x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനില്‍ പോയ ഫാദുഷയെക്കുറിച്ചു വിവരമില്ല; തൂവശേരി വീട് ഒ.ആര്‍. കേളു സന്ദര്‍ശിച്ചു


Published: March 24, 2026 09:24 PM IST | Updated: March 24, 2026 09:24 PM IST

കാട്ടിക്കുളം(വയനാട്): പഠനത്തിന്‍റെ ഭാഗമായി ഇന്‍റേണ്‍ഷിപ്പിന് ഇറാനില്‍ പോയ ഫാദുഷ ഫര്‍ഹാനെക്കുറച്ചുള്ള ചിന്തയില്‍ ഉരുകുന്ന എടയൂര്‍കുന്ന് തൂവശേരി വീട്ടില്‍ മന്ത്രിയും മാനന്തവാടി മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഒ.ആര്‍. കേളു സന്ദര്‍ശനം നടത്തി. ഫാദുഷയുടെ പിതാവ് ഷംസുദ്ദീനെയും മാതാവ് റഹിയാനത്തിനെയും അദ്ദേഹം ആശ്വസിപ്പിച്ചു.

ആഴ്ചകളായി ഫാദുഷയെക്കുറിച്ച് വിവരം ഇല്ലാത്ത കാര്യം മുഖ്യമന്ത്രിയുടെ അടിയന്തര ശ്രദ്ധയില്‍പ്പെടുത്തിയതായി അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ജയ്പൂരിലെ സ്വകാര്യ ഷിപ്പിംഗ് കമ്പനി കോഴ്‌സിന്‍റെ ഭാഗമായി ഇന്‍റേണ്‍ഷിപ്പ് ചെയ്യുന്ന കപ്പലില്‍ തുര്‍ക്കിയിലേക്ക് ചരക്ക് കയറ്റിയിട്ടുണ്ടെന്നും ഉടന്‍ യാത്ര പുറപ്പെടുമെന്നുമാണ് അന്ന് പറഞ്ഞത്.

അടുത്തദിവസം യുദ്ധം തുടങ്ങി. ഇതിനുശേഷം വീട്ടിലേക്ക് വിളി എത്തിയിട്ടില്ല. കുടുംബാംഗങ്ങള്‍ക്ക് ഫാദുഷയുമായി ബന്ധപ്പെടാനും കഴിഞ്ഞില്ല. ഫാദുഷയുടെ നില എന്തെന്ന് അറിയാതെ വേദനയിലാണ് മാതാപിതാക്കളും ബന്ധുക്കളും.

Tags : No information Fadusha Iran O.R. Kelu house wayanad

Recent News

Corehub Up