രാമക്ഷേത്രം
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച കോടിക്കണക്കിനു രൂപയുടെ സംഭാവനയിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേകസംഘം അന്വേഷണം തുടരുന്നു. കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ എട്ടുപേരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.
ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ചതിൽനിന്ന് എത്രതുക നഷ്ടമായി എന്നതില്‍ അന്വേഷണസംഘത്തിന് ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. പണം എണ്ണിത്തിട്ടപ്പെടുത്തുന്ന കേന്ദ്രത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരോ മറ്റ് നിരീക്ഷണസംവിധാനങ്ങളോ ഇല്ലായിരുന്നുവെന്ന് പ്രത്യേകസംഘത്തിന്റെ റിപ്പോർട്ടിലുണ്ട്. ഇതുൾപ്പെടെ ഒട്ടേറെ വീഴ്ചകൾ അന്വേഷണസംഘം കണ്ടെത്തിയെന്നാണ് സൂചന.
അതിനിടെ രാമക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ചന്പത് റായി ഉൾപ്പെടെ ഭാരവാഹികൾ രാജിവച്ച സാഹചര്യത്തിൽ ഭാവി പരിപാടികൾ ആലോചിക്കുന്നതിന് ജൂലൈ ഏഴിന് യോഗം ട്രസ്റ്റിന്റെ യോഗം ചേരും.
ക്ഷേത്രത്തിന്റെ ദൈനംദിന ചുമതലകൾ നിർവഹിക്കുന്നതിന് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത് അധ്യക്ഷൻ അലോക് കുമാർ പറഞ്ഞു. സംഭാവനക്കൊള്ള വലിയ വിവാദമായതോടെ കഴിഞ്ഞദിവസമാണ് ട്രെസ്റ്റ് ജനറൽ സെക്രട്ടറിയും വിഎച്ച്പി അന്താരാഷ്ട്ര വൈസ് പ്രസിഡന്റുമായ ചന്പത് റായിയും ട്രെസ്റ്റി അനിൽ മിശ്രയും രാജിവച്ചത്.
Tags : Ram temple donation Temple Trust decision