പ്രതീകാത്മക ചിത്രം
തിരുവല്ല: വിദേശ സംഭാവന നിയമത്തില്‍ (എഫ്സിആര്‍എ) കാലാനുസരണമായ ഭേദഗതികള്‍ ആകാമെങ്കിലും സുതാര്യവും നിസ്വാർഥവുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെപ്പോലും ഇല്ലാതാക്കുന്ന തരത്തിലുള്ള നീക്കങ്ങൾ രാഷ്്ട്രപുരോഗതിക്കും താഴേത്തട്ടിലുള്ള ജനങ്ങളുടെ ഉന്നതിക്കും ദോഷമാകുമെന്ന് കേരളാ കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് അഭിപ്രായപ്പെട്ടു.
എഫ്സിആര്‍എ രജിസ്ട്രേഷന് പുതുക്കാന്‍ രണ്ട് സാമ്പത്തികവര്‍ഷങ്ങളില്‍ കുറഞ്ഞത് 10 ലക്ഷം രൂപ ചെലവഴിച്ചിരിക്കണമെന്ന വ്യവസ്ഥ ചെറിയ പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടിയാകും.
ചെറിയ വിദേശസംഭാവനകൂടി ഉള്‍പ്പെട്ട കെട്ടിടങ്ങള്‍ പോലും ഉപയോഗിച്ച പണത്തിന്റെ അളവ് പരിഗണിക്കാതെ പിടിച്ചെടുക്കത്തക്ക നിയമഭേദഗതി നിര്‍ദേശം സാമാന്യനീതിക്കുപോലും നിരക്കുന്നതല്ല.
വിഷയത്തില്‍ ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന പ്രാർഥനയ്ക്ക് കെസിസി പിന്തുണ നൽകുമെന്ന് പ്രസിഡന്റ് അലക്സിയോസ് മാര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത, ജനറല്‍ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് എന്നിവര്‍ അറിയിച്ചു.
Tags : FCRA amendment harmful KCC