തിരുവനന്തപുരം: സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയാൻ സമഗ്ര പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ചു ജനങ്ങൾക്ക് ബോധവത്കരണം നൽകും.
ജില്ലകളിൽ ആയിരത്തിലേറെ സൈബർ കേസുകളുണ്ടാകുന്നുണ്ട്. ഗുരുതര സ്വഭാവമുള്ള കേസുകളാണ്. വ്യാജ ലോണ്‍ ആപ്പ് തട്ടിപ്പ് തടയാൻ പോലീസ് കർശന നടപടികളെടുക്കും. റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 1836 വ്യാജ ലോണ്‍ ആപ്പുകളും 5857 വ്യാജ ലോണ്‍ വെബ്സൈറ്റുകളും നീക്കം ചെയ്തു. വ്യാജ ഇൻസ്റ്റന്റ് ലോണ്‍ ആപ്പുകളും തട്ടിപ്പിനു വഴിയൊരുക്കുന്ന പരസ്യങ്ങളും പ്രൊഫൈലുകളും നീക്കും. തട്ടിപ്പുകാരുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കും.
ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവയിലൂടെ നടപടി ഫലപ്രദമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയായി മാറ്റി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണ്.
അന്താരാഷ്്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളാണിത്. അന്യസംസ്ഥാനങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അബിൻ വർക്കിയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.