x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതിയ കെപിസിസി അധ്യക്ഷനെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: മന്ത്രി സണ്ണി ജോസഫ്

വെബ്ഡെസ്ക്
Published: September 4, 2026 05:21 AM IST | Updated: September 4, 2026 05:21 AM IST

സണ്ണി ജോസഫ്.

തിരുവനന്തപുരം: പുതിയ കെപിസിസി അധ്യക്ഷനെ എപ്പോള്‍ പ്രഖ്യാപിക്കണമെന്നു തീരുമാനിക്കേണ്ടത് സംസ്ഥാന നേതൃത്വമല്ലെന്നും അത് ഹൈക്കമാന്‍ഡ് സാവകാശം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രിയും കെപിസിസി അധ്യക്ഷനുമായ സണ്ണി ജോസഫ്.

ഇന്നലെ ഇന്ദിരാഭവനില്‍ ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ അധ്യക്ഷന്‍ വരുന്നതുവരെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാകാന്‍ എല്ലാവരും ആവശ്യപ്പെട്ടതിനാലാണ് ഇന്നലെ രാഷ്ട്രീയകാര്യ സമിതി വിളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സര്‍ക്കാരിന്‍റെ നൂറുദിനം ഗംഭീര വിജയമായിരുവെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി. ജനങ്ങള്‍ പൂര്‍ണ തൃപ്തരാണ്. ഓണാഘോഷ പരിപാടികള്‍ ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കള്‍ സുലഭമായിരുന്നു. കൃഷിവകുപ്പ് പച്ചക്കറി, ഓണംകിറ്റ് തുടങ്ങിയവ സുലഭമാക്കി. ടൂറിസം ഓണാഘോഷ പരിപാടികളില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായി. ഓപ്പറേഷന്‍ തുഫാന്‍ വന്‍ വിജയമായി. വയനാട് പ്രകൃതിദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.

വൈദ്യുതി മേഖലയില്‍ രാജ്യത്ത് നിലനില്ക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് കേരളത്തിലും ഉണ്ടായത്. യുഡിഎഫ് സര്‍ക്കാര്‍ 4.29 രൂപയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ ഉണ്ടാക്കിയ കരാര്‍ ഇടതുസര്‍ക്കാര്‍ റദ്ദാക്കിയതാണ് പ്രതിസന്ധിയുടെ മറ്റൊരു കാരണം. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ദീര്‍ഘകാല പദ്ധതി നടപ്പാക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു.

പാലക്കാട് റെയില്‍വേ ഡിവിഷനില്‍നിന്നു മംഗലാപുരത്തെ അടര്‍ത്തി മൈസൂരുവിനോടു ചേര്‍ത്ത കേന്ദ്രത്തിന്‍റെ നടപടി കേരളത്തോടുള്ള അവഗണനയാണ്. ഇതിനെതിരേ കോണ്‍ഗ്രസ് നടത്തിയ സമരങ്ങള്‍ വിജയകരമായിരുന്നു. കേന്ദ്രഭരണകക്ഷിയായ ബിജെപി കേരളത്തിന്‍റെ താത്പര്യങ്ങള്‍ക്കൊപ്പം നില്കുന്നില്ല. എംപിമാരുടെ നേതൃത്വത്തില്‍ പ്രധാനപ്പെട്ട റെയില്‍വേസ്റ്റഷനുകളുടെ മുന്നില്‍ ഇനിയും സമരം നടത്തും. ബോര്‍ഡ്, കോര്‍പറേഷന്‍ വിഭജനം ഉടൻ പൂര്‍ത്തിയാക്കും. സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടിയുമായുള്ള ഏകോപനം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐക്ക് ധാര്‍മിക പിന്തുണ

എല്‍ഡിഎഫിനുള്ളില്‍ നിന്നുള്ള പോരാട്ടത്തിന് സിപിഐക്ക് ധാര്‍മിക പിന്തുണ നല്‍കുന്നുവെന്നു സണ്ണി ജോസഫ് പറഞ്ഞു. എല്‍ഡിഎഫിനുള്ളില്‍ നിന്നു തന്നെ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പ്രാപ്തമായ പാര്‍ട്ടിയാണ് സിപിഐ. അതില്‍ അവര്‍ വിജയിക്കുമെന്നു തന്നെയാണ് കരുതുന്നത്. തങ്ങളോടൊപ്പമുള്ള കാലം അവരുടെ നല്ലകാലമായിരുന്നു. അത് ഓര്‍മിപ്പിപ്പിക്കുന്നത് സിപിഎമ്മുകാരാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

തളിപ്പറമ്പിലും പയ്യന്നൂരിലും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തിയ പ്രസംഗം ജനാധിപത്യ വിരുദ്ധമാണ്. പഴയതുപോലെ ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം. ഇതിനെതിരേ സിപിഎമ്മില്‍നിന്നു തന്നെ പ്രതികരണം ഉണ്ടാകുന്നു. സിപിഎം അഖിലേന്ത്യാ നേതൃത്വത്തിന്‍റെ കാഴ്ചപ്പാടും പിണറായി വിജയന്‍റെ കാഴ്ചപ്പാടും തമ്മിലുള്ള അന്തരം സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വിശദീകരിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.

മദ്യനയം ചര്‍ച്ച ചെയ്തു തീരുമാനിക്കും

മദ്യനയം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തശേഷം സര്‍ക്കാര്‍ തീരുമാനിക്കുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്തിയും വര്‍ഗീതയക്കു കീഴടങ്ങാതെയും മാത്രമേ പിഎംശ്രീയുമായി മുന്നോട്ടുപോകൂവെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ എ.പി. അനില്‍കുമാര്‍, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ എംപി കെപിസിസി ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags : SunnyJoseph KPCCPresident HighCommand Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up