പ്രതീകാത്മക ചിത്രം
ചിറ്റൂർ: മുൻവൈരാഗ്യത്തിന്റെ പേരിൽ യുവാവിനെ സംഘംചേർന്നു മർദിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിൽ പോയിരുന്ന രണ്ടു പ്രതികൾ പിടിയിലായി.
കുന്നത്ത് പാളയം സ്വദേശി ശരൺ (26), കൊടുവായൂർ അബ്ദുൾ സലാം (30) എന്നിവരെയാണ് ബംഗളൂരുവിൽനിന്ന് ചിറ്റൂർ പോലീസ് പിടികൂടിയത്. അമ്പാട്ടുപാളയം പടിഞ്ഞാറേക്കോട് വി. വിഷ്ണുവിനാണ് കഴിഞ്ഞദിവസം മർദനമേറ്റത്.
വിഷ്ണുവിനെ തടഞ്ഞുനിർത്തി ഇരുമ്പുപൈപ്പുകൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള വിഷ്ണുവിന്റെ തലയിൽ 12 തുന്നലുകളുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.