കൊച്ചി: മർദനമേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശി മരിച്ചു. സൂരജ് പാക്രിൻ ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ പ്രതി നേപ്പാൾ താപ്പാ സ്വദേശി പൂർണ ബഹദൂർ ബട്ടാരിയെ (26) ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ആലുവ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്തുവച്ച് സൂരജും പൂർണ ബഹദൂറും തമ്മിൽ അടിപിടിയുണ്ടായി. ഇതേ തുടർന്ന് പരിക്കേറ്റ സൂരജിനെ ആലുവ ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
സൂരജ് പാക്രിന്റെ കൈയിൽ സരള, തമാംഗ്, ലാൽ ചന്ദൻ, ഘനശ്യാം, ചിരിംഗ്, ശ്രെരാജ്, ചന്ദ്രമായ, ജാസ്മിൻ, പ്രിയൻസു തുടങ്ങിയ പേരുകൾ പച്ച കുത്തിയിട്ടുണ്ട്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.
ഇയാളെ കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടാൻ പോലീസ് അറിയിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ - 9497987114, പോലീസ് സ്റ്റേഷൻ - 04842624006.
Tags : kerala police crime news kochi aluva