പിൽ 13 മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പു നടന്നു. അടുത്ത മാസം രണ്ടിനും 11നുമാണ് അടുത്ത ഘട്ടങ്ങൾ.
Tags : Protesters Pakistan ShotDead OccupiedKashmir Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash