x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'എല്ലാവരുടെയും ജീവന് വിലയുണ്ട്, ഇനിയാരും ഇങ്ങനെ ചെയ്യാന്‍ പാടില്ല': ജാസ്‌ലിയയുടെ കുടുംബം

കൊച്ചി ബ്യൂറോ
Published: March 6, 2026 02:39 PM IST | Updated: March 6, 2026 02:39 PM IST

കൊച്ചി: ജാസ്‌ലിയ ജോണ്‍സന്‍റെ ദാരുണ മരണത്തിനു കാരണക്കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതില്‍ കൂടെ നിന്നവര്‍ക്ക് നന്ദി പറഞ്ഞ് ജാസ്‌ലിയയുടെ കുടുംബം.

ജീവന്‍ രക്ഷിക്കണ്ട ഡോക്ടര്‍ ആണ് ഒരു സാധനം ഇടിച്ചു തെറിപ്പിച്ച പോലെ പോയത്. എല്ലാവരുടെയും ജീവന് വിലയുണ്ടെന്ന് മനസിലാക്കണം. ഇനിയാരും ഇങ്ങനെ ചെയ്യാന്‍ പാടില്ല. ഇങ്ങനെ ചെയ്യുകയാണെങ്കില്‍ അതിന് ശിക്ഷ കിട്ടുമെന്ന് എല്ലാവരും അറിയണമെന്ന് ജാസ്‌ലിയയുടെ സഹോദരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മകളുടെ ഓര്‍മ്മകള്‍ പങ്കുവച്ച ജാസ്‌ലിയയുടെ അമ്മ തങ്ങളുടെ കൂടെ നീതിക്കായി ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു. അതേസമയം, അപകടം നടന്ന് ആറു ദിവസം കഴിഞ്ഞപ്പോഴാണ് പ്രതിയായ ഡോ. സിറിയക് പി ജോര്‍ജിനെ പോലീസ് അറസ്റ്റ് ചെയ്തത്. വാഗമണ്ണിലെ റിസോര്‍ട്ടില്‍ ഒളിച്ചു താമസിച്ചിരുന്ന പ്രതിയെ വാഗമണ്‍ പോലീസാണ് അറസ്റ്റ് ചെയ്തത്.

തുടര്‍ന്ന് അങ്കമാലി പോലീസിന് പ്രതിയെ കൈമാറി. സിറിയക്കിനെ ഇനി അങ്കമാലി പോലീസ് സ്‌റ്റേഷനില്‍ എത്തിക്കും. സിറിയക്കിന്‍റെ പിതാവ് ജോര്‍ജ് മാത്യുവിനെ ഇന്ന് രാവിലെ അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ മകനെ ഒളിപ്പിച്ച കുറ്റത്തിനാണ് അങ്കമാലി പോലീസ് ജോര്‍ജ് മാത്യുവിനെ അറസ്റ്റ് ചെയ്തത്.

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും സിറിയക് ഒളിവില്‍ കഴിയുകയായിരുന്നു. ഇതിനിടെ കോട്ടയം സെഷന്‍സ് കോടതിയില്‍ പ്രതി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഫെബ്രുവരി 28ന് ആയിരുന്നു അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജാസ്‌ലിയയെ വാഹനമിടിച്ചത്. പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്‌ലിയ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.

Tags : Jaslia Accident Family Arrest

Recent News

Corehub Up