x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതിന്‍ രാജിന്‍റെ മരണം; അധ്യാപികയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു


Published: April 27, 2026 07:21 PM IST | Updated: April 27, 2026 07:21 PM IST

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തല്‍ കോളജിലെ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തിലെ രണ്ടാം പ്രതി ഡോ. കെ.ടി. സംഗീത നമ്പ്യാർ അറസ്റ്റിൽ. കണ്ണൂർ എസിപി ആർ. ഹരിപ്രസാദിന്‍റെ മുന്നിൽ ഇന്ന് ഉച്ചയോടെയാണ് സംഗീത ഹാജർ ആകുകയായിരുന്നു. തുടർന്ന് അധ്യാപികയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു.

നേരത്തെ, തലശേരി സെഷൻസ് കോടതി സംഗീത നമ്പ്യാർക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീതയ്ക്ക് ജാമ്യം നിഷേധിക്കാൻ മതിയായ തെളിവുകൾ ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അധ്യാപികയെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചത്.

അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഡോക്ടർ എം.കെ. റാമിനായി സംസ്ഥാനത്തിന് അകത്തും പുറത്തും പോലീസ് തെരച്ചിൽ തുടരുകയാണ്. കർണാടകയിലും ആന്ധ്രയിലുമായി പോലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് തെരച്ചിൽ നടത്തുന്നത്.

Tags : Nitin Raj Teacher death arrest released

Recent News

Corehub Up