Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arrested

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചു; ടിവികെ നേതാക്കൾ അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ ജോലി വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പ്രാദേശിക ടിവികെ നേതാക്കൾ അറസ്റ്റിൽ. ടിവികെയുടെ തൂത്തുക്കുടി വെസ്റ്റ് വിംഗ് യൂത്ത് ഓർഗനൈസർ ബാലസുബ്രഹ്മണ്യം, രാമനാഥപുരത്തെ പാർട്ടി ഭാരവാഹി ജയബാൽ എന്നിവരാണ് അറസ്റ്റിലായത്.

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ദിവസത്തിന്‍റെ തലേന്നാണ് സംഭവം. കാറിൽ വച്ച് ശീതളപാനീയത്തിൽ മയക്കുമരുന്ന് നൽകിയ ശേഷം ലോഡ്ജ് മുറിയിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി.

ശ്രീവൈകുണ്ഠം വനിതാ പോലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നൽകി. സംഭവത്തിൽ ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പാളയംകോട്ട ജയിലിലാണ് നിലവിൽ ഇവർ.

അതേസമയം, സ്ത്രീസുരക്ഷയുടെ പേരിൽ സ്റ്റാലിൻ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് അധികാരത്തിലെത്തിയ ടിവികെയ്ക്ക് ഈ സംഭവം കനത്ത തിരിച്ചടിയായിട്ടുണ്ട്. തൂത്തുക്കുടി പീഡനത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്.

 

District News

കോണ്‍ഗ്രസ് നേതാവിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ

ചാവക്കാട്: കോണ്‍ഗ്രസ് നേതാവും കാർഷിക സഹകരണബാങ്ക് പ്രസിഡന്‍റുമായ തിരുവത്ര എച്ച്.എം. നൗഫലിനെ ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടപ്പുറം തെരുവത്ത് റമളാൻ അനസിനെ(37)യാണ് എസ്ഐ. എ.പി. ആഷിഫ്, സിപിഒമാരായ വി.എം. നിഖിൽ, രതീഷ് എന്നിവർചേർന്ന് അറസ്റ്റ് ചെയ്തത്.


കഴിഞ്ഞദിവസം രാത്രി തിരുവത്രയിൽ സുഹൃത്തുമായി സംസാരിച്ചുനിൽക്കുന്നതിനിടെ നൗഫലിനെ ഇയാൾ ആക്രമിക്കുകയായിരുന്നു.ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്നു പോലീസ് പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

National

നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമം, മൂന്ന് പേർ പിടിയിൽ

ശ്രീനഗർ: ജമ്മു കാഷ്മീരിലെ ബാരാമുള്ളയിൽ രഹസ്യമായി നിയന്ത്രണരേഖ മറികടന്ന് പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേർ പിടിയിൽ. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ നിന്നാണ് ഇവരെ പിടികൂടിയത്.

രഹസ്യ വിവരത്തെ തുടർന്ന് കരസേനയും ജമ്മു കാഷ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത തെരച്ചിലിലാണ് ഇവർ പിടിയിലായത്. ഉറിയിലെ ഹത്ലംഗ പ്രദേശത്ത് നിന്നാണ് ഇവർ പാക്കിസ്ഥാനിലേക്ക് കടക്കാൻ ശ്രമിച്ചത്.

പിടിയിലായവരിൽ ഒരാൾ സസ്‌പെൻഷനിലായ ടെറിട്ടോറിയൽ ആർമി ഉദ്യോഗസ്ഥനാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. ഇവർ സോപൂർ സബ് ഡിസ്ട്രിക്റ്റ് സ്വദേശികളാണെന്നും കൃത്യമായ രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയതെന്നും സൈന്യം വ്യക്തമാക്കി.

കരസേനയുടെ ചിനാർ കോറും ജമ്മു കാഷ്മീർ പോലീസും ചേർന്നാണ് അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുത്തിയത്.

Kerala

ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസ്; പ്രതി പിടിയിൽ

കാസർഗോഡ്: പോലീസുകാരനെന്ന് തെറ്റിദ്ധരിപ്പിച്ച് ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം സ്വദേശി മനു ആണ് പിടിയിലായത്.

ഗോവയിൽ നിന്നാണ് പ്രതിയെ ബേക്കൽ പോലീസ് പിടികൂടിയത്. പ്രതിയുടെ സിസിടിവി ദൃശ്യം പോലീസ് പുറത്തുവിട്ടിരുന്നു. ബേക്കലിലെ ജ്വല്ലറിയിൽ നിന്ന് പോലീസുകാരൻ ആണെന്ന് പരിചയപ്പെടുത്തി 2.60 ലക്ഷം രൂപയുടെ സ്വർണമാണ് ഇയാൾ തട്ടിയെടുത്തത്. സംശയം തോന്നാതിരിക്കാൻ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പഠിച്ചിരുന്നു.

അഖിൽ എന്ന് പരിചയപ്പെടുത്തിയാണ് ജ്വല്ലറിയിൽ എത്തിയത്. ഒടുവിൽ സ്വർണാഭരണങ്ങൾ വാങ്ങി പണം നൽകാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാർ പോലീസ് സ്റ്റേഷനിൽ വിളിച്ചപ്പോഴാണ് തട്ടിപ്പിന്‍റെ വിവരം പുറത്ത് അറിയുന്നത്.

മേയ് 27 ന് ഉച്ചയ്ക്ക് ഒന്നോടെയാണ് ബേക്കൽ പോലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖിൽ രാജ് ആണ് പേരെന്നും പറഞ്ഞ് തട്ടിപ്പുകാരൻ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ വാങ്ങി.

പണം ഓൺലൈൻ ട്രാൻസ്ഫർ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടൻ വരുമെന്ന് ജ്വല്ലറി ജീവനക്കാരെ വിശ്വസിപ്പിച്ചു. എന്നാൽ പണം വന്നില്ല. തുടർന്ന് ബേക്കൽ സ്റ്റേഷനിലേക്ക് ജീവനക്കാർ വിളിച്ചു.

അപ്പോൾ അഖിൽ ലീവിൽ ആണെന്ന് ഡ്യൂട്ടിയിൽ ഉള്ള പോലീസുകാരൻ പറഞ്ഞു. ഉടൻ അഖിലിനെ വിളിച്ചെങ്കിലും സ്വർണം വാങ്ങിയിട്ടില്ലെന്ന് മറുപടി വന്നു. സിസിടിവി പരിശോധിച്ചപ്പോൾ ആണ് അഖിലിനോട്‌ സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തിയത് .

സ്വർണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉൾപ്പെടെ മൊത്തം 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് നഷ്ടമായതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പോലീസുകാരുടെ പേരടക്കം പറഞ്ഞതോടെയാണ് വന്നയാൾ പോലീസുകാരൻ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.

Kerala

ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസ്: എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പിടിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ തിരുവനന്തപുരത്തെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ അക്രമിച്ച കേസിൽ എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമൽ പിടിയിൽ. വീട്ടിൽ കയറിയാണ് പോലീസ് വിജയ് വിമലിനെ പിടികൂടിയത്.

ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 26 ആയി. അഞ്ചുതെങ്ങ്‌ ഗ്രാമ പഞ്ചായത്ത് അംഗം കൂടിയാണ് വിജയ് വിമൽ. കേരളാ സർവകലാശാലാ യൂണിയൻ മുൻ ചെയർമാൻ കൂടിയായിരുന്നു വിജയ് വിമൽ.

ഇതിനിടെ എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് എസ്എഫ്ഐ. എസ്എഫ്ഐ ഇന്ന് കമ്മീഷണ‍ർ ഓഫീസിലേയ്ക്ക് മാർച്ച് നടത്തും.

അറസ്റ്റിലായ വിജയ് വിമൽ സംഘർത്തിൽ പങ്കാളിയായിരുന്നില്ലെന്നാണ് എസ്എഫ്ഐ നിലപാട്. അധ്യയനവർഷം ആരംഭിക്കാനിരിക്കെ നേതാക്കളെ അകത്തിടാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും എസ്എഫ്ഐ ആരോപിച്ചു. വീട്ടിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും പോലീസ് ഭീഷണിപ്പെടുത്തി എന്നും ആരോപണമുണ്ട്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ആസൂത്രണത്തോടെയുള്ള രാഷ്ട്രീയ ആക്രമണമെന്ന് കോടതി നേരത്തെ നീരീക്ഷിച്ചിരുന്നു. ഭരണഘടനാ സ്ഥാപനത്തിന് നേരെയുള്ള വെല്ലുവിളിയാണിതെന്നും കോടതി പറഞ്ഞിരുന്നു. ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടുള്ള ഉത്തരവിലായിരുന്നു തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിരീക്ഷണം.

Kerala

ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തിയ കേസ്; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ കയറി പീഡിപ്പിച്ചശേഷം ചിത്രങ്ങൾ പകർത്തിയ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വിഴിഞ്ഞം പുല്ലുവിള സ്വദേശിയായ മനു (24) ആണ് അറസ്റ്റിലായത്.

മണ്ണന്തല പോലീസ് ആണ് മനുവിനെ അറസ്റ്റ് ചെയ്തത്. രണ്ടുപേർ ചേർന്നാണ് പീഡിപ്പിച്ചതെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്.

ബന്ധുവീട്ടിൽ വച്ചാണ് പെൺകുട്ടി മനുവിനെ പരിചയപ്പെടുന്നത്. പിന്നീട് ഇൻസ്റ്റഗ്രാം വഴി ഇരുവരും സൗഹൃദത്തിലാകുകയായിരുന്നു. മെയ് പതിനെട്ടാം തീയതി വീട്ടിൽ ആളില്ലാത്ത സമയത്ത് മനുവും മറ്റൊരാളും കൂടി പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.

പെൺകുട്ടിക്ക് ജ്യൂസ് നൽകി മയക്കിയായിരുന്നു പീഡനം. പീഡനത്തിന് ഇരയായ വിവരം പെൺകുട്ടി തന്നെയാണ് സിഡബ്ല്യുസിയിൽ അറിയിച്ചത്. തുടർന്നായിരുന്നു മണ്ണന്തല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

സംഭവത്തിൽ ഒരാളെ കൂടി പിടി കൂടാൻ ഉണ്ട്. എന്നാൽ താൻ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂടെ ആളില്ല എന്നുമാണ് മനു പോലീസിന് നൽകിയിരിക്കുന്ന മൊഴി.

 

 

National

ഡൽഹി, മുംബൈ ആക്രമണത്തിനു പദ്ധതിയിട്ട ഒമ്പത് ഭീകരർ അറസ്റ്റിൽ

ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.

രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്‍റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.

അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്‍റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.

പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്‍റർ സർവീസസ് ഇന്‍റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്‌ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.

നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.

ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.

പാക്കിസ്ഥാനിലെ ആയുധഫാക്‌ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.

ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്‌ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്‌ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.

Kerala

കാമുകിയെ മർദിച്ച ശേഷം റോഡിൽ തള്ളി; യുവാവ് അറസ്റ്റിൽ

കൊച്ചി: കാമുകിയെ മർദിക്കുകയും കഴുത്തു ഞെരിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും മരിച്ചെന്നു കരുതി റോഡിൽ ഉപേക്ഷിക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോതമംഗലം സ്വദേശി നിതിൻ (31) ആണ് അറസ്റ്റിലായത്.

കുന്നത്തുനാട് പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ നിതിന്‍റെ വിവാഹം തിങ്കളാഴ്ച നടക്കാനിരിക്കെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമത്തിനാണ് കേസ്.

പട്ടിമറ്റം സ്വദേശിയും ഒരു കുട്ടിയുടെ അമ്മയുമാണ് യുവതി. നിതിന്‍റെ വിവാഹം ഉറപ്പിച്ചതോടെ ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് യുവതി ആവശ്യപ്പെട്ടു. ഇതേച്ചൊല്ലി കഴിഞ്ഞ ശനിയാഴ്ച രാത്രി ഇവർ തമ്മിൽ കലഹമുണ്ടായി.

കടുത്ത മർദനത്തിനൊടുവിൽ യുവതി മരിച്ചെന്നു കരുതി നിതിൻ, ഇവരുടെ കൈകൾ കൂട്ടിക്കെട്ടി കോതമംഗലം ന്യൂ ബൈപാസിൽ കോഴിപ്പിള്ളി ഭാഗത്തെ വിജനമായ കുറ്റിക്കാട്ടിൽ തള്ളുകയായിരുന്നു.

പുലർച്ചെ ബോധം വീണ്ടു കിട്ടിയ യുവതി ഇഴഞ്ഞുനീങ്ങി കോഴിപ്പിള്ളി ജംഗ്ഷനിൽ എത്തി നാട്ടുകാരെ വിവരം ധരിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

 

Kerala

കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട അറസ്റ്റിൽ

തൃശൂര്‍: കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ട സലോഷിനെ ഒരു വര്‍ഷത്തേക്ക് ജയിലാക്കി. നിരവധി ക്രിമിനല്‍ക്കേസിലെ പ്രതിയും ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്‍ റൗഡിയുമായ വേളൂക്കര സ്വദേശിയാണ് സലോഷിനെയാണ് (29) തൃശൂര്‍ റൂറല്‍ പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.

നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ ജയിലിലെത്തിച്ച് ഉത്തരവ് നടപ്പിലാക്കി. തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണ കുമാറിന് നല്‍കിയ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ ശിഖാ സുരേന്ദ്രനാണ് കാപ്പ നിയമപ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട, കാട്ടൂര്‍, കോഴിക്കോട് വെളളയില്‍ എന്നിങ്ങനെ പോലീസ് സ്റ്റേഷനുകളിലായി ആറ് വധശ്രമ കേസിലും നാല് അടിപിടികേസിലും അടക്കം ആകെ പത്ത് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് സലോഷ്.

National

നീറ്റ് ചോദ്യച്ചോർച്ച; രണ്ടു പേർകൂടി അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുകുലുക്കിയ നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. മഹാരാഷ്‌ട്ര ലാത്തൂരിൽനിന്നുള്ള ഡോക്ടറും പൂന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫിസിക്‌സ് അധ്യാപകനെയുമാണ് ഇന്നലെ സിബിഐ അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി.

ലാത്തൂർ സ്വദേശി ഡോ.മനോജ് ഷിരൂരെ, പൂനയിലെ ഡോ.അഭാംഗ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്‌സ് അധ്യാപകനായ തേജസ് ഹർഷദ്കുമാർ ഷാ എന്നിവരെയാണ് കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തത്. ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ ഡോ.മനോജ് ഷിരൂരെയ്ക്ക് നിർണായകപങ്കുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

നീറ്റ് ചോദ്യപേപ്പർ തയ്യാറാക്കിയ പി.വി. കുൽക്കർണിയിൽ നിന്ന് ചോർന്ന കെമിസ്ട്രി ചോദ്യങ്ങൾ മൂന്ന് വിദ്യാർഥികൾക്ക് എത്തിച്ചുനൽകിയത് ഇയാളാണ്. ചോദ്യങ്ങൾ ലഭിച്ചവരിൽ, കേസുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ റേണുകായ് കെമിസ്ട്രി ക്ലാസസ് ഉടമ ശിവരാജ് രഘുനാഥ് മോട്ടേഗാവോങ്കറിന്‍റെ മകനും ഉൾപ്പെടുന്നു. കേസിലെ മറ്റൊരുപ്രതിയായ മനീഷ ഹവാൽദാറിൽ നിന്നാണ് ഫിസിക്‌സ് ചോദ്യങ്ങൾ അധ്യാപകനായ തേജസ് ഷായ്ക്ക് ലഭിച്ചതെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ.

49 ഇടങ്ങളിൽ പരിശോധന

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 49 ഇടങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. നിരവധി ഡിജിറ്റൽ തെളിവുകളും ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുമുണ്ട്. കുറ്റകൃത്യത്തിന്നു പിന്നിലുള്ള മുഴുവൻ ശൃംഖലയെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് സിബിഐ.

നാഷണൽ ടെസ്റ്റിംഗ് എജൻസി (എൻടിഎ) മേയ് മൂന്നിന് നടത്തിയ നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നെന്ന് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് മേയ് 12-നാണ് പരീക്ഷ റദ്ദാക്കിയത്. ജൂൺ 21ന് വീണ്ടും പരീക്ഷ നടത്താനാണ് നിലവിലെ തീരുമാനം. ഉന്നതവിദ്യാഭ്യാസ മന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

International

കാനഡയിൽ 17 ഇന്ത്യൻ വംശജർ പിടിയിൽ

ഒട്ടാവ: കാനഡയിൽ ദക്ഷിണേഷ്യൻ ബിസിനസുകാരെ ലക്ഷ്യമിട്ട് വൻതോതിൽ പണംതട്ടലും സംഘടിത കുറ്റകൃതൃങ്ങളും നടത്തിവന്ന ഇന്ത്യൻ വംശജരായ 17 പേർ അറസ്റ്റിൽ.

പീൽ റീജിയണൽ പോലീസിന്‍റെ എക്‌സ്‌റ്റോർഷൻ ടാസ്‌ക് ഫോഴ്‌സ് നടത്തിയ നീക്കത്തിനൊടുവിലാണ് ഇവർ അറസ്റ്റിലായത്.

Kerala

കോഴിക്കോട്ട് 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കോഴിക്കോട്: സൗത്ത് ബീച്ചിലെ സ്വകാര്യ ലോഡ്ജിൽ 38 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് നല്ലളം കിളച്ചേരിപ്പറമ്പ് സ്വദേശി സാജിദ് ജമാൽ ആണ് അറസ്റ്റിലായത്.

ഇന്ന് രാവിലെ രാവിലെ ആറോടെയാണ് സാജിദ് പിടിയിലായത്. നേരത്തേ പിടിയിലായി ജാമ്യത്തിലിറങ്ങി വീണ്ടും ലഹരി വില്പനയ്ക്കിറങ്ങിയ സാജിദ് പോലീസിന്‍റെയും ഡാൻസാഫ് സംഘത്തിന്‍റെയും നിരീക്ഷണത്തിലായിരുന്നു.

കോഴിക്കോട് സിറ്റി ഡാൻസാഫും ടൗൺ പോലീസും നടത്തിയ പരിശോധനയിൽ ആണ് സാജിദ് പിടിയിലാകുന്നത്. ഡാൻസാഫിന്‍റെ പിടിയിൽനിന്ന് പലതവണ രക്ഷപ്പെട്ട പ്രതി ഒരു രീതിയിലും പിടിക്കപ്പെടാതിരിക്കാൻ ഫ്‌ളാറ്റിന്‍റെ ഡോറിൽ വളർത്തുനായ്ക്കളെ കെട്ടിയിട്ടായിരുന്നു ലഹരി വിൽപ്പന.

റോട്ട് വീലർ, ജർമൻ ഷെപ്പേർഡ് നായ്ക്കളായിരുന്നു ഉണ്ടായിരുന്നത്. ഡാൻസാഫ് സംഘത്തെ കണ്ട സമയം നായകളെ അഴിച്ചുവിടാൻ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി.

സ്‌കൂൾ അവധിക്കാലമായതിനാൽ ആവശ്യക്കാരേറെയാണെന്നാണ് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞത്. ഒട്ടേറെ പെൺകുട്ടികളും ലഹരി വാങ്ങുന്നതായി സാജിദ് മൊഴി നൽകിയിട്ടുണ്ട്. അവധിക്കാലമായതിനാൽ കർശന പരിശോധനയാണ് കോഴിക്കോട് നഗരത്തിൽ നടത്തിവരുന്നത്. ഡാൻസാഫ് സംഘത്തിന്റെ ഈ മാസത്തെ ഏഴാമത്തെ ലഹരിവേട്ടയാണ് സൗത്ത് ബീച്ചിൽ നടന്നത്.

 

 

 

District News

കഞ്ചാവുമായി ഡിവൈഎഫ്ഐ നേതാവ് ഉൾപ്പെടെ നാലു പേർ പിടിയിൽ

കായംകുളം: കഞ്ചാവ് കൈവശം വച്ചതിനും പരസ്യമായി ഉപയോഗിച്ചതിനും ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് ഉൾപ്പെടെ നാലു പേർ പോലീസ് പിടിയിലായി. ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് കായംകുളം പണ്ടകശാല സ്വദേശി സാജിദ് (35), കുട്ടംപേരൂർ സ്വദേശി അമൽ (26), കണ്ടല്ലൂർ അനിൽ ഭവനത്തിൽ അനന്തു (25), കണ്ടല്ലൂർ വളയിൽകടവത്ത് പ്രവീൺ (28) എന്നിവരെയാണ് കായംകുളം സബ് ഇൻസ്പെക്ടർ സി.ജെ. സാംസണും സംഘവും ചേർന്ന് പിടികൂടിയത്.

കഴിഞ്ഞദിവസം വൈകുന്നേരം കായംകുളം ഓവർബ്രിഡ്ജിന് തെക്ക് ബോട്ട് ജെട്ടി ജംഗ്ഷൻ റോഡിൽ കായൽ പാർക്കിന് സമീപത്തുനിന്നാണ് സംഘം പിടിയിലാവുന്നത്.

ഈ ഭാഗത്ത് സംഘം പരസ്യമായി കഞ്ചാവ് ബീഡി കത്തിച്ച് വലിച്ച് പുകശ്വസിക്കുന്നത് പെട്രോളിംഗിനിറങ്ങിയ പോലീസിന്‍റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഇവരെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ബീഡികൾ കണ്ടെടുത്തത്.പ്രതികൾക്കെതിരേ നർക്കോട്ടിക് ആക്ട് പ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു.

District News

കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് പിടിയിൽ

ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ കഴിഞ്ഞ ദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് മൊട്ട ജോസ് നൂറനാട് പോലീസിന്‍റെ പിടിയിലായി. കൊല്ലം മങ്ങാട് കണ്ടച്ചിറ തുളാട്ടുവിള വീട്ടിൽ ജോസ് (മൊട്ട ജോസ് -48) ആണ് പിടിയിലായത്. ഇന്നലെ പുലർച്ചെ വെട്ടിക്കോട് ഭാഗത്ത് പെട്രോളിംഗ് നടത്തിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

മോഷണം നടന്നതിനുശേഷം പോലീസ് വിവിധ ഇടങ്ങളിലെ സിസിടിവി പരിശോധിച്ചിരുന്നു. സിസിടിവിയിലെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പെട്രോളിംഗ് സംഘത്തിന് തോന്നിയ സംശയമാണ് ഇയാളെ പിടികൂടാൻ സഹായകമായത്. കേരളത്തിൽ വിവിധ ഇടങ്ങളിലായി ഇരുനൂറിലധികം മോഷണക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞദിവസം ഇയാൾ കോട്ടയം ജില്ലയിലെ വൈക്കം പ്രദേശത്ത് കറങ്ങി നടന്നിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ മോഷണം നടന്നത്. ഓഫീസ് മുറിയിലെ മേശയും അലമാരയും കുത്തിത്തുറന്ന് 15,000 രൂപ അപഹരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും ഓഫീസിൽ പരിശോധന നടത്തി. ബിഡിഒയുടെ മുറിയിൽനിന്നും മോഷ്ടാവിന്‍റേതെന്ന് സംശയിക്കുന്ന വിരലടയാളം ലഭിച്ചിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

മൊട്ട ജോസ് എന്ന പേര്

ഇഷ്ട ഭക്ഷണം മുട്ട, ഇരുനൂറോളം കേസുകളിൽ പ്രതി, ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുകയും, അവിടെയുള്ള അടുക്കളയിൽ കയറി ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ചെയ്യുന്നത് മൊട്ടജോസിന്‍റെ പ്രധാന മോഷണരീതിയാണ്. പ്രത്യേകിച്ചും മുട്ട ഓംലെറ്റ് ഉണ്ടാക്കി കഴിച്ച ശേഷം മാത്രം മോഷണം.

കോഴിമുട്ടയാണ് മൊട്ട ജോസിന്‍റെ ഇഷ്ടഭക്ഷണം. അങ്ങനെയാണ് മൊട്ട ജോസ് എന്ന പേര് ലഭിക്കുന്നത്. ചില വീടുകളിൽ മോഷണം നടത്തിയശേഷം, വീട്ടുകാർക്ക് കത്തെഴുതിവച്ച് സിനിമ സ്റ്റൈലിൽ രക്ഷപ്പെടുന്നതും ഇയാളുടെ പതിവായിരുന്നു.

National

ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ

സഹാരൻപുർ: യുപിയിലെ സഹാരൻപുരിൽ ദളിത് ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരി അറസ്റ്റിൽ. വെള്ളിയാഴ്ച ദെഹാത് കോത്‌വാലി പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം.

ക്ഷേത്രത്തിനുള്ളിൽ കുട്ടികൾക്കൊപ്പം കളിച്ചുകൊണ്ടിരുന്ന പത്തുവയസുകാരിയെ പൂജാരി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തു.

പൂജാരിക്കെതിരേ കർശന നടപടി ആവശ്യപ്പെട്ട് ഭീം ആർമി പ്രവർത്തകർ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധിച്ചു. പൂജാരിക്കായി ഹിന്ദുസംഘടനകളും സംഘടിച്ചെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.‌

Kerala

കൗൺസിലിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; സൈക്കോളജിസ്റ്റ് അറസ്റ്റിൽ

കൊല്ലം: കൗൺസിലിംഗിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ. കൊല്ലം മയ്യനാട് സ്വദേശി (69) സന്തോഷ് സുകുമാരനാണ് അറസ്റ്റിലായത്.

ഏഴാം ക്ലാസ് മുതൽ കുട്ടി അമ്മയോടൊപ്പം ആശുപത്രിയിൽ കൗൺസിലിംഗിന് എത്തിയിരുന്നു. അമ്മയെ പുറത്തു നിർത്തിയ ശേഷം കുട്ടിയെ മാത്രം മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് കൗൺസിലിംഗ് എന്ന വ്യാജേനയായിരുന്നു പീഡനം.

പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് കൗൺസിലിംഗിന് എത്തിയ കുട്ടിയുടെ നഗ്നചിത്രങ്ങൾ പ്രതി എടുത്തു. കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ട് രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിച്ചതോടെയാണ് പീഡന വിവരം പുറത്തുവരുന്നത്. തുടർന്ന് രക്ഷിതാക്കൾ വർക്കല പോലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു.

Kerala

ഹോട്ടലിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

ആലുവ: എറണാകുളത്ത് ഹോട്ടലിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ കേസിൽ അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളായ സിൻപൂര് ദിപു ഹജ്റ (26), സിലിഗുരി രാജേഷ് ബുജൽ (26) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് അഞ്ചിനും ഏപ്രിൽ 23നും ഇടയിലാണ് സംഭവം.

കുറുമശേരി കൈതാരൻ ഗോഡൗണിന് സമീപമുള്ള ഹോട്ടലിൽ അതിക്രമിച്ചു കയറി ഇലക്ട്രിക് വയറുകളും, എർത്ത്ലൈൻ കോപ്പറുകൾ, ട്രാൻസ്ഫോർമർ കോപ്പർ എന്നിവയുൾപ്പെടെ 25 ലക്ഷം രൂപ വിലവരുന്ന വസ്‌തുക്കൾ മോഷ്ടിക്കുകയായിരുന്നു. ദിപു ഹജ്റയ്ക്കെതിരെ ആലുവ, എറണാകുളം റെയിൽവേ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ കേസുകൾ നിലവിലുണ്ട്.

ചെങ്ങമനാട് , ആലുവ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ കെ.പി. അനിൽകുമാർ, നവനീത്, സിപിഒമാരായ കിഷോർ, അനീഷ്, മിഥുൻ എന്നിവരാണ് ഉണ്ടായിരുന്നത്.

Kerala

കോടകരയിൽ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി അറസ്റ്റിൽ

കൊടകര: തൃശൂർ കൊടകരയിൽ സ്വകാര്യ പാഴ്സൽ കമ്പനിയുടെ ഡ്രൈവർ എംഡിഎംഎയും എൽഎസ്ഡി സ്റ്റാമ്പുകളും ആയി അറസ്റ്റിൽ. കളമശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പാഴ്‌സൽ കമ്പനിയിലെ ഡ്രൈവറായ മുഹമ്മദ് ഫാസിലാണ് അറസ്റ്റിലായത്.

കാർഗോ ബോക്സുകൾക്കുള്ളിൽ ഒളിപ്പിച്ച 198 ഗ്രാം എംഡിഎംഎയും നാല് എൽഎസ്ഡി സ്റ്റാമ്പുകളും പോലീസ് പിടിച്ചെടുത്തു. ദേശീയപാതയിൽ കൊടകര പേരാമ്പ്ര ഫ്ലൈഓവറിന് സമീപം ഇന്ന് പുലർച്ചെ 02.45-ഓടെ പോലീസ് നടത്തിയ പരിശോധനയിലാണ് വൻ രാസലഹരി ശേഖരം പിടികൂടിയത്.

എറണാകുളം കേന്ദ്രീകരിച്ച് വൻകിട ഇടപാടുകാർക്കും യുവാക്കൾക്കും രാസലഹരി വിതരണം ചെയ്യുന്നതായിരുന്നു മുഹമ്മദ് ഫാസിലിന്‍റെ രീതി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഡാൻസാഫും കൊടകര പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് വൻ ലഹരി ശേഖരം കണ്ടെത്തിയത്.

ലഹരിമരുന്നു കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ മുഹമ്മദ് ഫാസിലിനെ റിമാൻഡ് ചെയ്തു.

Kerala

വ്യാജ രേഖ ചമച്ച് അവയവ വില്പന; ഒരാൾകൂടി അറസ്റ്റിൽ

കൊച്ചി: വ്യാജരേഖ ചമച്ച്‌ അവയവ വില്പന നടത്തിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. കോട്ടയം വാഴൂർ പുളിക്കൽക്കവല വളയിൽ ഹൗസിൽ എം. മായ (48) യെയാണു കൊച്ചി സിറ്റി പോലീസ്‌ നേതൃത്വം നൽകുന്ന അന്വേഷണസംഘം പിടികൂടിയത്‌. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

ഇവർ വ്യാജരേഖ നിർമിച്ചതായാണു കണ്ടെത്തൽ. മുംബൈയിൽനിന്ന്‌ വൃക്ക ആവശ്യപ്പെട്ട്‌ എത്തിയയാളുടെ സഹോദരിയാണെന്ന്‌ ഇവർ വ്യാജരേഖ ഉണ്ടാക്കി. ഇയാളുടെ പേര്‌ തന്‍റെ റേഷൻ കാർഡിൽ ഉൾപ്പെടുത്തി സഹോദരനാണെന്ന വ്യാജരേഖ നിർമിച്ചു.

ഇത്തരത്തിൽ രേഖ നിർമിച്ചതിന്‌ മുഖ്യപ്രതി മുഹമ്മദ് നജീബ്‌, മായയ്‌ക്ക്‌ 25,000 രൂപ നൽകിയിരുന്നതായി കണ്ടെത്തി. അവയവദാനത്തിനുള്ള അനുമതി നേടുന്നതിനായി ജില്ലാ ലെവൽ ഓതറൈസേഷൻ കമ്മിറ്റിക്കു മുമ്പാകെ മായ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതായും കണ്ടെത്തി. മായയെ വിശദമായി ചോദ്യം ചെയ്‌തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

മുഖ്യപ്രതി മുഹമ്മദ്‌ നജീബിന്‍റെ ബാങ്ക്‌ അക്ക‍ൗണ്ട്‌ വിവരങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ്‌. ഇയാളുടെ പ്രധാന അക്ക‍ൗണ്ട്‌ കാക്കനാടാണെന്ന്‌ അന്വേഷണസംഘം സ്ഥിരീകരിച്ചിരുന്നു. ഇ‍ൗ അക്ക‍ൗണ്ടിലൂടെ കോടികളുടെ ഇടപാട്‌ നടന്നതായാണു പ്രാഥമിക കണ്ടെത്തൽ. ഇ‍ൗ അക്ക‍ൗണ്ടുമായി ബന്ധപ്പെട്ട ഇടപാടുകൾ വിശദമായി പരിശോധിക്കുന്നുണ്ട്‌. മുഹമ്മദ്‌ നജീബിന്‍റെ മറ്റ് ബാങ്ക്‌ അക്ക‍ൗണ്ടുകളെക്കുറിച്ചും അന്വേഷണം നടക്കുകയാണ്‌.

റിമാൻഡിലുള്ള മുഹമ്മദ്‌ നജീബിനെയും ഭാര്യ റഷീദയെയും വീണ്ടും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. നജീബിന്‍റെ സാമ്പത്തിക ഇടപാടുകളും ഫോൺവിളി വിവരങ്ങളും പരിശോധിച്ചതിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുടർന്നുള്ള ചോദ്യംചെയ്യൽ.

മുഹമ്മദ്‌ നജീബിന്‍റെ നേതൃത്വത്തിലുള്ള അവയവ വില്പന റാക്കറ്റ്‌ അഞ്ചുവർഷമായി സജീവമായിരുന്നതായാണു കണ്ടെത്തൽ. ഇതുവരെ 40ഓളം അവയവമാറ്റം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്‌.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: പൂനയിൽ അധ്യാപിക അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസിൽ പൂനയിൽ ഒരു കോളജ് അധ്യാപികകൂടി അറസ്റ്റിൽ.

പരീക്ഷയുടെ ഫിസിക്സ് പേപ്പർ ചോർത്തി തെരഞ്ഞെടുക്കപ്പെട്ട ഒരുസംഘം വിദ്യാർഥികൾക്കു കൈമാറിയെന്നു കണ്ടെത്തിയതിനാലാണ് മനീഷ സഞ്ജയ് ഹവൽദാർ എന്ന ലക്ചറെ അറസ്റ്റ് ചെയ്തത്.

പൂന സേത് ഹിരാലാൽ സരഫ് പ്രസാലയിലെ അധ്യാപികയായിരുന്നു അവർ. എൻടിഎ നിയോഗിച്ച വിദഗ്ധസംഘത്തിലെ അംഗമായ ഇവർ ഫിസിക്സ് പരീക്ഷയുടെ ചോദ്യങ്ങൾ പൂർണമായും കണ്ടിരുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് മറ്റൊരു പ്രതി മനിഷ മന്ധാരെയ്ക്ക് ചോദ്യങ്ങൾ ഇവർ കൈമാറിയത്. ബോട്ടണി അധ്യാപികയായ മനീഷയെ കഴിഞ്ഞ 16ന് പൂനയിൽനിന്ന് സിബിഐ പിടികൂടിയിരുന്നു.

അന്വേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടന്ന റെയ്ഡിൽ ഒട്ടേറെ വിവരങ്ങൾ കണ്ടെത്തിയതായി സിബിഐ അറിയിച്ചു. രഹസ്യരേഖകൾ, ലാപ്ടോപ്, ബാങ്ക് ഇടപാടിന്‍റെ വിവരങ്ങൾ, മൊബൈൽ ഫോണുകൾ തുടങ്ങിയ ഇതിൽ ഉൾപ്പെടും.

ഡൽഹി, ജയ്പുർ, ഗുരുഗ്രാം, നാസിക്, പൂന, ലാത്തൂർ, അഹല്യനഗർ എന്നിവിടങ്ങളിൽനിന്നായി ഇതുവരെ 11 പേരെ അറസ്റ്റ് ചെയ്തു.

ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് കഴിഞ്ഞ മൂന്നാംതീയതി നടത്തിയ നീറ്റ് യുജി 2026 പരീക്ഷ റദ്ദാക്കിയിരുന്നു. പകരം അടുത്തമാസം 21 നു വീണ്ടും പരീക്ഷ നടത്താനാണു തീരുമാനം.

National

അറസ്റ്റിലാകുമോ? ഭീതിയിൽ അഭിജിത് ദിപ്കെയുടെ മാതാപിതാക്കൾ‌

ന്യൂഡൽഹി: ക്രോക്രോച്ച് ജനതാ പാർട്ടിയുടെ ഫോളോവേഴ്സ് അനുനിമിഷം വർധിക്കുമ്പോൾ പാർട്ടി ‘ക്രിയേറ്ററുടെ’ മാതാപിതാക്കൾക്ക് ഉറക്കം നഷ്ടപ്പെട്ടു.

മകൻ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ആശങ്കയിലാണ് സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ മാതാപിതാക്കൾ. തങ്ങളുടെ ഉറക്കം നഷ്ടപ്പെട്ടതായി ദിപ്കെയുടെ മാതാപിതാക്കളായ ഭഗ്‌വാനും അനിതയും പറയുന്നു.

ഇന്ത്യയിലേക്ക് മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്യപ്പെടുമോയെന്ന ഭയം ദിപ്കെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്. അത്തരം വാർത്തകൾ പത്രങ്ങളിൽ വായിച്ചിട്ടുണ്ടെന്നും മഹാരാഷ്‌ട്ര ഛത്രപതി സംഭാജിനഗർ സ്വദേശിയായ ഭഗ്‌വൻ ദിപ്കെ പറഞ്ഞു.

മകൻ രാഷ്‌ട്രീയത്തിൽനിന്നും മാറി ജോലി നേടുന്നതിൽ ശ്രദ്ധ പതിപ്പിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് അനിത പ്രതികരിച്ചു. അവൻ സുരക്ഷിതനായി വീട്ടിലെത്തണമെന്നാണ് ആഗ്രഹം. രാഷ്‌ട്രീയത്തിൽ തുടരണമോയെന്നത് അവന്‍റെ തീരുമാനമാണ്. പക്ഷേ അവൻ രാഷ്‌ട്രീയത്തിൽ തുടരുന്നത് ഞങ്ങളാഗ്രഹിക്കുന്നില്ല. ദീപ്കെയുടെ ഭാവിയിൽ ആശങ്കയുണ്ടെന്നും അമ്മ പറഞ്ഞു.

ഛത്രപതി സംഭാജിനഗറിലാണ് ദിപ്കെ സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. തുടർപഠനത്തിനായി പൂനയിലേക്കു പോയി. എന്നാൽ എൻജിനിയറിംഗ് ബുദ്ധിമുട്ടായതിനാൽ വിദേശത്തു ജേർണലിസം പഠിക്കാൻ തീരുമാനിച്ചെന്നും അനിത കൂട്ടിച്ചേർത്തു.

സിജെപിയെക്കുറിച്ച് ആദ്യം അറിഞ്ഞത് അയൽക്കാരിൽനിന്നാണെന്നും മാതാപിതാക്കൾ പറഞ്ഞു. അവൻ പ്രശസ്തനായതോടെ തങ്ങൾ ആശങ്കയിലായി. ഇത്തരം ആളുകൾ അറസ്റ്റ് ചെയ്യപ്പെടാറുണ്ട്. അവന് ഇനി എന്തു സംഭവിക്കുമെന്നോർത്ത് തങ്ങൾ രണ്ടു ദിവസമായി ഉറങ്ങിയിട്ടില്ലെന്നും ഭഗ്‌വൻ ദിപ്കെ പറയുന്നു.

Kerala

മോഡലിംഗിന്‍റെ മറവിൽ പീഡനം ;പിടിയിലാകാനുള്ളത് അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്‌–സെക്‌സ്‌ റാക്കറ്റ്‌ കണ്ണികൾ

കൊച്ചി: മോഡലിംഗിന്‍റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയ കേസിൽ ഇനി പിടിയിലാകാനുള്ളവർ അന്താരാഷ്‌ട്ര മനുഷ്യക്കടത്ത് - സെക്സ് റാക്കറ്റിലെ കണ്ണികളെന്നു കണ്ടെത്തൽ. ദുബായിലുള്ള കേസിലെ രണ്ടാം പ്രതി ഷംലയും അഞ്ചാം പ്രതി റഹ്‌മത്തുമാണ് ഇനി പിടിയിലാകാനുള്ളത്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊർജിതമാക്കി. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നും സൂചനയുണ്ട്.

കേസിൽ മുംബൈയിൽനിന്നു പിടിയിലായ ഗുരുവായൂർ തൈക്കാട്‌ മുട്ടത്ത്‌ വീട്ടിൽ സിന്ധുവിന് (56) അന്താരാഷ്‌ട്ര മനുഷ്യക്കടത്ത്‌– സെക്‌സ്‌ റാക്കറ്റുമായി ബന്ധമുണ്ടെന്ന്‌ അന്വേഷണസംഘം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്‌ കോടതിയിൽ നൽകിയ റിമാൻഡ്‌ റിപ്പോർട്ടിൽ പറയുന്നു.

സിന്ധുവിന്‍റെ നിർദേശപ്രകാരം ദുബായിൽ സെക്‌സ്‌ റാക്കറ്റ്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിരുന്നത്‌ ഷംലയും റഹ്‌മത്തുമാണ്. സിന്ധുവിനു ക്രിമിനൽ സംഘങ്ങളുമായി ബന്ധമുണ്ടെന്നതും കണ്ടെത്തിയിട്ടുണ്ട്‌. നാലാം പ്രതി അലീന ഏബ്രഹാമിന്‍റെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഔറംഗസീബിന് സിന്ധു പണം അയച്ചുനൽകിയതിന്‍റെ രേഖകളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്‌.

സിന്ധുവിന്‍റെ പക്കൽനിന്ന്‌ രണ്ട്‌ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇതിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. പരാതിക്കാരിയായ യുവതിയുടെ മെഡിക്കൽ പരിശോധന റിപ്പോർട്ടിൽ ദേഹോപദ്രവമേറ്റതായി പറയുന്നുണ്ട്‌.

സിന്ധുവിനെ 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തു. ഇവരെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യും. പൊന്നാനി സ്വദേശി മഞ്‌ജിമ (25) യടക്കം മൂന്നുപേരാണ് ഇതുവരെ അറസ്റ്റിലായത്‌. അലീന ഏബ്രഹാമിനെയും മഞ്‌ജിമയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.

National

സുവേന്ദുവിന്‍റെ സഹായി കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

നവീൻകുമാർ സിംഗ്(35) എന്നയാളാണ് യുപിയിലെ ബല്ലിയ ജില്ലയിൽനിന്നു പിടിയിലായത്.

നവീൻകുമാറിന്‍റെ പക്കൽനിന്നു പിടിച്ചെടുത്ത ആയുധം കൊലപാതകത്തിന് ഉപയോഗിച്ചതെന്നാണു സിബിഐ സംശയിക്കുന്നത്.

Kerala

മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസ്: മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

കൊച്ചി: മോഡലിംഗിന്‍റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ.

പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പോലീസ് പറഞ്ഞു. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്നാണ് പോലീസിന്‍റെ വിശദീകരണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി.

കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്‍റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്‍റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച് മർദിച്ചെന്നും റിമാൻഡ് റിപ്പോർട്ടിൽ‌ പറയുന്നു. ഒന്നാം പ്രതി സിന്ധു, മൂന്നാം പ്രതി മഞ്ജിമ നാലാം പ്രതി അലീന എന്നിവരാണ് പിടിയിലായ പ്രതികൾ.

കൊച്ചിയിൽ എത്തിച്ച സിന്ധുവിനെ എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂൺ നാല് വരെ റിമാൻഡ് ചെയ്തു. മുഖ്യപ്രതിയെ ചോദ്യം ചെയ്യുന്നതുവഴി കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷയിലാണ് അന്വേഷണസംഘം.

Kerala

കണ്ണൂരിൽ ആശുപത്രിയിൽനിന്നും രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ

കണ്ണൂർ: ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികൾ പിടിയിൽ. പെരളശേരി വടക്കുമ്പാട് സ്വദേശികളായ അമൽ, ജിനേഷ് എന്നിവരാണ് രക്ഷപ്പെട്ടത്. കണ്ണൂർ നഗരത്തിൽനിന്നുമാണ് ഇരുവരെയും പിടികൂടിയത്. സംഭവത്തിൽ പ്രതികളുടെ സുഹൃത്തുക്കളായ എട്ടുപേർക്കെതിരേ ടൗൺ പോലീസ് കേസെടുത്തിരുന്നു.

അഴീക്കോട് മൂന്നുനിരത്തിൽ കഴിഞ്ഞദിവസമുണ്ടായ അക്രമത്തിൽ പരിക്കേറ്റാണ് രണ്ടുപേരും കണ്ണൂരിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലായത്. ഈ സംഭവത്തിൽ ബിജെപി പ്രവർത്തകരെ ആക്രമിച്ചതിന് ഇവർക്കെതിരേ വളപട്ടണം പോലീസ് കേസെടുത്തിരുന്നു.

ചികിത്സയിലായതുകൊണ്ട് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പ്രതികളെ കാണാൻ തിങ്കളാഴ്ച വൈകീട്ട് 3.15-ഓടെ സുഹൃത്തുകൾ ആശുപത്രിയിലെത്തിയിരുന്നു. മുറിക്ക് പുറത്ത് കാവലുണ്ടായിരുന്ന മഫ്ത്തി പോലീസുകാരെ പ്രതികളുടെ സുഹൃത്തുക്കൾ തടയുകയും ദേഹോപദ്രവം ഏൽപ്പിച്ച് രക്ഷപ്പെടാൻ അനുവദിക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

District News

മോഡലിംഗിന്‍റെ മറവിൽ ലൈംഗിക ചൂഷണം: ഒരു പ്രതി കൂടി പിടിയിൽ

മരട്: മോഡലിംഗിന്‍റെ പേരിലും മേക്കപ്പ് ആർട്ടിസ്റ്റ് ജോലി വാഗ്‌ദാനം ചെയ്തും യുവതികളെ വിദേശത്തെത്തിച്ച് മയക്കുമരുന്നിന് വിധേയരാക്കി ലൈംഗിക വ്യാപാരത്തിനുപയോഗിച്ച രാജ്യാന്തര മാഫിയാ സംഘത്തിൽപ്പെട്ട ഒരു യുവതി കൂടി പോലീസ് പിടിയിലായി.

പൊന്നാനി സ്വദേശി മഞ്ജിമ (25) യാണ് അറസ്റ്റിലായത്. കേസിൽ തിരുവനന്തപുരം സ്വദേശി അലീന ഏബ്രഹാമിനെ (27) മരടിൽ നിന്നും പെരുമ്പാവൂർ കോട്ടപ്പടി സ്വദേശി സ്റ്റോയ്സി എന്ന സിന്ധുവിനെ (50) മുംബൈയിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കേസെടുത്ത വിവരമറിഞ്ഞ് നാടുവിടാൻ ശ്രമിച്ച സിന്ധുവിനെ മുംബൈ എയർപോർട്ടിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ദുബായിൽ മോഡലിംഗ് ജോലി വാഗ്‌ദാനം ചെയ്‌ത് യുവതികളെ അവിടെയെത്തിച്ചാണ് അനാശാസ്യത്തിന്‌ ഉപയോഗപ്പെടുത്തിയിരുന്നത്. ഇരകൾക്ക് ദുബായിൽ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളായിരുന്നു.

വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്തതും പണം വാങ്ങിയതും അലീനയും സിന്ധുവും ചേർന്നായിരുന്നെന്ന് പരാതിക്കാരിലൊരാൾ പറഞ്ഞു. പണം നൽകിയ ശേഷം ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന ദുബായിൽ എത്തിച്ച യുവതിയെ എട്ടോളം യുവതികളെ പാർപ്പിച്ചിരുന്ന ഒരു ഫ്ലാറ്റിലേയ്ക്കാണ് കൊണ്ടുപോയത്. അവിടെ വച്ച് പാസ്പോർട്ടും ഫോണും കൈക്കലാക്കിയശേഷം മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി കുടിപ്പിച്ചും കുറെയേറെ മർദിച്ചും പ്രതികരണശേഷി നഷ്‌ടപ്പെടുത്തി.

വീട്ടിലേക്ക് നഗ്നദൃശ്യങ്ങൾ അയച്ചു കൊടുക്കുകയും കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും ചെയ്തു. ബന്ധുവിന്‍റെ സഹായത്തോടെയാണ് പരാതിക്കാരിലൊരാൾ ഒടുവിൽ തിരികെ നാട്ടിലെത്തിയത്.

നഗ്നദൃശ്യം പകർത്തി ഇരയുടെ വീട്ടിലേക്കയച്ചു

മോഡലിംഗിനെന്ന പേരിൽ ദുബായിൽ കൊണ്ടുപോയ യുവതിയും നേരിട്ടത് ക്രൂരമായ പീഡനങ്ങളായിരുന്നു. പണം വാങ്ങി ദുബായിലെത്തിച്ചശേഷം ഡ്രിങ്ക്സിൽ വെള്ളപ്പൊടി കലക്കി നൽകി ബലമായി കുടിപ്പിച്ച് ബോധം പോയ അവസ്ഥയിലാക്കിയ ശേഷം പുറത്തു നിന്ന് ആൾക്കാരെത്തി ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. പച്ചവെള്ളത്തിൽ വരെ പൊടികലക്കി തന്നതായും വീട്ടിലേക്ക് വിളിച്ചിട്ട് താൻ അനാശാസ്യത്തിലേർപ്പെടുകയാണെന്നും വീട്ടിൽ നിന്ന് ഒഴിവാക്കണമെന്നും പറഞ്ഞുവെന്നും നഗ്നദൃശ്യം പകർത്തി അയച്ചു കൊടുത്തതായും യുവതി പറഞ്ഞു.

സംഭവത്തിൽ ഇരകളായ യുവതികൾ നൽകിയ പരാതിയെത്തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികൾ പിടിയിലായത്. നിരവധി പെൺകുട്ടികളെ സംഘം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു. മുംബൈയിൽ അറസ്റ്റിലായ സിന്ധുവിനെ ഇന്ന് രാവിലെയോടെ നാട്ടിലെത്തിക്കും.


കേസിൽ പ്രതികളായ മറ്റ് രണ്ടു പേർ ദുബായിലാണെന്ന് പറയുന്നു. സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ്, ഡിസിപി അശ്വതി ജിജി എന്നിവരുടെ മേൽനോട്ടത്തിൽ എസിപി കെ.ജി. സുരേഷ്, മരട് എസ്എച്ച്ഒ അബ്‌ദുൾ മനാഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ഗുണ്ടാസംഘങ്ങളുടെ പങ്ക് അന്വേഷിക്കും: കമ്മീഷണര്‍

കൊച്ചി: മോഡലിംഗിന്‍റെ മറവില്‍ മനുഷ്യക്കടത്തും പീഡനവും നടന്ന കേസില്‍ കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുടെ പങ്ക് അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാര്‍. കേസില്‍ ഇതുവരെ അഞ്ചുപേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. രണ്ടാംപ്രതി അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായുള്ള ബന്ധത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണ്.

നിലവില്‍ രണ്ടുപേരാണ് പരാതി നല്‍കിയത്. കൂടുതല്‍ പരാതിക്കാരുണ്ടാകാന്‍ സാധ്യതയുണ്ട്. പരാതി കൊടുക്കാന്‍ പോയപ്പോഴും‍ ഭീഷണികളുണ്ടായി. അതേക്കുറിച്ചും അന്വേഷിക്കും. മറ്റുപ്രതികളുടെ ക്രിമിനല്‍ പശ്ചാത്തലവും പരിശോധിക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.

District News

1.2 കിലോ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ

കോതമംഗലം: പല്ലാരിമംഗലം പുലിക്കുന്നേപടിയിൽ കഞ്ചാവുമായി ആസാം സ്വദേശി അറസ്റ്റിൽ. ആസാം നാഗോൺ റുപാഹി സ്വദേശി ദിൽധർ ഹുസൈൻ (34) ആണ് അറസ്റ്റിലായത്.

ഇയാളുടെ പക്കൽ നിന്ന് 1.2 കിലോഗ്രാം കഞ്ചാവും കണ്ടെടുത്തു. ആസാമിൽ നിന്ന് എത്തിച്ച കഞ്ചാവ് ഇതരസംസ്ഥാന തൊഴിലാളികൾ മുഖേന വിറ്റഴിക്കുന്നതിനായി എത്തിയപ്പോഴാണ് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് എക്സൈസ് സംഘം പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

National

കൈക്കൂലി: ആർമി കേണൽ അറസ്റ്റിൽ

ന്യൂഡൽഹി: 50 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിൽ ആർമി കേണലിനെ സിബിഐ അറസ്റ്റ് ചെയ്തു.

കോൽക്കത്തയിലെ ഈസ്റ്റേൺ കമാൻഡിനു കീഴിലുള്ള ആർമി ഓർഡനൻസ് കോറിൽ ജോലി ചെയ്തിരുന്ന കേണലാണ് അറസ്റ്റിലായത്.

കാൺപുർ കേന്ദ്രമായ കന്പനിക്ക് ടെൻഡറുകൾ നല്കിയതിനാണ് കേണൽ കൈക്കൂലി വാങ്ങിയത്.

District News

കോഴിക്കോട്ടെ പ്രധാന മയക്കുമരുന്ന് വില്‍പനക്കാര്‍ അറസ്റ്റില്‍

കോഴിക്കോട്: വില്‍പനക്ക് എത്തിച്ച എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പോലീസിന്‍റെ പിടിയിലായി. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ആരോത്ത് വീട്ടില്‍ മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ എന്ന മിക്കു (33), ചേളന്നൂര്‍ കണ്ണങ്കര സ്വദേശി പള്ളിയറ പൊയില്‍ വീട്ടില്‍ യു.എം.ജാഫര്‍ സാദിഖ് (29) എന്നിവരാണ് അറസ്റ്റിലായത്.

സിറ്റി നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മീഷണര്‍ ഉല്ലാസ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മഹേഷിന്‍റെ നേതൃത്വത്തിലുള്ള ചേവായൂര്‍ പോലീസും ചേര്‍ന്നാണ് പിടികൂടിയത്.

പ്രതികള്‍ സഞ്ചരിച്ച ബൊലേറോ കാറിന്‍റെ ഗിയര്‍ ലിവറിന് സമീപം സിപ് ലോക്ക് കവറില്‍ സൂക്ഷിച്ച് വച്ച 71.170 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. പ്രതികള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും വാടകയ്ക്കും പണയത്തിനും മറ്റും ആഡംബര കാറുകള്‍ എടുത്ത് ബംഗളൂരുവില്‍ നിന്നും സ്ഥിരമായി എംഡിഎംഎ വില്‍പന നടത്തുന്നവരാണെന്നും പോലീസ് പറഞ്ഞു.

മുഹമ്മദ് മിഖ്ദാദ് അബൂബക്കര്‍ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത് ഹൈലൈറ്റ് മാള്‍, തൊണ്ടയാട് ബൈപ്പാസ് ജംഗ്ഷന് സമീപത്തുള്ള വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ്. കോഴിക്കോട് സിറ്റി കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവരില്‍ എറ്റവും പ്രധാനിയാണ് ഇയാളെന്നും പോലീസ് അറിയിച്ചു.

ജാഫര്‍ സാദിഖ് സ്ഥിരം മയക്കുമരുന്ന് വില്‍പ്പനക്കാരനാണ്. ഇയാള്‍ക്കെതിരേ മയക്കുമരുന്ന് വില്‍പനയുമായി ബന്ധപ്പെട്ട് നിരവധി കേസുകളുണ്ട്. പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും ചേവായൂര്‍ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികള്‍ ആരില്‍ നിന്നാണ് മയക്കുമരുന്ന് വാങ്ങുന്നതെന്നും ആര്‍ക്കെല്ലാമാണ് വില്‍ക്കുന്നതെന്നും അന്വേഷിക്കുന്നുണ്ട്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച: കരിയർ സെന്‍റർ സ്ഥാപകൻ ശിവരാജ് മോട്ടെഗാവോങ്കറെ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.

ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്‍റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്‌ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ സിബിഐ കസ്റ്റഡിയിൽവിട്ട് വിചാരണക്കോടതി ഉത്തരവിട്ടു.അറസ്റ്റിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ ചോർത്തിയ ചോദ്യാവലി ശിവരാജിന്‍റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.

ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ സജീവ അംഗമാണ് ഇയാളെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ എത്തിച്ചതിൽ നിർണായക പങ്ക് പ്രതിയുടേതാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്പ് ഏപ്രിൽ 23 നാണ് മോട്ടെഗാവോങ്കറിന് ചോദ്യപേപ്പർ ലഭിക്കുന്നത്. ഇതിന്‍റെ പകർപ്പും കൈയെഴുത്ത് പ്രതിയുമാണ് മോട്ടെഗാവോങ്കർ വിതരണം ചെയ്തത്.

ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ അറസ്റ്റിലായ പ്രഹ്ളാദ് വിതൽറാവു കുൽക്കർണി എന്ന പി.വി കുൽക്കർണിയുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. മുംബൈയിലെ കോളജ് അധ്യാപിക ഉൾപ്പെടെ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു.

Kerala

എടത്തിരുത്തി യുവാവിന്‍റെ കൊലപാതകം: പ്രതി അനൂപ് അറസ്റ്റിൽ

തൃശൂർ: എടത്തിരുത്തിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. എടത്തിരുത്തി അയ്യൻപടി സ്വദേശി കൊട്ടാരത്തിൽ വീട്ടിൽ അനൂപ് (42) ആണ് അറസ്റ്റിലായത്.

തൃശൂർ റൂറൽ പോലീസ് ആണ് അനൂപിനെ അറസ്റ്റ് ചെയ്തത്. എടത്തിരുത്തി കാളിക്കുട്ടി സാംസ്‌കാരിക നിലയത്തിനു സമീപം വട്ടപ്പുള്ളി വീട്ടിൽ അനീഷ് (43) ആണ് ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്.

ഞായറാഴ്ച്ച വൈകുന്നേരം ഏഴോടെ അനീഷും, അനൂപും ഉൾപ്പെടെ അഞ്ചംഗ സുഹൃത്തുക്കൾ അയ്യൻപടിയിലെ സുഹൃത്തിന്‍റെ വീട്ടിലിരുന്ന് മദ്യപിച്ചിരുന്നു. അവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം രാത്രി എട്ടോടെ അനീഷും, അനൂപും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യത്താൽ അനൂപ്, അനീഷിനെ ആക്രമിക്കുകയും കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് അനീഷിന്‍റെ വയറ്റിൽ കുത്തുകയുമായിരുന്നു.

കുത്തേറ്റ അനീഷിന്‍റെ നിലവിളി കേട്ട് തൊട്ടടുത്ത് താമസിക്കുന്ന ജ്യേഷ്ഠൻ സന്തോഷും പരിസരവാസികളും ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി അനൂപിനെ അയ്യൻപടി ഉന്നതിയിലെ ബന്ധു വീട്ടിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.

അനൂപ് കയ്പമംഗലം, മതിലകം, കാട്ടൂർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കയ്പമംഗലം എസ്എച്ച്ഒ ബിജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Kerala

ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് പിടിയിൽ

കൊല്ലം: കുളത്തുപ്പുഴയിൽ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. കുളത്തുപ്പുഴ 16 ഏക്കറിൽ വാടകയ്ക്ക് താമസിക്കുന്ന അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.

കുടുംബ പ്രശ്നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ഏറെ നാളായി ഇരുവരും വേർ വേർപിരിഞ്ഞു താമസിച്ചിവരികയായിരുന്നു. സംഭവ ശേഷം രക്ഷപെടാൻ ശ്രമിച്ച അജീഷിനെ നാട്ടുകാർ പിടികൂടി കുളത്തുപ്പുഴ പോലീസിന് കൈമാറി.

അശ്വതി പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നാലുവർഷമായി കുടുംബപ്രശ്നത്തേ തുടർന്ന് ഇരുവരും വേർപിരിഞ്ഞു താമസിക്കുകയായിരുന്നു.

National

നീറ്റ് പരീക്ഷാ ക്രമക്കേട്: ബോട്ടണി, കെമിസ്ട്രി അധ്യാപകർ അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് ബയോളജി ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ട പൂനയിലെ ബോട്ടണി അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയെ സിബിഐ ഡൽഹിയിൽ അറസ്റ്റ് ചെയ്തു.

കേസിലെ പ്രധാന പ്രതിയായ കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയെയും സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം ഒന്പതായി.

പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വിദഗ്ധയായി നിയമിച്ച മനീഷ ഗുരുനാഥ് മന്ധാരെയും നീറ്റ് പ്രവേശന പരീക്ഷയുടെ പ്രക്രിയയിൽ പങ്കാളിയായിരുന്നു.

നേരത്തേ അറസ്റ്റിലായ പൂനയിൽ നിന്നുള്ള മറ്റൊരു പ്രതിയായ മനീഷ വാഗ്മെറെ വഴിയാണു മനീഷ നീറ്റ് ഉദ്യോഗാർഥികളുമായി ബന്ധപ്പെട്ടത്. നിരവധി വിദ്യാർഥികൾക്ക് മനീഷയുടെ വീട്ടിൽ കോച്ചിംഗ് ക്ലാസുകൾ നൽകിയിരുന്നു.

ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിലെ പ്രധാനപ്പെട്ട ചോദ്യങ്ങൾ മനീഷ വിദ്യാർഥികൾക്കായി വെളിപ്പെടുത്തിയിരുന്നു. വിദ്യാർഥികളുടെ നോട്ട്ബുക്കുകളിൽ ചോദ്യവും ഉത്തരവും എഴുതിപ്പിക്കുകയും പാഠപുസ്തകങ്ങളിൽ മാർക്ക് നൽകുകയും ചെയ്തുവെന്ന് സിബിഐ പറഞ്ഞു.

കെമിസ്ട്രി, ബയോളജി ചോദ്യപേപ്പറുകളാണ് പ്രധാനമായും ചോർത്തി വിവിധ കോച്ചിംഗ് ക്ലാസുകളിൽ നൽകിയത്. വിദ്യാർഥികളിൽനിന്നു വൻതുക വാങ്ങിയാണ് ചോദ്യപേപ്പർ ചോർത്തി നൽകിയത്. നീറ്റ് പേപ്പർ ചോർച്ചയുടെ അന്വേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ ആറു കേന്ദ്രങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.

ലാപ്ടോപ്പുകൾ, ചോദ്യവും ഉത്തരവും അടങ്ങിയ രേഖകൾ, ബാങ്ക് സ്റ്റേറ്റ്മെന്‍റുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു. ഇടനിലക്കാരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.

Kerala

കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി; യുവാവ് അറസ്റ്റിൽ

കൊല്ലം: കുറിയർ വഴി കടത്തിയ വൻ ലഹരി ശേഖരം പിടികൂടി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കുറിയർ വഴി കൊല്ലത്ത് എത്തിച്ച ലഹരി ശേഖരമാണു പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ–23 ശാന്ത ഭവനിൽ വിഷ്ണുലാലിനെ (32) ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡായ ഡാൻസാഫ് സംഘം പിടികൂടി.

ഇയാളിൽ നിന്നു ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഓലയിൽക്കടവിലുള്ള സുഹൃത്ത് പ്രണവിന്‍റെ വീട്ടിൽ‌ നടത്തിയ പരിശോധനയിൽ 101.07 ഗ്രാം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു.

അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരിമരുന്നാണിതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കളിപ്പാട്ടങ്ങൾക്കൊപ്പം കുറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നു ടൂറിസ്റ്റ് ബസിൽ ലഹരിമരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്തത്.

തുടർന്നു, നടത്തിയ ചോദ്യം ചെയ്യലിലാണു ലഹരിമരുന്ന് ഗുളികകൾ കുറിയർ വഴി സുഹൃത്തായ പ്രണവിന്‍റെ ഓലയിൽക്കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്.

എൻജിനീയറിംഗ് വിദ്യാർഥിയായ പ്രണവ്, കഴിഞ്ഞ ദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്‌റിനിലേക്കു പോയിരുന്നു. ഈ സാഹചര്യം മുതലെടുത്താണു വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്‍റെ വീട്ടിലേക്കു കുറിയർ ചെയ്തത്.

പ്രണവിന്‍റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്നു ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്നു പോലീസ് പറഞ്ഞു. വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയയ്ക്കുന്ന ലഹരിമരുന്ന് പ്രണവിന്‍റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്നു വിൽപന നടത്തുന്നതാണ് ഇവരുടെ രീതിയെന്നു പോലീസ് പറഞ്ഞു.

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വയോധികൻ അറസ്റ്റിൽ

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്.

ചൊവ്വാഴ്ച വൈകിട്ടോടെ ഇയാള്‍ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Kerala

അവയദാന തട്ടിപ്പ്: ഇടനിലക്കാരിൽ ഒരാൾ അറസ്റ്റിൽ

കൊച്ചി: വ്യാജരേഖ ചമച്ച്‌ അവയവദാന തട്ടിപ്പ് നടത്തിയ കേസിൽ പ്രധാന ഇടനിലക്കാരിലൊരാൾ അറസ്റ്റിൽ. മറയൂർ പട്ടിക്കാട് അറയ്ക്കൽ വീട്ടിൽ ഡെബിൻ ജോസഫി (38) നെയാണ് അന്വേഷണസംഘം ഇന്നലെ പുലർച്ചെ അഞ്ചിന് ആലപ്പുഴ പുന്നമടയിലെ ഒരു സ്പായിൽനിന്ന്‌ പിടികൂടിയത്‌.

സ്‌പാ നടത്തിപ്പിൽ ഇയാൾക്ക്‌ പങ്കുണ്ടെന്നാണ് സൂചന. മുഖ്യപ്രതി മുഹമ്മദ്‌ നജീബിൽനിന്നു ലഭിച്ച രേഖകളിൽനിന്നാണ്‌ അന്വേഷണ സംഘം ഇയാളിലേക്ക് എത്തിയത്‌. പോലീസ്‌ നിരീക്ഷണത്തിലായിരുന്നു ഡെബിൻ ജോസഫ്‌. ഇയാൾ ആലപ്പുഴ, എറണാകുളം ജില്ലകൾ കേന്ദ്രീകരിച്ചാണ് അവയവവിൽപ്പന ഏജന്‍റായി പ്രവർത്തിച്ചിരുന്നതെന്നാണ് കണ്ടെത്തൽ.

അതേസമയം, അഞ്ചു ദിവസത്തേക്ക് പോലീസ്‌ കസ്റ്റഡിയിൽ വിട്ട പ്രതികളായ മുഹമ്മദ്‌ നജീബിന്‍റെയും ഭാര്യ റഷീദയുടെയും ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. ഇരുവരെയും എറണാകുളം റൂറൽ പോലീസ്‌ മേധാവി കെ.എസ്‌. സുദർശന്‍റെ നേതൃത്വത്തിലാണ് വിശദമായി ചോദ്യം ചെയ്യുന്നത്‌.

ഇവരുടെ സംഘത്തിൽ കൂടുതൽ ഏജന്‍റുമാർ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ സംശയം. ഡെബിൻ ജോസഫിനെ മുഹമ്മദ്‌ നജീബിനും റഷീദയ്‌ക്കും ഒപ്പപമിരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം ലക്ഷ്യമിടുന്നുണ്ട്‌.

ആലപ്പുഴ ജില്ലയിലടക്കം സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റാക്കറ്റിലെ ഏജന്‍റുമാർക്കായി പോലീസ്‌ തെരച്ചിൽ നടത്തിവരികയാണ്. എറണാകുളം ജില്ലാതല ഓഥറൈസേഷൻ സമിതിയിൽനിന്നു ശേഖരിച്ച, അവയവദാനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ വിവരങ്ങളുടെ പരിശോധനയും പുരോഗമിക്കുന്നു.

National

നീറ്റ്: രണ്ട് പേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിലായി. ധനഞ്ജയ് ലോഖണ്ഡെ, മനീഷ വാഗ്‌മരെ എന്നിവരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്.

ലോഖണ്ഡെയെ അഹല്യനഗറിൽനിന്നും വാഗ്‌മരെയെ പൂനയിൽനിന്നുമാണ് പിടികൂടിയത്. 24 മണിക്കൂറിനിടെ രാജ്യത്തെ 14 കേന്ദ്രങ്ങളിൽ സിബിഐ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം അറസ്റ്റിലായ അഞ്ചു പേരെ ഡൽഹി കോടതി സിബിഐ കസ്റ്റഡിയിൽ വിട്ടു.

ചോദ്യപേപ്പർ ചോർച്ചയുടെ ഉറവിടം കണ്ടെത്താനാണ് സിബിഐ ശ്രമിക്കുന്നത്. ഒട്ടേറെ എൻടിഎ ഓഫീസർമാർ സിബിഐയുടെ നിരീക്ഷണത്തിലാണ്.

National

നീറ്റ് ചോദ്യപേപ്പർ ചോർച്ച; യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.

ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.

സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.

അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.

ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്‍റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.

ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്‍റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്‌ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.

Kerala

താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ‌

കോഴിക്കോട്: താമരശേരിയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വയറിംഗ് സാധനങ്ങൾ കവർന്ന പ്രതി പിടിയിൽ. തച്ചംപൊയിൽ സ്വദേശി ഒ.പി. അനസാണ് അറസ്റ്റിലായത്. താമരശേരി കാരടി മാനിപുരം റോഡിൽ പുതിയ ബസ്റ്റാന്‍റിന് സമീപം കെട്ടിടത്തിലായിരുന്നു മോഷണം.

ചെമ്പുകമ്പി, വയർ, തുടങ്ങിയ സാമഗ്രികൾ കവർന്ന അനസിനെ സുരക്ഷാ ജീവനക്കാരൻ തടഞ്ഞുവച്ച് പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. കവർച്ച നടത്തി രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് തൊണ്ടിയോടെ പൊക്കിയത്.

മുൻപും പലതവണ ഇതേ കെട്ടിടത്തിൽ സമാന രീതിയിൽ അനസ് കവർച്ച നടത്തിയിരുന്നു. ബാലുശേരി, കൊയിലാണ്ടി സ്റ്റേഷൻ പരിധിയിൽ മോഷണക്കേസുകളിലെ പ്രതിയാണ് പിടിയിലായത്. ഇന്ന് പുലർച്ചെയും കഴിഞ്ഞ ദിവസവും മോഷണം നടത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. പ്രതിയെ റിമാൻഡ് ചെയ്തു.

National

മുൻ ബംഗാൾ മന്ത്രി സുജിത് ബോസിനെ ഇഡി അറസ്റ്റ് ചെയ്തു

കോൽക്കത്ത: മുൻ ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ സുജിത് ബോസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

മുനിസിപ്പാലിറ്റി റിക്രൂട്ട്മെന്‍റ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്.

ഇന്നലെ രാവിലെ മുതലുള്ള ചോദ്യംചെയ്യലിനൊടുവിൽ ബോസിനെ ഇഡി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത്തവണ ബിധാൻനഗറിൽ ബോസ് പരാജയപ്പെട്ടു.

Kerala

അനധികൃത അവയവദാനം: ഒരാൾകൂടി അറസ്റ്റിൽ

ആലുവ: അനധികൃത അവയവദാനത്തിനായി വ്യാജ രേഖ ചമച്ച കേസിൽ ഒരാൾക്കൂടി അറസ്റ്റിൽ. കുന്നത്ത്നാട് പെരിങ്ങാല ബൈത്തുൽറഹ്മ വീട്ടിൽ റഷീദ (37) യെയാണ് കുന്നത്തുനാട് പോലീസ് പോലീസ് അറസ്റ്റ് ചെയ്തത്.

കുന്നത്തുനാട് കുമാരപുരം മോറക്കാല തടിയൻ വീട്ടിൽ സണ്ണി വർഗീസ് (56), ഭാര്യ സിനി വർഗീസ് (50), ചേലക്കുളം കവുങ്ങപ്പറമ്പ് കുഴിക്കാടൻ വീട്ടിൽ സനോജ് (32) എന്നിവരെ എറണാകുളത്തും ശ്രീജ, സുധീർ, വിനോദ് എന്നിവരെ കൊല്ലം കിളിക്കല്ലൂർ പോലീസ് സ്റ്റേഷനിലും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

International

ഇറാൻ ബന്ധം; ബഹറിനിൽ 41 പേർ അറസ്റ്റിൽ

മനാമ: ഇറാനിലെ വിപ്ലവഗാർഡ് സേനയുമായി ബന്ധമുള്ള 41 പേരെ അറസ്റ്റ് ചെയ്തതായി ബഹറിൻ അറിയിച്ചു. ഇവർ ഇറാനുവേണ്ടി ചാരപ്പണി നടത്തി.

ബഹ്റിന്‍റെ ദേശീയ സുരക്ഷ അപകടത്തിലാക്കാൻ ശ്രമിച്ചു. മത, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്താണ് ഇവർ പ്രവർത്തിച്ചിരുന്നതെന്നും ബഹറിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

യുഎസ്-ഇസ്രേലി ആക്രമണം നേരിട്ട ഇറാൻ ബഹ്റിൻ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികതാവളങ്ങൾക്കു നേർക്ക് മിസൈലുകളും ഡ്രോണുകളും തൊടുത്തിരുന്നു.

Kerala

ബാറിലെ കത്തിക്കുത്ത് മുഖ്യപ്രതിയും സഹായിയും പിടിയിൽ

ആലുവ: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടു പേരെ വധിക്കാൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും പോലീസിന്‍റെ പിടിയിലായി. വെസ്റ്റ് ബംഗാൾ സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാവ് ശ്യാമൾ റോയ് (37), കൂട്ടാളി സാബിർ ഹുസൈൻ (34) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്.

ഇടുക്കി സ്വദേശി അബ്ബാസ്, തമിഴ്നാട് സ്വദേശി ശക്തിവേൽ എന്നിവർക്കാണ് കത്തിക്കുത്തിൽ പരിക്കേറ്റത്. അഞ്ചിന് രാത്രിയാണ് സംഭവം. പ്രതികൾ മറ്റൊരാളുമായി തർക്കത്തിൽ ഏർപ്പെട്ടത് ചോദ്യം ചെയ്തതിനാണ് ഇവരെ കുത്തി പരിക്കേൽപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. കൂടുതൽ മുറിവേറ്റ ശക്തിവേൽ റോഡിൽ കുഴഞ്ഞ് വീണപ്പോൾ നവരത്ന ബാറിന് പിന്നിലെ പമ്പ് ജീവനക്കാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സാബിർ ഹുസൈനെ ആലുവ ഭാഗത്തുനിന്നും മുഖ്യപ്രതിയായ ശ്യാമൾ റോയിയെ ഇയാളുടെ സുഹൃത്തുക്കൾ വഴി പെരുമ്പാവൂർ ഭാഗത്തുനിന്നുമാണ് പിടികൂടിയത്. ശ്യാമള്‍ റോയ് 2014 മുതൽ സംസ്ഥാനത്തുടനീളം 20 ഓളം മോഷണക്കേസിലെ പ്രതിയാണ്. നിരവധി തവണ ജയിൽശിക്ഷ അനുഭവിച്ചിട്ടുള്ള പ്രതി ഒരു സ്ഥലത്തും സ്ഥിരമായി തങ്ങാറില്ല.

വീടുകൾ കുത്തിത്തുറന്ന് മോഷ്ടിക്കുന്നതിന് ആവശ്യമായ ആയുധങ്ങളും കൈയുറയും ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ആലുവ ഡിവൈഎസ്പി എൻ. ബാബുക്കുട്ടന്‍റെ നേതൃത്വത്തിൽ ആലുവ ഈസ്റ്റ് ഇൻസ്പെക്ടർ ഗോപകുമാർ , എസ്ഐമാരായ ജോസി എം. ജോൺസൺ, വി. അനൂപ്, എഎസ്ഐമാരായ വർഗീസ്, മനാഫ്, സിപിഒ മാരായ മാഹിൻഷാ അബൂബക്കർ , മുഹമ്മദ് അമീർ, ബെന്നി ഐസക്, അഫ്സൽ , റോബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി തുടരന്വേഷണം നടത്തുമെന്ന് എസ് എച്ച് ഒ അറിയിച്ചു.

Kerala

ഡിജിറ്റല്‍ അറസ്റ്റ്, ടെലഗ്രാം ട്രേഡിംഗ് തട്ടിപ്പ്; മുഖ്യപ്രതികൾ അറസ്റ്റില്‍

കൊച്ചി: രാജ്യവ്യാപകമായി ആളുകളെ ലക്ഷ്യമിട്ടു നടന്ന ഡിജിറ്റല്‍ അറസ്റ്റ്, സൈബര്‍ ട്രേഡിംഗ് തട്ടിപ്പുകേസുകളിലെ മുഖ്യപ്രതികൾ തെലുങ്കാനയിൽ അറസ്റ്റിലായി.

ഡിജിറ്റല്‍ അറസ്റ്റ് കേസുമായി ബന്ധപ്പെട്ട് ഹൈദരാബാദിലെ ജീഡി മെറ്റ്‌ല പ്രദേശത്തുനിന്ന് നിരഞ്ജന്‍ ചൗധരി ( 40) യെയും ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പുകേസില്‍ തെലുങ്കാനയിലെ മെഡിച്ചാല്‍ മലക്ജിരിയിലെ സബ്‌സാ കോളനിയില്‍നിന്ന് സയ്യിദ് ഹസന്‍ അലിയെയു (39) മാണ് കൊച്ചി സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്.

പത്തു ദിവസമായി നടത്തിയ സമാന്തര സൈബര്‍ ദൗത്യ ഓപ്പറേഷനുകള്‍ക്കൊടുവിലാണ് രണ്ടു പ്രധാന പ്രതികളെ അതിസാഹസികമായി അറസ്റ്റ് ചെയ്തത്.രഹസ്യനീക്കങ്ങള്‍ക്കും സമാന്തര ഓപ്പറേഷനുകള്‍ക്കും ഒടുവിലാണ് പ്രതികളുടെ അറസ്റ്റ് സാധ്യമായത്.

സൈബര്‍ ക്രൈം എസിപി അനില്‍കുമാര്‍, എഎസ്ഐ ശ്യാം, എസ്‌സിപിഒമാരായ അജിത് രാജ്, അരുണ്‍, കെ.ആര്‍. അനീഷ്, നിഖില്‍, അജിത് ബാലചന്ദ്രന്‍, സിപിഒമാരായ ബിന്ദോഷ്, ആല്‍ഫിറ്റ് ആന്‍ഡ്രൂസ്, ഷറഫുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് ദൗത്യം നടത്തിയത്.

അഴിഞ്ഞത് വന്‍തട്ടിപ്പിന്‍റെ ചുരുൾ

ഡിജിറ്റല്‍ അറസ്റ്റ് ഭീഷണി മുഴക്കി എറണാകുളം സ്വദേശിയായ 77കാരനിൽനിന്ന് ആറു കോടി രൂപ തട്ടിയെടുത്ത കേസിലെ മൂന്നു കോടി രൂപ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഷന്‍തന്‍ ആര്‍ട്‌സ് ആന്‍ഡ് പ്രിന്‍റേഴ്‌സ് ഉടമയായ നിരഞ്ജന്‍ ചൗധരി തട്ടിയെടുത്തതായും വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി പണം പിന്‍വലിച്ചശേഷം കംബോഡിയ ആസ്ഥാനമായ സംഘങ്ങള്‍ക്ക് കൈമാറിയതായും കണ്ടെത്തി.

എറണാകുളത്തെ ഡോക്ടറുടെ 38 ലക്ഷം രൂപ നഷ്‌ടമായ മറ്റൊരു കേസില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ടിനു ബന്ധമുള്ളതായി കണ്ടെത്തി‌യതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയായ സയ്യിദ് ഹസന്‍ അലി ടെലഗ്രാം ട്രേഡിംഗ് സൈബര്‍ തട്ടിപ്പുകേസുകളില്‍ സ്വന്തം ബാങ്ക് അക്കൗണ്ടുകള്‍ ബിസിനസ് ആവശ്യങ്ങളുടെ മറവില്‍ ഉപയോഗിച്ചു കോടികള്‍ കൈമാറിയതായി പോലീസ് കണ്ടെത്തി.

വിവിധ സംസ്ഥാനങ്ങളിലായി സയ്യിദ് ഹസന്‍ അലിക്കെതിരേ 31 സൈബര്‍ പരാതികള്‍ നിലവിലുണ്ടെന്നും രാജ്യത്തെ വിവിധ സ്റ്റേഷനുകളിലെ പരാതികൾ ഉള്ളതായും കണ്ടെത്തി.

Kerala

പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ

കായംകുളം: ഹെൽമെറ്റ് ഉപയോഗിച്ച് യുവാവിന്‍റെ മൂക്കിടിച്ച് പൊട്ടിച്ച കേസിലെ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച മുൻ സൈനികൻ അറസ്റ്റിൽ. ക്ലാപ്പന വില്ലേജിൽ പ്രയാർ തെക്ക് മുറിയിൽ പൂമുറ്റത്ത് വീട്ടിൽ ആനന്ദ് രാജ് (50) ആണ് പിടിയിലായത്.

മേയ് ഒന്നിന് വൈകിട്ട് 6.30 ഓടെ പ്രയാർ അക്കരത്തറ ജംഗ്ഷനിൽവച്ചായിരുന്നു സംഭവം. യുവാവും സുഹൃത്തും സഞ്ചരിച്ച ബൈക്കിൽ പ്രതിയുടെ ബൈക്ക് ഇടിക്കാൻ വന്നത് ചോദ്യം ചെയ്തതിനാണ് പ്രയാർ വടക്ക് സ്വദേശിയായ യുവാവിനെ പ്രതി ഹെൽമെറ്റ് ഊരി മൂക്കിന് ഇടിച്ചത്. 

ആക്രമണത്തിൽ യുവാവിന്‍റെ മൂക്കിന്‍റെ അസ്ഥിക്ക് പൊട്ടലേറ്റു. സംഭവത്തിന് ശേഷം പ്രതിയെ സ്ഥലത്തു നിന്നും കാറിൽ രക്ഷപ്പെടുത്തി ഒളിവിൽ താമസിപ്പിക്കാൻ സഹായം ചെയ്തുകൊടുത്തതിനാണ് ആനന്ദ് രാജിനെ അറസ്റ്റ് ചെയ്തത്.

കേസിലെ ഒന്നാം പ്രതി ഇപ്പോഴും ഒളിവിലാണ്. കോടതിയിൽ ഹാജരാക്കിയ ആനന്ദ് രാജിനെ റിമാൻഡ് ചെയ്തു.

Kerala

ആണ്‍സുഹൃത്തിനെ കത്തി കാട്ടി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം: പ്രതികള്‍ പിടിയില്‍

കൊച്ചി: ആണ്‍സുഹൃത്തിനെ കത്തി കാണിച്ചു ഭയപ്പെടുത്തി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. നിരവധി കേസുകളില്‍ പ്രതികളായ കൊല്ലം ചാത്തന്നൂര്‍ സ്വദേശി രാഹുല്‍ (39), തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് (28)എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്‍റെ പിടിയിലായത്.

ഇക്കഴിഞ്ഞ ബുധനാഴ്ച എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന് എതിര്‍വശമുള്ള കാടുപിടിച്ചു കിടക്കുന്ന ഹോട്ടല്‍ സമുച്ചയത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതോടെ സൗത്ത് റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ എത്തിയ സുഹൃത്തുക്കളായ യുവാവും യുവതിയും മഴ നനയാതിരിക്കാന്‍ ഈ കെട്ടിടത്തിനുള്ളില്‍ കയറി നിന്നു. മഴ ശക്തമായപ്പോള്‍ അവര്‍ മുകളിലത്തെ നിലയിലേക്കു കയറി.

ആ സമയം പ്രതികള്‍ ഈ കെട്ടിടത്തില്‍ മദ്യപിച്ചുകൊണ്ടിരിക്കുകയായിരുന്നു. മുകളിലേക്കു പോയ സുഹൃത്തുക്കള്‍ ഇവര്‍ ഇരിക്കുന്നത് കണ്ടില്ലായിരുന്നു. ഇവര്‍ പോയതിനെ പിന്നാലെ പ്രതികളും മുകളിലേക്ക് എത്തി. അവിടെ വച്ചാണ് സുഹൃത്തിനെ മര്‍ദിക്കുകയും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പരാതിക്കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തത്. തുടര്‍ന്ന് യുവതി പ്രതികളില്‍ ഒരാളുടെ കൈയില്‍ കടിച്ചതിനുശേഷം അവിടെനിന്ന് ആണ്‍സുഹൃത്തുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ആ സമയംതന്നെ അവര്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. ഉടന്‍തന്നെ പോലീസ് അവിടെ സ്ഥലത്തെത്തി. അപ്പോഴേക്കും പ്രതികള്‍ രക്ഷപ്പെട്ടിരുന്നു.

സംഭവത്തിനുശേഷം കടുത്ത മാനസിക സംഘര്‍ഷത്തിലായ യുവതി പരാതി നല്‍കാന്‍ വിമുഖത കാണിച്ചുവെങ്കിലും എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്‍റ് പോലീസ് കമ്മീഷണര്‍ പ്രേമാനന്ദ കൃഷ്ണ മുന്‍കൈയെടുത്ത് പ്രത്യേക കൗണ്‍സലിംഗ് നല്‍കുകയും തുടര്‍ന്ന് പിറ്റേന്ന് ഉച്ചയോടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജിജോയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. കുറ്റകൃത്യം നടന്ന കെട്ടിടത്തില്‍ സിസിടിവി കാമറ ഉണ്ടായിരുന്നില്ല. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളില്‍ ഒരാള്‍ സഞ്ചരിച്ച ബൈക്കില്‍നിന്നാണു കേസിന്‍റെ നിര്‍ണായക വിവരം ലഭിക്കുന്നത്. ആ ബൈക്കിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പോലീസിനെ പ്രതികളിലേക്ക് എത്തിച്ചത്.

പിടിയിലായ രണ്ടു പ്രതികള്‍ക്കുമെതിരേ പത്തിലേറെ കേസുകളുണ്ട്. മുഖ്യപ്രതിയായ ഡാനിഷ് പോലീസിനെ ആക്രമിച്ചു രക്ഷപ്പെട്ട് ഓടി കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപമുള്ള തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും പിന്നാലെ എത്തിയ പോലീസ് ഇയാളെ പിടികൂടി.

National

മരിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് നവജാത ശിശുവിനെ വിറ്റു: തെലുങ്കാനയിൽ നഴ്സ് ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ഹൈദരാബാദ്: തെലുങ്കാനയിലെ മേദക്കിൽ നവജാത ശിശുവിനെ കുട്ടികളില്ലാത്ത ദന്പതികൾക്കു വിറ്റ കേസിൽ സ്വകാര്യാശുപത്രി നഴ്സ് ഉൾപ്പെടെ നാലുപേർ പിടിയിൽ. പ്രവസത്തിനു പിന്നാലെ കുഞ്ഞുമരിച്ചുവെന്ന് അമ്മയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഒന്നരലക്ഷം രൂപയുടെ ഇടപാട്.

ഏതാനുംമാസം മുന്പ് ഭർത്താവുമൊത്ത് ഹൈദരാബാദിൽനിന്ന് മേദക്കിലെ വീട്ടിലേക്കു യാത്രചെയ്യുന്നതിനിടെ യുവതി അപകടത്തിൽപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയത്ത് ഏഴുമാസം ഗർഭിണിയായിരുന്നു ഇവർ. ബസ് സ്റ്റോപ്പിൽ ലഘുഭക്ഷണം കഴിക്കുന്നതിനിടെ കുരങ്ങുകൾ ആക്രമിച്ചതോടെ ഇവർ നിലത്തുവീഴുകയായിരുന്നു.

രക്തസ്രാവം ഉണ്ടായതോടെ സ്വകാര്യാശുപത്രിയിലേക്ക് ഇവരെ മാറ്റി. കഴിഞ്ഞമാസം 13ന് ഒരു പെൺകുഞ്ഞിന് ജന്മം നൽകി. എന്നാൽ കുഞ്ഞു മരിച്ചുവെന്ന് യുവതിയോട് നഴ്സ് പറയുകയായിരുന്നു. യുവതി ഏതാനുംദിവസത്തിനുശേഷം ആശുപത്രി വിടുകയും ചെയ്തു.

തുടർസന്ദർശനത്തിന് എത്തിയപ്പോഴാണ് കുട്ടി മരിച്ചിട്ടില്ലെന്ന സൂചനകൾ യുവതിക്കു ലഭിച്ചത്. ഇതോടെ ഇവർ പോലീസിനെ സമീപിച്ചു.1.5 ലക്ഷംരൂപ വാങ്ങി സിദ്ദിപെട്ട് ജില്ലയിൽനിന്നുള്ള ദന്പതികൾക്കു നഴ്സ് കുട്ടിയെ കൈമാറിയെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

പതിനായിരം രൂപ ഇടനിലക്കാരനു നൽകി അവശേഷിച്ച തുക നഴ്സ് സ്വന്തമാക്കുകയായിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ചതോടെ കുഞ്ഞിനെ പോലീസ് സംഘം അമ്മയ്ക്കു തിരിച്ചുനൽകുകയായിരുന്നു. തുടർന്ന് നഴ്സിനെയും ഇടനിലക്കാരനെയും കുഞ്ഞിനെ വാങ്ങിയ ദന്പതികളെയും അറസ്റ്റ്ചെയ്തു.

സംഭവത്തിൽ ആശുപത്രിക്കു പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Kerala

കോഴിക്കോട്ട് വിൽപനയ്ക്ക് പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ

കോഴിക്കോട്: വിൽപനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. 930 ഗ്രാം കഞ്ചാവുമായി ഒളവണ്ണ കയറ്റി സ്വദേശി മദീന മൻസിൽ മുഷാരിദ്(46) ആണ് നല്ലളം പോലീസിന്‍റെ പിടിയിലായത്.

ചൊവ്വാഴ്ച രാത്രി നല്ലളം പോലീസിന്‍റെ പട്രോളിംഗ് ഡ്യൂട്ടിക്കിടയിൽ കയറ്റി എന്ന സ്ഥലത്ത് വച്ച് നടന്നു വരികയായിരുന്ന പ്രതി പോലീസ് വാഹനം കണ്ട് ഓടിപ്പോകാൻ ശ്രമിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ വിൽപനയ്ക്കായി 15 പാക്കറ്റുകളാക്കി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

നല്ലളം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ആനന്ദ്, വർഷ മധു, സിവിൽ പോലീസ് ഓഫീസർ അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.

Kerala

മുത്തങ്ങയിൽ രണ്ടേകാൽ കോടിയുടെ കുഴൽപ്പണവുമായി രണ്ടു പേർ പിടിയിൽ

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ വാഹനപരിശോധനയ്ക്കിടെ രണ്ടു കോടിയിലധികം രൂപയുടെ കുഴൽപ്പണവുമായി രണ്ടുപേരെ പോലീസ് പിടികൂടി. ബത്തേരി മുള്ളൻകുന്ന് കണ്ടാക്കോൽ അർഷാദ് (44), കൊടുവള്ളി മദ്രസ ബസാർ പിലാത്തോട്ടത്തിൽ പി.ടി. ഇസ്മായിൽ (40) എന്നിവരാണ് അറസ്റ്റിലായത്.

ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് കഴിഞ്ഞദിവസം വൈകുന്നേരം മുത്തങ്ങ തകരപ്പാടി ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കർണാടകയിൽനിന്ന് വന്ന കെഎ 51 എംയു 5173 നന്പർ കാറിലാണ് പണം കടത്താൻ ശ്രമിച്ചത്.

കാറിന്‍റെ ഡിക്കിയുടെ ഇരുവശങ്ങളിലും ബ്രേക്ക് ലൈറ്റിനോടു ചേർന്ന് അനധികൃതമായി നിർമിച്ച രഹസ്യ അറകളിൽ ഒളിപ്പിച്ച നിലയിൽ 2.27 കോടി രൂപ പോലീസ് കണ്ടെത്തി.

പണവും വാഹനവും ബത്തേരി ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ബത്തേരി സ്റ്റേഷൻ ഹൗസ് ഓഫീസർ ശ്രീകാന്ത് എസ്. നായരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ പി. ജയപ്രകാശ്, സിവിൽ പോലീസ് ഓഫീസർമാരായ അനിത്ത്, അനിൽകുമാർ, വിനീഷ്, പ്രദീപൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

National

പാക്കിസ്ഥാനിൽനിന്ന് 18 കോടി: ജമ്മു സ്വദേശി അറസ്റ്റിൽ

ന്യൂഡൽഹി:പാക്കിസ്ഥാനിൽനിന്ന് 18 കോടിരൂപ കൈപ്പറ്റിയ ജമ്മുകാഷ്മീർ സ്വദേശി ഡൽഹി പോലീസ് പ്രത്യേകസംഘത്തിന്‍റെ പിടിയിൽ. ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ നിന്നും ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ശ്രീനഗറിൽനിന്നുള്ള 38കാരൻ അസിഫ് ഷാഫി അഹൻഗർ അറസ്റ്റിലായത്.

റോ, ഐബി ഉൾപ്പെടെ അന്വേഷണ വിഭാഗങ്ങൾ ഇയാളെ ചോദ്യംചെയ്തുവരികയാണ്.കള്ളപ്പണം കൈമാറുന്നതിന് ഉപയോഗിക്കുന്ന മ്യൂൾ അക്കൗണ്ട് വഴി ഡൽഹി ജാമിയ നഗർ സ്വദേശി ഫിയാസ് അഹമ്മദിനെ കബളിപ്പിച്ച് 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ അസിഫ് ഷാഫി കുടുങ്ങുകയായിരുന്നു.

പാക് രഹസ്യാന്വേഷണ വിഭാഗമായ ഐഎസ്ഐയ്ക്കു വേണ്ടിയാണോ ഇയാൾ പ്രവർത്തിച്ചിരുന്നതെന്നു സംശയമുണ്ട്. അതുമല്ലെങ്കിൽ പാക് ചാരനായി പ്രവർത്തിച്ചുവെന്നാണ് സംശയം. അതേസമയം ഇക്കാര്യത്തിൽ പ്രതികരണത്തിന് ഉദ്യോഗസ്ഥർ തയാറായിട്ടില്ല.വേൾഡ് ഗോൾഡ് കൗൺസിൽ ജീവനക്കാരെന്നു പരിചയപ്പെടുത്തിയ സിംഗപ്പുർ പൗരന്മാരായ ആനി ഫാൻ എന്നറിയപ്പെടുന്ന അനിതയും കെവിൻ ഫാൻ എന്നയാളും ഫിയാസിനെ കബളിപ്പിച്ച് പണം തട്ടിയിരുന്നു.

വ്യാജ ഓൺലൈൻ സ്വർണവ്യാപാര പദ്ധതിയിൽ ചേർത്ത് ആദ്യഘട്ടത്തിൽ നിക്ഷേപിച്ച ചെറിയ തുകയ്ക്കു ലാഭവിഹിതം കൈമാറിയായിരുന്നു തട്ടിപ്പ്. ഫിയാസ് കൂടുതൽ പണം നിക്ഷേപിച്ചതോടെ മലബാർ ഡോട്ട് കോം എന്ന പേരിലുള്ള വെബ്സൈറ്റ് വരെ അടച്ചുപൂട്ടി ഓൺലൈൻ തട്ടിപ്പ് സംഘംമുങ്ങുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിച്ചെടുത്ത പണത്തിന്‍റെ ഒരു ഭാഗം ശ്രീനഗർ സ്വദേശിയുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്നും ഇയാൾക്കു പണം ലഭിച്ചുവെന്നും വ്യക്തമായതോടെ അറസ്റ്റിലേക്കും നീങ്ങി.

International

മേയ്ദിന റാലി: തുർക്കിയിൽ 500 പേർ അറസ്റ്റിൽ

അങ്കാറ: തുർക്കിയിലെ ഇസ്താംബൂൾ നഗരത്തിൽ മേയ്ദിന റാലികളിൽ പങ്കെടുത്ത അഞ്ഞൂറിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു.

സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളുടെ കേന്ദ്രമായ താക്സിം ചത്വരത്തിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചവരാണ് അറസ്റ്റിലായത്.

2013മുതൽ ഇവിടെ പ്രകടനങ്ങൾ നിരോധിച്ചിരിക്കുകയാണ്. മേയ് ദിനത്തോട് അനുബന്ധിച്ച് ചത്വരം പോലീസ് ഉപരോധിച്ചിരുന്നു. പ്രക്ഷോഭകർക്കു നേർക്ക് പോലീസ് കണ്ണീർവാതകം പ്രയോഗിക്കുകയുമുണ്ടായി.

തുർക്കി തലസ്ഥാനമായ അങ്കാറ അടക്കം മറ്റു നഗരങ്ങളിൽ മേയ്ദിന റാലികളുണ്ടായി.

Kerala

ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവ് 24 വർഷത്തിനുശേഷം പിടിയിൽ

കോഴിക്കോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ഭർത്താവ് പിടിയിൽ. കോഴിക്കോട് എടച്ചേരി വേങ്ങോളിയിൽ ജമീലയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഭർത്താവ് ഹമീദിനെ ആണ് പിടികൂടിയത്.

24 വർഷത്തിനുശേഷമാണ് ഇയാൾ പിടിയിലായത്. 2001 സെപ്റ്റംബർ എട്ടിനാണ് എടച്ചേരി സ്വദേശിനിയായ ജമീല കൊല്ലപ്പെട്ടത്.

ജമീലയെ ഭർത്താവായ ഹമീദ് തലയ്ക്കടിച്ചും കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്. കാസർകോട് ആദൂർ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടിയത്.

Kerala

യുവാവിന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി അറസ്റ്റിൽ

തിരുവനന്തപുരം: യുവാവിന് സ്വകാര്യ ആശുപത്രിയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവതി പിടിയിൽ. കരമന, നെടുങ്കാട് സ്വദേശിനിയായ ബി.വി അർച്ചന (25) ആണ് മെഡിക്കൽ കോളേജ് പോലീസിന്‍റെ പിടിയിലായത്.

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാവിനോട് താൻ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് തുടങ്ങിയതെന്ന് പോലീസ് പറയുന്നു.യുവാവിന് അതേ ആശുപത്രിയിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യനായി ജോലി വാഗ്ദാനം ചെയ്തു.

യുവാവിന്‍റെ പിതാവിന്‍റെ പക്കൽ നിന്നും പല ദിവസങ്ങളിലായി ഗൂഗിൾ പേ വഴി 63,380 രൂപയാണ് പ്രതി തട്ടിയെടുത്തത്. ജോലി ലഭിക്കില്ലെന്ന് മനസിലയതോടെ യുവാവ് പരാതി നൽകി. പിന്നാലെ മെഡിക്കൽ കോളജ് പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Kerala

വില്‍പ്പനയ്ക്കായി സൂക്ഷിച്ച മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

കല്‍പ്പറ്റ: വടുവന്‍ചാലില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച മദ്യക്കുപ്പികളുമായി ഒരാൾ എക്‌സൈസ് പിടിയിൽ. വടുവന്‍ചാല്‍ കരിങ്ങലോട് വീട്ടില്‍ കെ.എം. മണികണ്ഠന്‍ (54) ആണ് അറസ്റ്റിലായത്.

വയനാട് എക്‌സൈസ് ഇന്‍റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് വടുവന്‍ഞ്ചാല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 16.5 ലിറ്റര്‍ മദ്യം പിടികൂടിയത്.

എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍ഡ് ആന്‍റി നാര്‍കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡിലെ പ്രിവന്‍‌റ്റീവ് ഓഫീസര്‍ കെ.ജി. വിജിത്തിന്‍റെ നേതൃത്വത്തില്‍ ആയിരുന്നു പരിശോധന.

Kerala

എടിഎം നിറയ്ക്കാന്‍ കൊണ്ടുവന്ന 50 ലക്ഷം കവര്‍ന്ന സംഭവം: മുഖ്യ ആസൂത്രകന്‍ അറസ്റ്റില്‍

കാസര്‍ഗോഡ്: എടിഎമ്മില്‍ പണം നിറയ്ക്കാന്‍ വന്ന വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് പട്ടാപ്പകല്‍ അരക്കോടി രൂപ കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകന്‍ പിടിയില്‍. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയും കുപ്രസിദ്ധമായ റാംജിനഗര്‍ ഗാംഗിലെ പ്രധാനിയുമായ അറുമുഖന്‍ (കിട്ടു-55) ആണ് മഞ്ചേശ്വരം പോലീസിന്‍റെ വലയിലായത്. ഛത്തീസ്ഗഡില്‍നിന്ന് അതിസാഹസികമായാണ് അന്വേഷണസംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്.

കേസിലെ മറ്റു പ്രതികളായ കാര്‍വര്‍ണന്‍ (28), മുത്തുകുമരന്‍ (47) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി. 2024 മാര്‍ച്ച് 27ന് ഉച്ചയ്ക്ക് രണ്ടോടെയാണ് കേരളത്തെ നടുക്കിയ കവര്‍ച്ച അരങ്ങേറിയത്. ഉപ്പള ടൗണില്‍ ആക്‌സിസ് ബാങ്കിന്‍റെ എടിഎമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം തകര്‍ത്തായിരുന്നു കൊള്ള. എടിഎം മെഷീനില്‍ നിറയ്ക്കാനായി ഒരു കോടി രൂപയാണു വാനില്‍ കൊണ്ടുവന്നത്. 50 ലക്ഷം വീതമുള്ള രണ്ടു ബോക്‌സുകളിലായാണ് പണം സൂക്ഷിച്ചിരുന്നത്.

വണ്ടി ലോക്ക് ചെയ്തശേഷം ഒരു ബോക്‌സുമായി വാന്‍ ഡ്രൈവര്‍ എടിഎം കൗണ്ടറിലേക്കു പോയ തക്കത്തിനു വാനിന്‍റെ ചില്ല് തകര്‍ത്ത് പണം കവരുകയായിരുന്നു. പ്രദേശത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ ഒരാള്‍ ബാഗുമായി കടന്നുകളയുന്ന ദൃശ്യം ലഭിച്ചിരുന്നു. കൂടുതല്‍ സിസിടിവി കാമറകള്‍ പരിശോധിച്ചപ്പോള്‍ ബാഗുമായി കടന്നയാള്‍ക്കൊപ്പം മറ്റു രണ്ടുപേരും മംഗളൂരു ഭാഗത്തുനിന്നും ബസില്‍ വന്നിറങ്ങുന്നതും കവര്‍ച്ചയ്ക്കുശേഷം ഉപ്പളയില്‍ നിന്നും ഓട്ടോയില്‍ കയറി കുമ്പള ഭാഗത്തേക്കു പോകുന്നതുമായ ദൃശ്യവും പോലീസിന് ലഭിച്ചു.

ഉപ്പള ടൗണില്‍നിന്ന് 19 കിലോമീറ്റര്‍ അകലെയുള്ള കുമ്പള റെയില്‍വേ സ്റ്റേഷനിലാണു സംഘം ഇറങ്ങിയത്. ബംഗളൂരുവിലേക്കുള്ള ട്രെയിന്‍ ഇവിടെ നിര്‍ത്തില്ലെന്നു മനസിലാക്കിയ സംഘം മറ്റൊരു ഓട്ടോയില്‍ കയറി 13 കിലോമീറ്റര്‍ അകലെയുള്ള കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെത്തി വൈകുന്നേരത്തെ കണ്ണൂര്‍- യശ്വന്ത്പുര്‍ എക്‌സ്പ്രസില്‍ കടന്നുകളയുകയായിരുന്നു.

നൂറിലധികം സിസിടിവി കാമറകളാണ് പോലീസ് പരിശോധിച്ചത്. ശാസ്ത്രീയ അന്വേഷണത്തിലും മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലുമാണ് റാംജിനഗര്‍ ഗാംഗിന്‍റെ സാന്നിധ്യം പോലീസ് സ്ഥിരീകരിച്ചത്. മൂന്നംഗ സംഘമാണു കവര്‍ച്ചയ്ക്കു പിന്നിലെന്ന് അന്നുതന്നെ വ്യക്തമായിരുന്നു.

കേരളത്തില്‍നിന്നു മുങ്ങിയ അറുമുഖന്‍ മറ്റൊരു കവര്‍ച്ചാ കേസില്‍ റായ്പുരില്‍ പോലീസിന്‍റെ പിടിയിലായിരുന്നു. അവിടെനിന്നും ജാമ്യത്തിലിറങ്ങിയ വിവരം രഹസ്യമായി മനസിലാക്കിയ കേരള പോലീസ് സംഘം ഛത്തീസ്ഗഡിലെത്തി തമ്പടിച്ചു. പ്രതി വീണ്ടും ഒളിവില്‍ പോകാനുള്ള നീക്കം നടത്തുന്നതിനിടെ സാഹസികമായി പിടികൂടുകയായിരുന്നു. മഞ്ചേശ്വരം എസ്‌ഐ ദിനേശ് രാജന്‍, പോലീസുകാരായ ദിനേശ്, ചന്ദ്രകാന്ത, സന്ദീപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

National

പഞ്ചാബിൽ റെയിൽവേ ട്രാക്കിലെ സ്‌ഫോടനം; നാല് ഖലിസ്ഥാൻ ഭീകരർ പിടിയിൽ

പട്യാല: പഞ്ചാബിലെ പട്യാലയിൽ റെയിൽവേ ട്രാക്കിലുണ്ടായ സ്‌ഫോടനത്തിനു പിന്നാലെ ഖലിസ്ഥാൻ അനുകൂല ഭീകരസംഘത്തിലെ നാലുപേർ പിടിയിൽ.

തിങ്കളാഴ്ച രാത്രി പത്തോടെയാണ് പട്യാലയിലെ ശംഭു മേഖലയിലെ പ്രത്യേക ചരക്കുപാതയിൽ സ്‌ഫോടനം നടന്നത്. സ്‌ഫോടകവസ്തുക്കൾ സ്ഥാപിക്കുന്നതിനിടെ ഭീകരസംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. താൻ തരൺ ജില്ലയിലെ പഞ്ച്‌വാർ ഖുർദ് സ്വദേശിയായ ജഗ്‌രൂപ് സിംഗാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

പ്രദീപ് സിംഗ് ഖൽസ, കുൽവീന്ദർ സിംഗ്, സത്‌നാം സിംഗ്, ഗുർപ്രീത് സിംഗ് എന്നിവരാണ് പിടിയിലായത്. മലേഷ്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരരുമായി നേരിട്ട് ബന്ധമുള്ള പ്രദീപ് സിംഗ് ഖൽസയാണ് സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു.

ഖാലിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഇയാൾ യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്ന് സിഐജി കുൽദീപ് ചഹൽ വ്യക്തമാക്കി.

പ്രതികളിൽനിന്ന് ഒരു ഹാൻഡ് ഗ്രനേഡ്, രണ്ട് പിസ്റ്റളുകൾ, വെടിയുണ്ടകൾ, അത്യാധുനിക വാർത്താവിനിമയ ഉപകരണങ്ങൾ, ലാപ്‌ടോപ്പുകൾ എന്നിവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നു ലഭിച്ച സിം കാർഡ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.

കഴിഞ്ഞ മൂന്നു മാസത്തിനിടെ ഈ മേഖലയിൽ ചരക്കുപാത ലക്ഷ്യമിട്ട് നടക്കുന്ന രണ്ടാമത്തെ സ്‌ഫോടനമാണിത്. ജനുവരിയിൽ ഫത്തേഗഡ് സാഹിബിലും സമാനമായ രീതിയിൽ സ്‌ഫോടനം നടന്നിരുന്നു.

തുടർച്ചായായുണ്ടാകുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് സ്‌പെഷൽ ഡിജിപി ശശി പ്രഭ ദ്വിവേദി അറിയിച്ചു.

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസ്: പ്രതി അറസ്റ്റിൽ

തൃശൂര്‍: ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ അടിച്ചുകൊന്ന കേസിലെ പ്രതി അറസ്റ്റിൽ. കുന്നംകുളം പന്തല്ലൂര്‍ സ്വദേശി പന്തല്ലൂര്‍ വീട്ടില്‍ ഷണ്മുഖൻ ആണ് അറസ്റ്റിലായത്.

ടെമ്പിള്‍ എസ്എച്ച്ഒ വിനോദ് വലിയാറ്റൂരിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇടുക്കി കട്ടപ്പന കിഴക്കത്തി വീട്ടില്‍ ധനേഷ് കുമാറിന്‍റെ കൊലപാതക കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ഒമ്പതിനായിരുന്നു സംഭവം.

പിറ്റേന്ന് രാവിലെ ധനേഷ് മരിച്ചുകിടക്കുന്നത് കണ്ട് പൊലീസ് എത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയായിരുന്നു. തുടര്‍ന്ന് മേഖലയിലെ സിസിടിവി ക്യാമറകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു. രാത്രി ഭക്ഷണം കഴിക്കാന്‍ പണം ചോദിച്ചത് നല്‍കാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്ന് പ്രതി പോലീസിന് നൽകിയിരിക്കുന്ന മൊഴി.

അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. രാത്രി റോഡരികില്‍ കിടക്കുന്നവരെ അടിച്ചു കൊലപ്പെടുത്തുന്നതാണ് മാനസിക വൈകല്യമുള്ള പ്രതിയുടെ രീതി എന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കുന്നംകുളത്തും സമാനമായ കേസുകള്‍ ഉണ്ടെന്നും പൊലീസ് പറയുന്നു.

Latest News

Corehub Up