x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ട്; കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നു: വി. ശിവൻകുട്ടി


Published: October 31, 2025 04:42 PM IST | Updated: October 31, 2025 04:46 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടെന്നും കേന്ദ്രം സർക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ മേഖലയിലും ബദൽ നയങ്ങളുമായി മുന്നോട്ട് പോകുന്നത് ഇടത് പക്ഷമാണ്. പാവങ്ങൾക്ക് വേണ്ടി ദാരിദ്ര്യത്തിലും ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രതിപക്ഷത്തിന്‍റെ അഭിപ്രായം എന്താണ്. പണം ഉണ്ടോ ഇല്ലയോ എന്നാണ് പ്രതിപക്ഷ നേതാവിന്‍റെ സംശയം. പ്രതിപക്ഷ നേതാവ് പണം എണ്ണി കൊടുക്കുമ്പോൾ അറിഞ്ഞാൽ മതി, അതിനു മുന്നേ അറിയേണ്ട ആവശ്യമില്ല. കോൺഗ്രസ് ജനങ്ങളെ എങ്ങനെയെങ്കിലും ശ്വാസം മുട്ടിച്ച് അധികാരത്തിൽ കയറാം എന്ന് വിശ്വസിച്ചു.

കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് അടിയാണ്, വകുപ്പുകൾ ഒക്കെ ഇപ്പോഴേ തിരിച്ചു. അപ്പോഴാണ് പിണറായി വിജയന്‍റെ പ്രഖ്യാപനം വരുന്നത്. പിന്നെ ആരെയും പുറത്ത് കണ്ടിട്ടില്ലെന്നും ശിവൻകുട്ടി വിമർശിച്ചു.

അതേസമയം പിഎം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു. ഫണ്ടിന്‍റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Tags : V. Sivankutty

Recent News

Corehub Up