Kerala
ഹരിപ്പാട്: ദേശീയപാതയിൽ ഹരിപ്പാട് ടിബി ജംഗ്ഷന് സമീപം കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരനായ വയോധികൻ മരിച്ചു. വീയപുരം മേൽപ്പാടം പനനിൽക്കുംപറമ്പിൽ പി.ജെ. ചെറിയാൻ (66) ആണ് അപകടത്തിൽപ്പെട്ടത്. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്.
ആലപ്പുഴ ഭാഗത്തുനിന്ന് കരുനാഗപ്പള്ളിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് അപകടമുണ്ടാക്കിയത്. ചെറിയാൻ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇയാൾ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
ഭാര്യയുടെ സ്വദേശമായ കരുവാറ്റ എൻഎസ്എസ് ഗേൾസ് ഹൈസ്കൂളിന് സമീപം വാടകവീട്ടിലായിരുന്നു ചെറിയാൻ താമസിച്ചിരുന്നത്. മൃതദേഹം നിലവിൽ ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരേതയായ വിജയമ്മയാണ് ഭാര്യ. മക്കൾ: ബിൻസി ചെറിയാൻ, വിനീത ചെറിയാൻ.
National
ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിലുണ്ടായ ബസ് അപകടത്തിൽ രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. ബസ് കണ്ടക്ടർ ജയ് പ്രകാശ് നേഗി, യാത്രക്കാരൻ ഡാകു റാം (72) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.
രാംപൂർ സബ് ഡിവിഷനിലെ ഗാർട്ടോലയ്ക്ക് സമീപം നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 22 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്.
NRI
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥിയായ ജൈഡൻ ജോ സാനി (17) മരിച്ചു. ക്വീൻസ്ലാൻഡിലെ ലേസീസ് ക്രീക്ക് പ്രദേശത്ത് ജൂലൈ 12ന് ഉച്ചയ്ക്ക് 12.15-ഓടെയായിരുന്നു അപകടം.
ജോ സാനിയുടെയും ട്രീസ സിജോയുടെയും മകനാണ് ജൈഡൻ. ജൈഡൻ സഞ്ചരിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് എതിർദിശയിൽ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ജൈഡനെ അടിയന്തരമായി എയർ ആംബുലൻസിൽ റോയൽ ബ്രിസ്ബേൻ ആൻഡ് വിമൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.
അപകടത്തിൽ ഉൾപ്പെട്ട കാർ ഓടിച്ചിരുന്ന 55 വയസുകാരന് പരിക്കേറ്റിട്ടില്ല. സംഭവത്തെക്കുറിച്ച് ക്വീൻസ്ലാൻഡ് പോലീസ് ഫോറൻസിക് ക്രാഷ് യൂണിറ്റ് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു
International
വാഷിംഗ്ടൺ: അമേരിക്കയിലെ മസാച്യുസെറ്റ്സിൽ സ്കൈ ഡൈവിംഗിനിടെ ഉണ്ടായ അപകടത്തിൽ ഇന്ത്യക്കാരന് ദാരുണാന്ത്യം. 28കാരനായ മണി ചന്ദ്ര തേജ ഗദ്ദാം ആണ് മരിച്ചത്.
സ്കൈ ഡൈവിങ്ങിൽ പങ്കെടുക്കുന്നതിനിടെ 30 അടി താഴ്ചയിലേക്ക് വീണ് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഉടൻ തന്നെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഈക്കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മസാച്യുസെറ്റ്സിലെ ഓറഞ്ച് ടൗണിലുള്ള പ്രമുഖ സ്കൈ ഡൈവിംഗ് സ്ഥാപനമായ ജംപ്ടൗൺ സ്കൈ ഡൈവിംഗ് നടത്തിയ സ്കൈ ഡൈവിംഗിനിടെയാണ് അപകടം ഉണ്ടായത്.
ഗുരുതര പരിക്കേറ്റ മണിയെ അതോൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ലാൻഡിംനിടെ പെട്ടെന്നുണ്ടായ കാറ്റിൽ പാരച്യൂട്ടിന് തടസം നേരിട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ മസാച്യുസെറ്റ്സ് സ്റ്റേറ്റ് പോലീസ് ഡിറ്റക്ടീവും ക്രൈം സീൻ സർവീസസും ഓറഞ്ച് പൊലീസും അന്വേഷണം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുവാവിന്റെ മരണത്തിൽ അതീവ ദുഖമുണ്ടെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ജംപ്ടൗൺ സ്കൈ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. അപ്രതീക്ഷിത കാലാവസ്ഥ പ്രതിഭാസമാണ് അപകടത്തിലേക്ക് നയിച്ചതെന്നും അവർ അറിയിച്ചു.
National
പാറ്റ്ന: തൊഴിലാളികളുമായി പോയ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. ബിഹാറിലെ അരാരിയ ജില്ലയിലുണ്ടായ സംഭവത്തിൽ ആറുപേർക്ക് പരിക്കേറ്റു.
ഞാറുനടീൽ ജോലികൾക്കായി 27 വനിതാ തൊഴിലാളികളുമായി പോയ ട്രാക്ടർ നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. സംഭവത്തിൽ മീരാ ദേവി (45), നയ്യാ ദേവി (55), രഞ്ജു ദേവി (40) എന്നിവരാണ് മരിച്ചതെന്ന് അധികൃതർ പറഞ്ഞു. നയ്യാ ദേവിയുടെ മകന്റെ ഭാര്യയാണ് രഞ്ജു ദേവി.
അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ മറ്റ് തൊഴിലാളികൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
Kerala
കോഴിക്കോട്: കോടഞ്ചേരി മൈക്കാവിൽ ജെസിബി ഉപയോഗിച്ച് മരം പിഴുതുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ 11 ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം ജെസിബി ഉപയോഗിച്ച് മാറ്റുന്നതിനിടെ ദിശ മാറി സമീപത്തെ വൈദ്യുതി ലൈനിലേക്ക് പതിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞുവീണു.
11 കെവി ലൈൻ കടന്നുപോകുന്ന 7 പോസ്റ്റുകളും, ത്രീ ഫേസ് ലൈനിന്റെ 4 പോസ്റ്റുകളും പൂർണമായും തകർന്നു. അപകടത്തിൽ കെഎസ്ഇബിക്ക് രണ്ടര ലക്ഷത്തോളം രൂപയുടെ നാശനഷ്ടം സംഭവിച്ചതായാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
പൊട്ടിവീണ പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാനും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുമുള്ള നടപടികൾ കെഎസ്ഇബി അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വെളിമുണ്ട, കരിമ്പാലക്കുന്ന്, പ്രീസ്റ്റ് ഹോം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
Kerala
കോഴിക്കോട്: കൊയിലാണ്ടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. തിക്കോടി സ്വദേശിനി തീർഥ ( 23 )ആണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി ഒൻപതോടെയാണ് കോമത്തുകര മേൽ പാലത്തിന് സമീപത്തായിരുന്നു അപകടം. പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
District News
കുണ്ടറ: പിക്കപ്പ് വാന്‍ റോഡില്‍നിന്നു താഴ്ചയിലേക്ക് മറിഞ്ഞ അപകടം.കഴിഞ്ഞദിവസം രാത്രി ഒമ്പതോടെ പുലിപ്രയിലായിരുന്നു അപകടം.വീഴ്ചയുടെ ആഘാതത്തില്‍ വണ്ടിയുടെ കാബിന് പൂര്‍ണമായും തകര്‍ന്നെങ്കിലും ഡ്രൈവര്‍ ബിബിന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
രാത്രിയില്‍ ഓട്ടം കഴിഞ്ഞ് ആറുമുറിക്കട ഈസ്റ്റ് ഭാഗത്തുനിന്ന് പുലിപ്ര ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാന്‍ പ്ലാവിള ജംഗ്ഷനില്‍ എത്തിയപ്പോള്‍ തെരുവുനായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് സഡന്‍ ബ്രേക്ക് ചെയ്തപ്പോള്‍ വലതുഭാഗത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു.താഴെയുണ്ടായിരുന്ന കിണറിന് മുകളില്‍ വണ്ടി തടഞ്ഞുനിന്നു.
District News
കോന്നി: പുനലൂർ - മൂവാറ്റുപുഴ റോഡിൽ കുമ്പഴ മുതൽ പത്തനാപുരം വരെയുള്ള ഭാഗങ്ങളിൽ വർധിച്ചുവരുന്ന വാഹനാപകടങ്ങൾ സംബന്ധിച്ച് പഠിച്ച് എത്രയും വേഗം പരിഹാരം ഉണ്ടാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
മഴക്കാലമായതോടെ ദിവസവും ഒന്നിലധികം വാഹന അപകടങ്ങളാണ് ഉണ്ടാകുന്നത്. ഇവയാകട്ടെ സ്ഥിരമായി അപകടങ്ങളുണ്ടാകുന്ന സ്ഥലങ്ങളുമാണ്. മുറിഞ്ഞകൽ മുതൽ കലഞ്ഞൂർ വരെയുള്ള ഭാഗങ്ങളിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 15ലേറെ അപകട മരണം ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ഉണ്ടായഎട്ട് അപകടങ്ങളിൽ 13ൽ ഏറെ പേർക്ക് പരിക്കും ഒരു മരണവും സംഭവിച്ചു. പുനലൂർ - മൂവാറ്റുപുഴ റോഡ് നവീകരിച്ചതു മുതൽ ഉണ്ടായ വാഹനപ്പെരുപ്പവും അമിത വേഗവും റോഡു നിർമാണത്തിലെ അശാസ്ത്രീയതയുമാണ് അടിക്കടി ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
Kerala
തിരുവനന്തപുരം: വിയറ്റ്നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളായ എ. സി. തോമസ് (57), ഭാര്യ ലൗനി തോമസ് (56) എന്നിവരുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച നാട്ടിലെത്തിക്കും.
തിങ്കളാഴ്ച രാത്രി വിയറ്റ്നാമിൽ നിന്നും മുംബൈയിലെത്തിച്ച മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ 06.30 നു അവിടെ നിന്നും തിരുവനന്തപുരത്തേക്ക് എത്തിക്കും. രാവിലെ ഒൻപതോടെ ഇവരുടെ മൃതദേഹങ്ങൾ തിരുവനന്തപുരത്ത് കൊണ്ടുവരും.
തുടർന്ന് കൊട്ടാരക്കരയിലേക്കു റോഡ് മാർഗം കൊണ്ടുപോകും. മുംബൈ , തിരുവനന്തപുരം വിമാനത്താവളങ്ങളിലും തുടർന്ന് കൊട്ടാരക്കരയിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിനുമുള്ള ക്രമീകരണവും നോർക്ക ഏകോപിപ്പിക്കുമെന്നു നോർക്കാ റൂട്ട്സ് അറിയിച്ചു.
Kerala
കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
District News
കാളമുറി: കയ്പമംഗലം പനന്പിക്കുന്നിൽ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികനു ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടർന്ന് ബസ് ഡ്രൈവർ ഇറങ്ങിയോടി.
കാലിനു ഗുരുതര പരിക്കേറ്റ മലപ്പുറം എരമംഗലം സ്വദേശി ഉണ്ണികൃഷ്ണനെ(45) ഹാർട്ട് ബീറ്റ്സ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെയാണ് അപകടം. കോഴിക്കോട് നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ് കാളമുറി മേൽപ്പാലം ഇറങ്ങിയശേഷം വലതുവശത്തെ സർവീസ് റോഡിലേക്കു തിരിയുന്നതിനിടെയാണ് വഴിയന്പലം മേൽപ്പാലം ഇറങ്ങി വന്ന ബൈക്കിൽ ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. തെറ്റായ ദിശയിലേക്ക് ബസ് എടുത്തതാണ് അപകടകാരണമെന്നു നാട്ടുകാർ പറഞ്ഞു. കയ്പമംഗലം എസ്എച്ച്ഒ കെ.ടി. ബിജിത്തിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.
District News
മട്ടന്നൂർ: ചാവശേരി പഴയ പോസ്റ്റ് ഒാഫീസിന് സമീപം ഇലക്ട്രിക് കാർ വൈദ്യുത തൂണിലിടിച്ച് അപകടം. രണ്ടു പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് ഒന്നോടെയായിരുന്നു അപകടം. മട്ടന്നൂർ ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ഇലക്ട്രിക് വാഹനം നിയന്ത്രണം വിട്ടു റോഡരികിലെ വൈദ്യുത തൂണിലിടിക്കുകയായിരുന്നു. ഇതിനിടെ ഇരിട്ടി ഭാഗത്ത് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടിയിലേക്ക് വൈദ്യുത കമ്പി വീണു കുടുങ്ങിയതിനാൽ സ്കൂട്ടി യാത്രക്കാരായ രണ്ടു പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി.
അപകടത്തിൽ വൈദ്യുത തൂൺ തകർന്നതിനാൽ വൈദ്യുത ബന്ധം തടസപ്പെട്ടു. മട്ടന്നൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
Kerala
തിരുവനന്തപുരം: എംസി റോഡിൽ രണ്ട് കെഎസ്ആർടിസി ബസുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. വാമനപുരത്തുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
കാരേറ്റ് ഭാഗത്തുനിന്നും വെഞ്ഞാറമൂട് ഭാഗത്തേക്ക് വരികയായിരുന്ന ഒരു കെഎസ്ആർടിസി ബസ് വാമനപുരം ആശുപത്രി ജംഗ്ഷനിൽ യാത്രക്കാരെ ഇറക്കാനായി നിറുത്തിയപ്പോഴായിരുന്നു അപകടം. ഈ സമയം ഇതേ ദിശയിൽ പിന്നിൽ നിന്ന് വന്ന മറ്റൊരു കെഎസ്ആർടിസി ബസ് ഇടിച്ചുകയറുകയായിരുന്നു.
ഇതിന് തൊട്ടുപിന്നാലെ വന്ന കാറും ബസിൽ ഇടിച്ചു. ബസിന് പെട്ടെന്ന് ബ്രേക്ക് കിട്ടാതെ വന്നതാണ് അപകടത്തിന് കാരണമായതെന്ന് ഡ്രൈവർ പറഞ്ഞു. കാറിലും ബസിലും ഉണ്ടായിരുന്ന അഞ്ചു പേർക്കാണ് പരിക്കേറ്റത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടു. വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Kerala
കോഴിക്കോട്: ചക്കുംകടവില്‍ അർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി.
ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
District News
മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു മരണം. കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം.
ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവിൽനിന്ന് തിരിച്ചത്. യുപി രജിസ്ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു. ശബ്ദംകേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരിൽ നിന്നെത്തിയ അഗ്നിശമന വിഭാഗവും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാൾ അപകടസ്ഥലത്തു തന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്റിലൂടെ ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എൽഎൽഎസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തീന്റെയും (ഇത്തു) തലശേരി മാളിയേക്കൽ കുടുംബാംഗം ഷംനയുടെയും മകനാണ് മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.
കുവൈറ്റിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ).
ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ഷാൻ സിറാജിന്റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്വാന്റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
എസിപി അന്വേഷിക്കും
മട്ടന്നൂർ: കൂടാളി കുംഭത്തിൽ കാർ മരത്തിലിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസെടുത്തു. അശ്രദ്ധയിൽ വാഹനമോടിച്ച് മനുഷ്യജീവന് അപകടമുണ്ടാക്കിയതിന് കാർ ഡ്രൈവറുടെ പേരിലാണു കേസെടുത്തിട്ടുള്ളത്.
അപകടത്തിൽ മരിച്ച പരംഛേത്രിയാണ് വാഹനം ഓടിച്ചതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കൂത്തുപറമ്പ് എസിപി സിബി ടോമിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക.വാഹനത്തിന്റെ അമിതവേഗമാണോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടത്തിന് ഇടയാക്കിയത് എന്നതിൽ വ്യക്തത വരാനുണ്ടെന്ന് പോലീസ് അറിയിച്ചു. യുപി രജിസ്ട്രേഷനിലുള്ള 16 ബിഎക്സ് 0034 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.
Kerala
മട്ടന്നൂർ: കൂടാളി കുംഭത്ത് കാർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അഞ്ചു മരണം. കണ്ണൂർ അഴീക്കോട് കോളനി ഗേറ്റിലെ മന്നത്ത് ഹൗസിൽ ഷാൻ സിറാജ് (21), കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ മുഹമ്മദ് റിസ്വാൻ (22), ബംഗളൂരു സൗത്തിലെ സാദുരി ഹർഷവർധൻ (22), യുപി സ്വദേശി പരം ഛേത്രി (22) തൃശൂർ തിരുവന്പാടി സ്വദേശി പ്രദീപന്റെ മകൻ ആദിത്യകൃഷ്ണദേവ് (22) എന്നിവരാണു മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആദിത്യ കൃഷ്ണദേവ് ഇന്നലെ രാത്രിയാണു മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11.30 നായിരുന്നു അപകടം. ഷാൻ സിറാജിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വരികയായിരുന്നു അഞ്ചുപേരും. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഇവർ ബംഗളൂരുവിൽനിന്നു തിരിച്ചത്. യുപി രജിസ്ട്രേനിലുള്ള കാർ നിയന്ത്രണംവിട്ടു റോഡരികിലെ മരത്തിലിടിച്ചായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാറിന് തീപിടിച്ചതായും പറയുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയവരാണ് വെള്ളം ഒഴിച്ചു തീകെടുത്തിയത്. വിവരമറിഞ്ഞു മട്ടന്നൂരിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും പോലീസും ചേർന്ന് ഏറെ പ്രയാസപ്പെട്ടാണ് പരിക്കേറ്റവരെ പുറത്തെടുത്തത്. ഒരാൾ അപകടസ്ഥലത്തുതന്നെ മരിച്ചു. മറ്റു മൂന്നുപേരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിൽ വിദ്യാർഥികളായിരിക്കെയാണ് ഇവർ ഉറ്റസുഹൃത്തുക്കളായത്. ഷാൻ സിറാജും ആദിത്യ കൃഷ്ണദേവും കാന്പസ് റിക്രൂട്ട്മെന്റിലൂടെ ബംഗളൂരുവിലെ എംഎസ്എ കന്പനിയിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.
യുഎഇയിലെ സാദ് പ്രീകാസ്റ്റിംഗ് എൽഎൽഎസി ഉടമ അഴീക്കോട് കോളനി ഗേറ്റിലെ കടവത്തുപുരയിൽ സിറാജ് മൊയ്തീന്റെയും (ഇത്തു) തലശേരി മാളിയേക്കൽ കുടുംബാംഗം ഷംനയുടെയും മകനാണു മരിച്ച ഷാൻ സിറാജ്. സഹോദരി: സമീൻ.
കുവൈറ്റിൽ ജോലിചെയ്യുന്ന കാഞ്ഞങ്ങാട് മടിക്കൈ കീക്കാംകോട്ട് കണ്ടംകുട്ടിച്ചാലിലെ വട്ടംതോട് ബഷീറിന്റെയും റീനത്തിന്റെയും മകനാണ് മരിച്ച മുഹമ്മദ് റിസ്വാൻ. ബംഗളൂരു ബിഎംസ് കോളജ് സിവിൽ എൻജിനിയറിംഗ് അവസാനവർഷ വിദ്യാർഥിയാണ്. സഹോദരങ്ങൾ: ഷെബിൻ ഫയാസ് (നഴ്സിംഗ് വിദ്യാർഥി, മംഗളൂരു), ഹിന ഫാത്തിമ (വിദ്യാർഥിനി, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂൾ).
ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ഷാൻ സിറാജിന്റെ കബറടക്കം ചാലാട് ജുമാമസ്ദിജ് കബർസ്ഥാനിലും റിസ്വാന്റെ മൃതദേഹം മടിക്കൈ അരയി ജുമാമസ്ദിജ് കബർസ്ഥാനിലും കബറടക്കി. സാദുരി ഹർഷവർധൻ, പരം ഛേത്രി എന്നിവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്കു കൊണ്ടുപോയി. ആദിത്യ കൃഷ്ണദേവിന്റെ മൃതദേഹം ഇന്ന് ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Kerala
തിരുവനന്തപുരം: പൊന്മുടി ചുരത്തിൽ കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടമായത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ അപകടത്തിൽ ഡ്രൈവറുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി. പൊന്മുടിയിലെ അപകടമേഖലയായ ആറാം വളവിലായിരുന്നു സംഭവം. നെയ്യാറ്റിൻകര ഡിപ്പോയിലെ പ്രിയദർശിനി പദ്ധതിയിൽപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.
പൊന്മുടിയിൽ നിന്നും യാത്രക്കാരുമായി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ചുരമിറങ്ങുന്നതിനിടെ നഷ്ടപ്പെടുകയായിരുന്നു. അഗാധമായ താഴ്ചയുള്ള ആറാം വളവിലേക്ക് എത്തുന്നതിന് തൊട്ടുമുമ്പ് ബസിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായിരുന്നു. അപകടം തിരിച്ചറിഞ്ഞ ഡ്രൈവർ ബസ് റോഡരികിലെ കോൺക്രീറ്റ് ഭിത്തിയിലേക്ക് ഇടിപ്പിച്ചു നിർത്തുകയായിരുന്നു.
അപകട സമയത്ത് ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കു പരിക്കില്ല. നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്ന് പൊന്മുടിയിലേക്ക് ആദ്യത്തെ സര്‍വീസ് നടത്തിയ പ്രിയദര്‍ശനി ബസാണ് അപകടത്തില്‍പ്പെട്ടത്.
Kerala
കൊച്ചി: മൂവാറ്റുപുഴ മാറാടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 ഓടെ നടന്ന അപകടത്തില്‍ തലയോലപ്പറമ്പ് സ്വദേശി സുമിത് എം. ഡേവിഡ് ആണ് മരിച്ചത്. തലയ്ക്ക് പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു.
മൂവാറ്റുപുഴയില്‍ നിന്നും പിറവം ഭാഗത്തേക്ക് പോവുകയായിരുന്ന തമിഴ്നാട് സ്വദേശികളുടെ ലോറിയും പിറവത്തു നിന്നും മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കുമാണ് അപകടത്തില്‍ പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിയുടെ അടിയിലേക്ക് തെന്നി മാറിയതാകാം അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
Kerala
കൊച്ചി: ആലുവ കീഴ്മാട് പഞ്ചായത്തില്‍ റോഡ് പണി പകുതിക്ക് നിര്‍ത്തിയതോടെ ഇരുചക്ര യാത്രികര്‍ക്ക് ദുരിതം. കഴിഞ്ഞ രണ്ടു ദിവസമായി സ്ത്രീകളടക്കം നിരവധി പേരാണ് വാഹനങ്ങളുടെ ബാലന്‍സ് തെറ്റി വീണു പരിക്കേറ്റത്. റോഡ് വീതി കൂട്ടാനായി മെറ്റല്‍ വിരിച്ച് പണി പൂര്‍ത്തിയാക്കാതെ ഇട്ടതാണ് വിനയായിരിക്കുന്നത്.
കീഴ്മാട് സ്വദേശിനികളായ രണ്ടു സ്ത്രീകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബാലന്‍സ് തെറ്റി തെറിച്ചു വീണത്. കൈയ്ക്കും കാലിനും പരിക്കേറ്റ ഇരുവര്‍ക്കും നടക്കാന്‍ പോലും സാധിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഓഫീസ് മുതല്‍ റേഷന്‍ ഷോപ്പ് കവല വരെയാണ് റോഡിന്റെ ഇരുവശവും താഴ്ത്തി മെറ്റല്‍ വിരിച്ചത്. മഴയത്ത് റോഡില്‍ മെറ്റല്‍ പരന്ന് അലങ്കോലമായി. കാല്‍നട യാത്രക്കാര്‍ ഏറെ കഷ്ടപ്പെട്ടാണ് ഈ വഴി നടക്കുന്നത്. എന്നാല്‍ പലവട്ടം പരാതി പറഞ്ഞിട്ടും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് അധികൃതരും തിരിഞ്ഞു നോക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Kerala
കണ്ണൂർ: കണ്ണൂർ ചാലോട് കാർ മരത്തിൽ ഇടിച്ച് നാല് പേർ മരിച്ചു. യുപി സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ അർധ രാത്രിക്കാണ് അപകടമുണ്ടായത്. അഗ്നിരക്ഷാസേനയെത്തി കാർ വെട്ടിപൊളിച്ചാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരിൽ രണ്ടു പേർ മലയാളികളാണ്.
NRI
റിയാദ്: മലായാളി യുവാവ് റിയാദിൽ വാഹനപകടത്തില്‍ മരിച്ചു. ഫോര്‍ട്ട്കൊച്ചി ബീച്ച് റോഡ് ഫിഷര്‍മെന്‍ കോളനിയില്‍ കൊപ്ര പറമ്പില്‍ കെ.ടി. വില്യംസാണ് (ടോഷി-36) മരിച്ചത്.
വില്യംസ് ഓടിച്ച ബൈക്ക് സിഗ്നല്‍ കണ്ട് നിര്‍ത്തിയ സമയം പിറകെ വന്ന കാര്‍ ഇടിക്കുകയായിരുന്നു. സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ഡെലിവെറി വിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു.
29ന് രാത്രിയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വില്യംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംസ്കാരം പിന്നീട്.
കെ.വി ടോമിയുടേയും നെസിയുടേയും മകനാണ്. ഭാര്യ: ജിംഷ. മക്കള്‍: അയാന്, ഹെസ.
Kerala
പനത്തടി: പനത്തടി സ്വദേശിയായ യുവാവ് ബംഗളൂരുവിൽ ബൈക്കപകടത്തിൽ മരിച്ചു. പുലിക്കടവിലെ പ്രകാശിന്റെയും പനത്തടിയിൽ കംപ്യൂട്ടർ സ്ഥാപനം നടത്തുന്ന ലക്ഷ്മിയുടെയും മകൻ നിപിൻ (30) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടയിൽ നിതിൻ സഞ്ചരിച്ച ബൈക്കിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
സഹോദരങ്ങൾ: അഡ്വ. മിഥുൻ (കാസർഗോഡ്), കിരൺ.
Kerala
കോതമംഗലം: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. വാഹനം നിർത്താതെ പോയതായി പരാതി.
നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാർത്തിക കുറുമ്പനാ(95)ണ് മരിച്ചത്. തങ്കളം - കാക്കനാട് നാലുവരിപ്പാതയിൽ 11.30 ഓടെയാണ് സംഭവം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ.
Kerala
കൊച്ചി: കോതമംഗലത്ത് അജ്ഞാത വാഹനമിടിച്ച് വയോധിക മരിച്ചു. നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി പുലിക്കുന്നത്ത്കുടി കാർത്തിക കുറുമ്പൻ (95) ആണ് മരിച്ചത്.
തങ്കളം - കാക്കനാട് നാലുവരിപ്പാതയിൽ 11.30 ഓടെയാണ് സംഭവം. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. വയോധികയെ ഇടിച്ചതിന് ശേഷം വാഹനം നിർത്താതെ പോയതായും പരാതിയുണ്ട്.
Kerala
കൊല്ലം: 105 പേര് മരിക്കാന്‍ ഇടയായ പെരുമണ്‍ തീവണ്ടി ദുരന്തത്തിന് ഇന്ന് 38 വയസ്.
1988 ജൂലൈ എട്ടിനാണ് ബംഗളൂരുവില്‍നിന്ന് തിരുവനന്തപുരത്തേക്കുപോയ ഐലൻഡ് എക്സ്പ്രസിന്റെ 10 കോച്ചുകള്‍ ഉച്ചയ്ക്ക് 1.45ന് പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്കു പതിച്ചത്.
അപകടത്തില്‍ 105 പേര് മരിക്കുകയും 300ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വാര്‍ഷിക ദിനമായ ഇന്ന് രാവിലെ ഒമ്പതിന് പുഷ്പാര്‍ച്ചനയും സമൂഹ പ്രാര്‍ഥനയും നടക്കും.
Kerala
കൊച്ചി: റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികൻ മരിച്ചു. ചോരക്കുഴി കൂത്താട്ടുകുളം സൗത്ത് ചൂളായിക്കോട്ടിൽ സി.ജെ. ജോസഫ് (82) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെ വീടിന് സമീപമുള്ള എംസി റോഡിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ കൂത്താട്ടുകുളം ഭാഗത്ത് നിന്നെത്തിയ പാൽ ലോറി ജോസഫിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ലോറി ഡ്രൈവർ വാഹനം നിർത്തി ഇറങ്ങി ഓടിപ്പോയതായി ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ കൃഷ്ണ പാച്ച് വർക്സ് വർക്ക്ഷോപ്പിലെ സാജൻ പള്ളിപ്പറമ്പിലും സന്തോഷും ചേർന്ന് ഗുരുതരമായി പരിക്കേറ്റ ജോസഫിനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ പരേതയായ ബേബി ജോസഫ്. മക്കൾ: രജീഷ് (ഓസ്ട്രേലിയ), പരേതനായ വിനീഷ്. മരുമക്കൾ: മായ (നഴ്സ്, ഓസ്ട്രേലിയ), ഷിങ്കിൾ (അധ്യാപിക, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ, പാലക്കുഴ). സംസ്കാരം പിന്നീട്.
Kerala
തിരുവനന്തപുരം: അമ്പൂരിയിൽ മൂന്നു വയസുകാരി ഋതുവേദ വാഹനം കയറി മരിച്ച സംഭവത്തിനു പിന്നാലെ കുഞ്ഞിന്റെ അമ്മ ആത്മഹത്യയ്ക്കു ശ്രമിച്ചു. ആര്യങ്കോട് സ്വദേശി നിഷയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
നിഷയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ പോസ്റ്റുമോർട്ടം നടക്കുന്നതിനിടയാണ് ഇവർ ജീവനൊടുക്കാൻ ശ്രമിച്ചത്.
ഞായറാഴ്ച വൈകുന്നേരമാണ് വിനോദയാത്രയ്ക്കായി പോയ സംഘത്തിലെ മൂന്നു വയസുകാരിയുടെ മുകളിലേക്കു വാഹനം കയറി ഇറങ്ങിയത്. ടെമ്പോ ട്രാവലർ പാർക്ക് ചെയ്ത ശേഷം പാട്ടുവച്ച് ഡാൻസ് കളിക്കുന്നതിനിടെയാണ് ബ്രേക്ക് പോയ വാഹനം മൂന്നു വയസുകാരി ഋതുവേദയുടെ മുകളിലൂടെ കയറി ഇറങ്ങിയത്.
വാഹന അപകടത്തിനു കാരണം ഹാന്റ് ബ്രേക്കിന്റെ കേബിള്‍ പൊട്ടിയതാണെന്നാണ് പ്രാഥമിക നിഗമനം.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
Kerala
കൊച്ചി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കടമറ്റം പെരുവംമുഴിയില്‍ നടന്ന വാഹനാപകടത്തില്‍ കോളജ് വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. തൊടുപുഴ മടക്കത്താനം ശിവനിവാസ് വീട്ടിൽ സുനീപ് ശിവന്റെ മകൻ എസ്. രാഹുല്‍ (20) ആണ് മരിച്ചത്. ഇന്നു രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്.
വരിക്കോലി മുത്തൂറ്റ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥിയാണ് രാഹുല്‍. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്ത് ജൂലിയന്‍ ജോസഫ് (21) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ മുന്നിലുണ്ടായിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തു കയറാന്‍ ശ്രമിക്കുന്നതിനിടെ കാറില്‍ തട്ടുകയും നിയന്ത്രണം വിട്ട സ്കൂട്ടറില്‍നിന്നു റോഡിലേക്കു തെറിച്ചുവീണ രാഹുലിന്റെ തലയിലൂടെ എതിരെ വന്ന ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.
ഉടന്‍തന്നെ ഇരുവരെയും കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല. പരിക്കേറ്റ ജൂലിയന്‍ ജോസഫ് ചികിത്സയിലാണ്. പോലീസ് സ്ഥലത്തെത്തി തുടര്‍നടപടി സ്വീകരിച്ചു. രാഹുലിന്റെ അമ്മ സിനി.
Kerala
ഏറ്റുമാനൂർ: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിൽ ഇടിച്ചുകയറി. ഏറ്റുമാനൂർ കുരിശുപള്ളി ജംഗ്ഷനിൽ ഇന്ന് രാവിലെ എട്ടിനാണ് അപകടം. പാലാ ഭാഗത്തു നിന്നു വന്ന് കുരിശുപള്ളി ജംഗ്ഷനിൽ നിന്ന് അതിരമ്പുഴ റോഡിലേക്ക് കടക്കുകയായിരുന്ന ജാക്വലിൻ ബസിൽ കോട്ടയം - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന ജയൻ ബസ് ഇടിച്ചുകയറുകയായിരുന്നു.
ജാക്വലിൻ ബസിന്റെ മധ്യഭാഗത്തേക്കാണ് ബസ് ഇടിച്ചു കയറിയത്. ഇരു ബസുകളിലെയും ഏതാനും യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗൗരവമുള്ളതല്ല. പരിക്കേറ്റവർ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. ഇരു ബസുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ബസ് അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുരിശുപള്ളി ജംഗ്ഷനിൽ എംസി റോഡ് കുറുകെ കടന്നാണ് അതിരമ്പുഴ, നീണ്ടൂർ റോഡുകളിലേക്ക് വാഹനങ്ങൾ പോകുന്നത്. ഇവിടെ അമിത വേഗത്തിൽ വാഹനങ്ങൾ സഞ്ചരിക്കുന്നത് അപകട ഭീഷണിയുയർത്തുന്നു. ഈ ഭാഗത്ത് ട്രാഫിക് പോലീസിന്റെ സ്ഥിരം സേവനം വേണമെന്ന ആവശ്യവും ശക്തമാണ്.
അപകടത്തെ തുടർന്ന് ടൗണിൽ ഗതാഗത തടസം നേരിട്ടു. ഏറ്റുമാനൂർ പോലീസ് എത്തി അപകടത്തിൽ പെട്ട വാഹനങ്ങൾ നീക്കിയതിനെ തുടർന്നാണ് ഗതാഗത തടസം ഒഴിവായത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്നുവീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു. വർക്കല, ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.
ജൂൺ14ന് വീട്ടിലെ പ്ലാവില്‍ ചക്കയിടാന്‍ കയറുന്നതിനിടെയാണ് സജീവ് ഏണിയില്‍ നിന്നുവീണത്. ഇതേതുടർന്ന് പരിക്കേറ്റ സജീവിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
Kerala
കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് ഗുരുതരമായി പരിക്കേറ്റു.
എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കർ ലോറിയും അടൂർ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് ശക്തമായി കൂട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് കാർ പൂർണമായും തകർന്നു.
അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനയാത്രക്കാരും ചേർന്നാണ് കാറിനുള്ളിൽ കുടുങ്ങിയ അനീഷിനെ പുറത്തെടുത്തത്. പരിക്കുകൾ അതീവ ഗുരുതരമായതിനെ തുടർന്ന് ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
Kerala
നെയ്യാറ്റിന്‍കര: പ്ലാമൂട്ടുക്കടയ്ക്കു സമീപം സ്കൂള്‍ വാഹനം നിയന്ത്രണം തെറ്റി കനാലിലേക്ക് മറിഞ്ഞ് നാലു വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ചെങ്കല്‍ ന്യൂ ജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാര്‍ഥികളുമായി വന്ന വാഹനമാണ് ഇന്നലെ മറിഞ്ഞത്. ഡ്രൈവറും ആയയും ഒന്‍പതു വിദ്യാര്‍ഥികളും വാഹനത്തിലുണ്ടായിരുന്നു.
അര്‍ച്ചിത, ആരോണ്‍ ഷിബു, ഇവാന് ഷിബു, നന്ദകിഷോര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. ഇവരെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാനിലുണ്ടായിരുന്ന മുഴുവന്‍ പേരെയും ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വെള്ളമില്ലാത്ത കനാലിന്റെ വശത്തെ റോഡിലെ ചളിയില്‍ ടയര്‍ തെന്നി വാഹനം താഴേയ്ക്ക് മറിയുകയായിരുന്നു. ബണ്ട് റോഡിന് വീതി കുറവാണ്. മുമ്പും ഈ റോഡില്‍ വാഹനങ്ങള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെന്ന് പറയപ്പെടുന്നു.
Kerala
പാലക്കാട്: റോഡിലെ കുഴി കണ്ട് കാർ ബ്രേക്കിട്ടതിന് പിന്നാലെ ലോറി പിന്നിലിടിച്ച് ദന്പതികൾക്ക് പരിക്ക്. അയിലൂർ തലവെട്ടാംപാറ സ്വദേശികളായ മണികണ്ഠ പ്രസാദ്,സവിത എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല.
മുടപ്പല്ലൂർ വള്ളിയോട് ഭാഗത്ത് റോഡിലെ കുഴിയാണ് അപകടത്തിന് കാരണമായത്. ഇന്ന് രാവിലെ 6.20ഓടെ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്തായിരുന്നു സംഭവം.
വടക്കഞ്ചേരി ഭാഗത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്ന ഇവർ വള്ളിയോട് കൺവെൻഷൻ സെന്ററിന് സമീപത്ത് എത്തിയപ്പോൾ റോഡിൽ ഉണ്ടായ കുഴി കണ്ട് ഡ്രൈവർ ബ്രേക്ക് ചവിട്ടുകയായിരുന്നു. എന്നാൽ ഇതേ ദിശയിൽ വരികയായിരുന്ന മീൻ കയറ്റിയ മിനിലോറി ഇവരുടെ കാറിന്റെ പിൻഭാഗത്ത് ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മുന്നോട്ട് നീങ്ങിയ വണ്ടി തല കീഴായി മറിയുകയായിരുന്നു.
NRI
മസ്കറ്റ്: ഒമാനിൽ ഫ്ലാറ്റിനുമുകളിൽ നിന്നു വീണ് നാലുവയസുകാരി മരിച്ചു. വടക്കാഞ്ചേരി തളിപിലാക്കോട് സ്വദേശി ശങ്കരത്ത് പ്രതീപ് - ദിവ്യ ദമ്പതികളുടെ മകൾ ദക്ഷ ആണ് മരിച്ചത്.
കഴിഞ്ഞദിവസം ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മൂന്നാം നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ കുട്ടി താഴെ വീഴുകയായിരുന്നു.
പിതാവ് ജോലി ചെയ്യുന്ന ഒമാനിൽ സന്ദർശന വിസയിൽ അമ്മയോടൊപ്പം രണ്ടാഴ്ചമുന്നേയാണ് ഒമാനിലേക്ക് പോയത്. വരവൂർ എൽപി സ്കൂളിലെ എൽകെജി വിദ്യാർഥിയാണ്.
National
ബംഗളൂരു: ക്വാറിയുടെ മുകളിൽനിന്നു കരിങ്കല്ല് ഇളകിവീണ് തൊഴിലാളികളായ ഏഴു പേർക്ക് ദാരുണാന്ത്യം. പത്തുപേർക്കു പരിക്കേറ്റു. കരിങ്കല്ല് കൊണ്ടുപോകാൻ ക്വാറിയിൽ എത്തിച്ച വാഹനങ്ങൾ പൂർണമായും തകർന്നു. ബംഗളൂരു സൗത്ത് താലൂക്കിലെ മഡപട്ടണയിൽ ഇന്നലെ വെളുപ്പിനായിരുന്നു അപകടം.
മരിച്ചവരിൽ അഞ്ചു പേർ മധ്യപ്രദേശ് സ്വദേശികളാണ്. ഓരോ ഛത്തീസ്ഗഡ്, കർണാടക സ്വദേശികളും മരിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ദുഃഖം രേഖപ്പെടുത്തി. ക്വാറികളിലെ തൊഴിലാളികളുടെ സുരക്ഷ പ്രധാനമാണ്. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ക്വാറികൾക്കെതിരേ അടിയന്തര നടപടിയുണ്ടാവുമെന്ന് ശിവകുമാർ പറഞ്ഞു.
District News
ഉടുമ്പന്നൂര്‍: വയോധി കനെ പാറയില്‍നിന്നു വീണു മരിച്ചനിലയില്‍ കണ്ടെത്തി. കരിമണ്ണൂര്‍ കോട്ടയില്‍ ഗോപാലനെ ( 62) ആണ് തൊമ്മന്‍കുത്തിന് സമീപം മണ്ണൂക്കാട് പാറയില്നിന്നുവീണു മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്നലെ രാവിലെ ഇയാളെ പ്രദേശവാസികള്‍ കണ്ടിരുന്നു. പിന്നീട് പാറയുടെ അടിവാരത്ത് മരിച്ച നിലയില്‍ കാണുകയായിരുന്നു. കരിമണ്ണൂര്‍ പോലീസ് എത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് എസ്എച്ച്ഒ അനില്‍ കുമാര്‍ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കാട്ടാക്കട ആമച്ചൽ തൃക്കാഞ്ഞിപുരത്തുണ്ടായ സംഭവത്തിൽ വെട്ടിയിൽതടം സ്വദേശി സജീറിനാണ് പരിക്കേറ്റത്.
അപകടം നടന്ന ഉടൻ തന്നെ കെഎസ്ആർടിസി ബസിലെ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. ബസ് ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപിച്ചു. കുരുതംകോട് ഭാഗത്ത് നിന്ന് വന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഗുരുതരമായി പരിക്കേറ്റ സജീറിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കാട്ടാക്കട പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അന്വേഷണം ആരംഭിച്ചെന്ന് പോലീസ് പറഞ്ഞു.
International
ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്ലൻഡിൽ 11കാരൻ ട്രക്ക് ഇടിച്ചുകയറി എട്ട് ബുദ്ധ സന്യാസിമാർക്ക് ദാരുണാന്ത്യം. തീർഥാടനത്തിനായി നടന്നുപോവുകയായിരുന്ന ബുദ്ധ സന്യാസിമാർക്കിടയിലേക്കാണ് ട്രക്ക് പാഞ്ഞുകയറിയത്.
വടക്കുകിഴക്കൻ തായ്ലൻഡിലെ മുക്ദാഹാൻ പ്രവിശ്യയിലാണ് സംഭവം. നിയന്ത്രണംവിട്ട ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് സന്യാസിമാർ റോഡിൽ നിന്ന് ഇറങ്ങിനിന്നെങ്കിലും ട്രക്ക് ഇവർക്കുമേൽ പാഞ്ഞുകയറുകയായിരുന്നു.
ആകെ 35 പേരാണ് തീർഥാടക സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അഞ്ചുപേർ അപകടസ്ഥലത്ത് തന്നെ മരിച്ചു. മൂന്നുപേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. പരിക്കേറ്റ 14 പേർ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Kerala
കൊച്ചി: വൈപ്പിനില്‍ പോക്കറ്റ് റോഡില്‍ നിന്നും അലക്ഷ്യമായി പിന്നോട്ടെടുത്ത സ്വകാര്യ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് അപകടം. കഴിഞ്ഞ ദിവസം സംസ്ഥാനപാതയില്‍ എടവനക്കാട് സീന ഐസ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍വശത്തെ ഗ്ലാസ് പൊട്ടി ഡ്രൈവര്‍ക്ക് പരിക്കേറ്റു.
മൂക്കിനും കവിളിലും പരിക്കേറ്റ എളങ്കുന്നപ്പുഴ തേവര് തറ സജീഷ് കുമാറിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞാറക്കല്‍ പോലീസില്‍ നല്കിയ പരാതിയില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.
National
അമരാവതി: ആന്ധ്രാപ്രദേശിൽ ട്രക്കുകൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ മൂന്ന് പേർ വെന്തുമരിച്ചു. ബുധനാഴ്ച രാവിലെ ബോയപാളേം ഗ്രാമത്തിലാണ് അപകടമുണ്ടായത്. ട്രക്കുകൾ കൂട്ടിയിടിച്ചതിന് പിന്നാലെ ഇരുവാഹനങ്ങളും തീപിടിക്കുകയായിരുന്നു.
എതിർ ദിശയിൽ നിന്നും വന്ന ട്രക്കുകളാണ് കൂട്ടിയിടിച്ചത്. രാവിലെ ആറോടെ ആയിരുന്നു സംഭവം.പേപ്പർ കയറ്റിവന്നതായിരുന്നു അപകടത്തിൽപ്പെട്ട ട്രക്കുകളിൽ ഒന്ന്. ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റിവന്ന ട്രക്കിൽ തീപിടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
പേരൂർക്കട: തിരുവനന്തപുരത്തത് വാഹനാപകടത്തെ തുടർന്ന് സ്കൂട്ടർ യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയ്ക്ക് രണ്ടോടെ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമായിരുന്നു സംഭവം. തിരുവനന്തപുരം സ്വദേശികളായ അഭിജിത്ത്, സീത എന്നിവർക്കാണ് പരിക്കേറ്റത്. മ്യൂസിയം ഭാഗത്തുനിന്ന് തിരുവനന്തപുരത്ത് ഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഇവരുടെ ഇലക്ട്രിക് സ്കൂട്ടറിൽ പിറകിൽ നിന്ന് വന്ന ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇരുവരും റോഡിലേക്ക് വീണു. രണ്ടുപേർക്കും കൈകാലുകൾക്ക് പരിക്കേറ്റു. വിവരമറിഞ്ഞ് തിരുവനന്തപുരം ഫയർ സ്റ്റേഷനിൽ നിന്ന് ഉദ്യോഗസ്ഥരെത്തുകയും ഫയർഫോഴ്സ് ആംബുലൻസിൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
Kerala
കോതമംഗലം: വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ കന്യാസ്ത്രീ മരിച്ചു. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്ലെറ്റി (56) ആണ് ബസ് അപകടത്തില്‍ മരിച്ചത്. ആലുവ രാജഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 5.10ന് ആണ് മരണം സംഭവിച്ചത്.
ചൊവ്വാഴ്ച മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോകുന്നതിനിടയില്‍ ആയിരുന്നു അപകടം. രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിന് സമീപത്തെ വളവില്‍ വച്ച് സിസ്റ്റര്‍ ബസില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഡോര്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കിയത്.
വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നുമാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പ് ആയ പോത്താനിക്കാട് തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ട് എത്തിയപ്പോഴായിരുന്നു അപകടം.
അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചിരുന്നു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂള്‍ അധ്യാപികയും ഊന്നുകല്‍ എസ്ഡി കോണ്‍വെന്റ് മുന്‍ മദറും ആയിരുന്നു. രാജപുരം പുത്തേത്ത് കുടുംബാംഗമാണ്. മൃതദേഹം വ്യാഴാഴ്ച രാവിലെ ആറു മുതല്‍ കോഴപ്പിള്ളി എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നിന് എസ്ഡി പ്രൊവിന്‍ഷ്യല്‍ ഹൗസില്‍ നടക്കും.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ ടൂറിസ്റ്റ് ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ 27 പേർക്ക് പരിക്ക്. നാല് പേരുടെ തലയ്ക്ക് പരിക്കുണ്ട്. പരിക്കേറ്റവരെ ഫയർഫോഴ്സിന്റെ ആംബുലൻസിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാറിൽനിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന കർണാടക സ്വദേശികളുടെ ബസാണ് അപകടത്തകിൽപ്പെട്ടത്. ബുധനാഴ്ച പുലർച്ചെ നാലോടെ മൂവാറ്റുപുഴ 130 ജംഗ്ഷനിൽവച്ചാണ് അപകടം.
പച്ചക്കറിയുമായി വന്ന നാഷണൽ പെർമിറ്റ് ലോറി ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടൂറിസ്റ്റ് ബസ് റോഡിലേക്ക് മറിഞ്ഞു. അപകടസമയത്ത് യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് ബസിനുള്ളിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെടുത്തെടുത്തത്. അപകടത്തെത്തുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പിന്നീട്
ക്രെയിൻ ഉപയോഗിച്ച് ബസ് റോഡിന് വശത്തേക്ക് മാറ്റിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
National
ജയ്പൂര്‍: രാജസ്ഥാനിലെ ദൗസയിലുണ്ടായ വാഹനാപകടത്തിൽ ബസിന് തീപിടിച്ച് ഏഴ് പേര് മരിച്ചു. അപകടത്തിൽ 22 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഡല്‍ഹി-മുബൈ എക്സ്പ്രസ്വേയിലാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിരെ വ്നന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ബസിന് തീപിടിക്കുകയായിരുന്നു.
ബസില്‍ തീ പടര്‍ന്നതോടെ അഞ്ച് പേര് വെന്തുമരിക്കുകയായിരുന്നു. തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മറ്റ് രണ്ട് പേരുടെ മരണ കാരണമെന്നാണ് നിഗമനം.
ഇന്‍ഡോറില്‍ നിന്ന് ഹരിദ്വാറിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ദൗസ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പോലീസ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
District News
പെരിന്തൽമണ്ണ: കാറും ബൈക്കും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുകര എയുപി സ്കൂൾ കെജി വിഭാഗം ജീവനക്കാരി വട്ടമണ്ണ തൊടി വിജിമോളാണ് (36) മരിച്ചത്.
തിങ്കളാഴ്ച സ്കൂളിന് സമീപമാണ് അപകടമുണ്ടായത്. തുടർന്ന് വിജിമോളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭർത്താവ്: വിനോദ്. മക്കൾ: വൈഗ, വൈഗേഷ്.
Kerala
കൊച്ചി: അങ്കമാലി ദേശീയപാതയില്‍ ടെല്‍ക്ക് വളവില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ ആറാട്ടുപുഴ സ്വദേശി സി.ആര്. ശരത് (34) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് അപകടം നടന്നത്. ഉടനെ അങ്കമാലി എല്‍എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിക്കുകയായിരുന്നു.
Kerala
തിരുവനന്തപുരം: വെമ്പായത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്.വട്ടപ്പാറ ലൂർദ് മൗണ്ട് സ്കൂളിലെ യുകെജി വിദ്യാർഥി വൈനവിനാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എംസി റോഡ് വെമ്പായം മഞ്ചാടിമൂട് ഹാപ്പി ലാൻഡിനു സമീപത്തായിരുന്നു അപകടം. മഞ്ചാടിമൂട്ടിൽവച്ച് മുത്തശിക്കൊപ്പം സ്കൂൾ ബസിൽ കയറാൻ എത്തിയതായിരുന്നു കുട്ടി. കാട്ടാക്കടനിന്ന് കൊല്ലം ഭാഗത്തേക്ക് ജോലിക്കായി പോയ ബൈക്കാണ് കുട്ടിയെ ഇടിച്ചുതെറിപ്പിച്ചത്.
അമ്മൂമ്മയുടെ കൈപിടിച്ച് എത്തിയ കുട്ടിറോഡ് മുറിച്ച് കടക്കവെ കൈ വിടുവിച്ച് റോഡിലേക്ക് ഓടുകയായിരുന്നു. ഇരുചക്ര വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടുപേർക്കും ഗുരുതര പരിക്കേറ്റു. ഇവരെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എത്തിച്ചു.
Kerala
തൃശൂർ: നിയന്ത്രണം വിട്ട സ്വകാര്യ ബസ് കാത്തിരിപ്പുകേന്ദ്രത്തിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്ക്. ചൊവ്വാഴ്ച രാവിലെ വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ തിരുവില്വാമല-തൃശൂർ റൂട്ടിലോടുന്ന ഷാസ് ബസാണ് അപകടത്തിൽപ്പെട്ടത്.
ബസിലുണ്ടായിരുന്ന യാത്രക്കാർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ നിന്നിരുന്നവർക്കുമാണ് പരിക്കേറ്റത്. ബസ് യാത്രക്കാരായ പഴയന്നൂർ വടക്കേത്തറ കിഴിവീട്ടിൽ ശ്രീലക്ഷ്മി (27), പ്ലാഴി സ്വദേശി രേഷ്മ (32), ചൂലന്നൂർ സ്വദേശി കൃപന്യ (30) എന്നിവർക്കും കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുകയായിരുന്ന കൊണ്ടാഴി പാറമേൽപ്പടി പാറോല വീട്ടിൽ പ്രവിത (34), അകമ്പാടത്ത് കീർത്തിയിൽ സൗമ്യ (36) എന്നിവർക്കുമാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Kerala
ഇടുക്കി: തൊടുപുഴ വെങ്ങല്ലൂരിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ചുണ്ടായ അപകടത്തിൽ വയോധികൻ മരിച്ചു. ആവോലി നടുക്കര പുലിമല സ്വദേശി ബെന്നി വർക്കി (62) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെ തൊടുപുഴ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. . റോഡ് മുറിച്ച് കടക്കുന്നതിനിടെ തൊടുപുഴ ഭാഗത്ത് നിന്ന് മുവാറ്റുപുഴയിലേക്ക് വന്ന പിക്കപ്പ് വാൻ ബെന്നിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ ബെന്നിയെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 11.17-ഓടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
പനി ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യയ്ക്ക് ചായ വാങ്ങി മടങ്ങുകയായിരുന്നു ബെന്നിയെ വാഹനമിടിച്ചത്. ബെന്നിയുടെ സഹോദരന്റെ പരാതിയിൽ സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
ആലപ്പുഴ: കുട്ടനാട് എംഎൽഎ റെജി ചെറിയാൻ ഓടിച്ച വാഹനമിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ എംഎൽഎയ്ക്കെതിരെ കടുത്ത ആരോപണവുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. അപകടസമയത്ത് എംഎൽഎ വാഹനമോടിച്ചിരുന്നത് മദ്യപിച്ചാണെന്ന് ഡിവൈഎഫ്ഐ നേതാവ് ജെയിംസ് ശാമുവൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
അപകടം നടന്നതിന് തൊട്ടുപിന്നാലെ എംഎൽഎ സംഭവസ്ഥലത്തുനിന്ന് മുങ്ങിയതായും ഡിവൈഎഫ്ഐ നേതാവ് ആരോപിച്ചു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നെടുമുടി ആശാരിപറമ്പിൽ സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ സുനീഷ് നിലവിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
എ.സി റോഡിൽ ചമ്പക്കുളത്ത് വെച്ചായിരുന്നു എതിർ ദിശയിൽ വന്ന സുനീഷിന്റെ ബൈക്കിൽ എംഎൽഎയുടെ കാർ ഇടിച്ചത്. ചമ്പക്കുളം മൂലം വള്ളംകളിയിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു എംഎൽഎ. സംഭവത്തിൽ ടീം യുഡിഎഫിന്റെ ഭാഗത്ത് നിന്നും ഒത്തുകളി നടക്കുന്നതായും ഡിവൈഎഫ്ഐ നേതാവ് ആരോപിക്കുന്നുണ്ട്.
Kerala
കൊച്ചി: നിയന്ത്രണം വിട്ട ബൈക്ക് കാറിലും ലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. അങ്കമാലി നെടുമ്പാശേരി ദേശീയപാതയിലുണ്ടായ സംഭവത്തിൽ പത്തനംതിട്ട വെട്ടിപ്പുറം ശ്രീശൈലത്തിൽ കബിൽ (24), മാക്കൻകുന്നുകരയിൽ ആദിത്യൻ (23) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലും ലോറിയിലും ഇടിച്ച് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്ത് സ്ഥിരമായി അപകടങ്ങൾ ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ ആരോപിച്ചു.
രണ്ടാഴ്ച മുൻപും ഇതേ സ്ഥലത്ത് വെച്ചുണ്ടായ മറ്റൊരു അപകടത്തിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അധികൃതരുടെ അനാസ്ഥയാണ് തുടർച്ചയായ അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
Kerala
ഇടുക്കി: പൈനാവിൽ നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റു. കയറ്റം കയറുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയും സമീപത്തെ സ്പെഷ്യൽ സ്കൂളിന്റെ മതിൽ തകർത്ത് മുറ്റത്തേക്ക് മറിയുകയുമായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും, മറ്റ് നാലുപേരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടസമയത്ത് സ്കൂൾ മുറ്റത്തുണ്ടായിരുന്ന വിദ്യാർഥികളും ജീവനക്കാരും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
Kerala
പാലാ: പാലാ- തൊടുപുഴ പാതയിൽ ഇന്നലെ രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിനിടയിൽ കാണാതായ ആപ്പിൾ മൊബൈൽ ഫോൺ കണ്ടുകിട്ടി. പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയ ഫോൺ പോയത് ഉടമയിൽ പരിഭ്രാന്തി പരത്തിയിരുന്നു. മഴ പെയ്തതിനെത്തുടര്‍ന്ന് റോഡില്‍ തെന്നി നിയന്ത്രണംവിട്ടാണ് കാർ മറിഞ്ഞതെന്നു കരുതുന്നു.
തുടർന്ന് ഇന്നലെ ഉച്ചയോടെ കൈത്തോട്ടിലേക്കു കാർ മറിഞ്ഞ ഭാഗത്തെല്ലാം അപകടത്തിൽപ്പെട്ടവരും സുഹൃത്തുക്കളുമെല്ലാം ചേർന്നു തെരച്ചിൽ നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. എമർജൻസി ടീം ഈരാറ്റുപേട്ട എന്ന സന്നദ്ധ സംഘടനയുടെ പ്രവർത്തകർ വാഹനത്തിനടിയിൽ വെള്ളത്തിൽനിന്നാണ് ഫോൺ കണ്ടെടുത്തു കൊടുത്തത്.
പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ ഇന്നലെ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ സ്വദേശികളായ യുവതിയും യുവാവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്. ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. ഇതിനിടയിൽ കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതാവുകയായിരുന്നു.
Kerala
കോഴിക്കോട്: കാറിടിച്ചതിനെ തുടര്‍ന്ന് ബൈക്കില്‍ നിന്നു പിടിവിട്ട് മേല്‍പ്പാലത്തില്‍ നിന്നു തെറിച്ചു താഴെ ടാര്‍ റോഡില്‍ വീണ വിദ്യാര്‍ഥി മരണമടഞ്ഞു.
മാവൂര്‍ റോഡിലെ അരയിടത്തുപാലം മേല്‍പ്പാലത്തിനു മുകളില്‍ കാറും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ പാമ്പിഴഞ്ഞപാറ കുന്നുമ്മല്‍ അഹമ്മദ് അല്‍ സാബിത്താണ് (19) മരിച്ചത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ മൂന്നിനായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അധികം വൈകാതെ ജീവന് നഷ്ടമായി. അരയിടത്തുപാലം മേല്‍പ്പാലത്തിന്റെ മധ്യത്തില്‍ വച്ച് ഇതുവഴി വരികയായിരുന്ന കാറും രണ്ടു ബൈക്കുകളും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഒരു ബൈക്കിന് പിറകില്‍ സഞ്ചരിച്ച അഹമ്മദ് അല്‍ സാബിത്ത് തെറിച്ച് മേല്‍പ്പാലത്തില്‍ നിന്നും താഴേക്ക് പതിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
കോഴിക്കോട് പാലാഴിയിലുള്ള ഹിദായ ദര്‍സിലെ വിദ്യാര്‍ഥിയാണ് അഹമ്മദ് അല്‍ സാബിത്ത്. സുഹൃത്തായ റബീലിന്റെ ഒപ്പം ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ്അപകടം സംഭവിച്ചത്.അപകടത്തില്‍ പരിക്കേറ്റ രണ്ട് ബൈക്കുകളിലെ യാത്രക്കാരെ കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സാബിത്തിന്റെ പിതാവ്: ജാഫര്‍ പെരിങ്ങോട്(ചമല്‍). മാതാവ്: റൈഹാനത്ത്. സഹോദരന്: ബാസിത്.
Kerala
പാലാ: പാലാ- തൊടപുഴ പാതയിൽ ഇന്നു രാവിലെ കാർ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർക്കു പരിക്കേറ്റു. പാലായിൽനിന്നു തൊടുപുഴയിലേക്കു പോവുകയായിരുന്ന കാർ രാവിലെ പത്തോടെ സംരക്ഷണ കുറ്റികൾ തകർത്തു തോട്ടിലേക്കു മറിയുകയായിരുന്നു. അപകടത്തിൽ വാഹനം ഏതാണ്ട് പൂർണമായി തകർന്നു.
എങ്കിലും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഏറ്റുമാനൂർ ആർപ്പൂക്കര സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് വാഹനത്തിൽ ഉണ്ടായിരുന്നതെന്നാണ് സൂചന. പാലാ കൊല്ലപ്പള്ളിക്കടുത്ത് ഐങ്കൊമ്പിലാണ് അപകടമുണ്ടായത്.
ആറു സംരക്ഷണ കുറ്റികൾ തകർത്താണ് കാർ തോട്ടിലേക്കു മറിഞ്ഞത്. അതേസമയം, കാറിലുണ്ടായിരുന്ന യാത്രക്കാരിയുടെ ഒന്നര ലക്ഷം രൂപ വരുന്ന ആപ്പിൾ മൊബൈൽ ഫോൺ കാണാതായി. പരിസരത്തെല്ലാം തെരച്ചിൽ നടത്തിയിട്ടും ഫോൺ കിട്ടിയിട്ടില്ല. വാഹനത്തിന്റെ അടിയിൽ ഫോൺ പെട്ടതാണോയെന്ന സംശയവും ഉയർന്നിട്ടുണ്ട്.
Kerala
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തൊടിയൂർ സ്വദേശി വിളയിൽ പടീറ്റതിൽ ശശി (54) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന മകൾ ശരണ്യ (27) ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടോടെ മാരാരിത്തോട്ടം പമ്പിന് സമീപത്തായിരുന്നു അപകടം. സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായി വാഹനത്തെ മറികടക്കാൻ ശ്രമിച്ചതുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ശാസ്താംകോട്ട ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്, മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബൈക്കിൽ ഇടിച്ചത്. അപകട സ്ഥലത്ത് വച്ച് തന്നെ ശശി മരിച്ചിരുന്നു.
മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
തിരുവനന്തപുരം: കൊട്ടാരക്കര നീലേശ്വരത്ത് വാഹനാപകടത്തിൽ മരിച്ച മൂന്നു പേരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും.
ബംഗളൂരു ശിവജി നഗർ ആശുപത്രി കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവർത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം അനുവദിക്കും.
Kerala
കൊച്ചി: ദേശീയപാതയിൽ നെടുമ്പാശേരി ഫാർമസി കവലയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ ഗോകുൽ, അശ്വിൻ എന്നിവരാണ് മരിച്ചത്.
ഇവർ സഞ്ചരിച്ച ബൈക്ക് മീഡിയനിലെ വൈദ്യുതി വിളക്കിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. ഒരാൾ സംഭവസ്ഥലത്തുവച്ചും മറ്റേയാൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചതെന്നാണ് വിവരം. രാവിലെ ആലുവയിൽനിന്ന് അങ്കമാലി ഭാഗത്തേക്ക് പോയപ്പോഴാണ് ഇവർ അപകടത്തിൽപ്പെട്ടത്
Kerala
കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറി വിദ്യാർഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. സംഭവത്തെ തുടർന്ന് രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
കരുനാഗപ്പള്ളി സബ് ആർടിഒയിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിയുണ്ടായത്. എംവിഐ സുധിൻ ഗോപി, എഎംവിഐ ശരത് എസ്. കുമാർ എന്നിവർക്കെതിരെയാണ് നടപടി. കൃത്യമായ പരിശോധനയില്ലാതെ ടിപ്പറിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയതിലാണ് സസ്പെൻഷൻ.
കൊട്ടാരക്കരയ്ക്ക് സമീപം മുക്കോളിമുക്കിൽ ആയിരുന്നു അപകടം നടന്നത്. മണ്ണ് കയറ്റി അമിത വേഗത്തിൽ വന്ന ലോറി കൊട്ടാരക്കര ഭാഗത്തേക്ക് തിരിയുന്നതിനിടെ ബുള്ളറ്റിൽ ഇടിച്ചു. തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം ബസ് സ്റ്റോപ്പും തൊട്ടടുത്തെ മതിലും തകർത്ത് ആളുകളുടെ മുകളിലേക്ക് മറിയുകയായിരുന്നു.