x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കടലോളം അനുഭവവുമായി ഒരു യുവസാരഥി

ടോം ജോര്‍ജ്
Published: March 24, 2026 02:21 AM IST | Updated: March 24, 2026 02:22 AM IST

കൊന്നുകളയും നിന്നെ എന്നു പറഞ്ഞ് തലയ്ക്ക് നെടുകേയാണ് അന്ന് പോലീസുകാര്‍ അവനെ അടിച്ചത്. വീട്ടില്‍ പറയാതെയാണ് അവന്‍ അന്ന് സമരത്തിനു പോയത്. പിന്നീട് ടിവി വച്ചപ്പോഴാണ് ലാത്തികൊണ്ട് പോലീസുകാര്‍ അടിക്കുന്നതും തലപൊട്ടി ചോരയൊലിക്കുന്നതുമായ രംഗങ്ങള്‍ കാണുന്നത്. ഒരു ഈര്‍ക്കിലികൊണ്ടു പോലും അടിക്കാതെയാണ് ഞങ്ങള്‍ അവനെ വളര്‍ത്തിയത്. ഈ അവസ്ഥയില്‍ കണ്ടപ്പോള്‍ ഹൃദയം പിടഞ്ഞുപോയി. അറ്റാക്ക് വരുമെന്നു വരെ തോന്നിപോയി.

പറയുന്നത് ആലപ്പുഴ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ അരശര്‍കടവില്‍ ഡൊമിനിക് ജാക്‌സണും അക്കാമ്മയും. ഈ വേദനകള്‍ക്കൊടുവില്‍ മകന്‍ ആലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായതിലുള്ള സന്തോഷത്തിലാണവരിപ്പോള്‍- മുപ്പതുകാരനായ എ.ഡി. തോമസിന്‍റെ അപ്പയും അമ്മയും. മകന് സ്ഥാനാര്‍ഥിത്വം ലഭിച്ചതില്‍ സന്തോഷിക്കുമ്പോഴും പെട്ടന്ന് ഓര്‍മവരുന്നത് മുഖ്യമന്ത്രിയുടെ നവകേരള യാത്ര കടന്നുപോയപ്പോള്‍ വാഹനത്തിനു മുന്നില്‍ പ്രതിഷേധിച്ചതിന് മകനെ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച സംഭവം.

തെര്‍മോക്കോള്‍ കൊണ്ടുള്ള രണ്ടു പൊന്തുവള്ളങ്ങളാണ് ഞങ്ങള്‍ക്കുള്ളത്. ഒന്ന് തുഴയുന്നതും മറ്റേത് മോട്ടോര്‍ ഘടിപ്പിച്ചതും. മൂന്നു മക്കളാണ് ഞങ്ങള്‍ക്കുള്ളത്. എ.ഡി. തോമസ് മൂത്തവനാണ്. സഹോദരങ്ങളെ വളര്‍ത്താന്‍ പതിനേഴാം വയസില്‍ എന്‍റെ കൂടെ മത്സ്യബന്ധനത്തിന് പൊന്തുവള്ളത്തില്‍ അവനും വരുമായിരുന്നു- ഡൊമിനിക് പറയുന്നു.

രണ്ടു പേര്‍ക്കു മാത്രം കയറാവുന്ന പൊന്തുവള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം പെട്രോള്‍ പമ്പില്‍ ജോലിചെയ്തും ട്യൂഷന്‍ സെന്ററില്‍ പഠിപ്പിച്ചും ചായക്കട നടത്തിയുമെല്ലാം ജീവിതം മുന്നോട്ടു കൊണ്ടുപോകുമ്പോഴുമെല്ലാം രാഷ്ട്രീയം വിടാന്‍ ഉദ്ദേശിച്ചിരുന്നില്ല. അപ്പനും അമ്മയും പറയുന്നതുപോലെ പഠിക്കാം. പക്ഷെ രാഷ്ട്രീയം മാറ്റില്ല, അതെന്‍റെ രക്തത്തിലലിഞ്ഞതാണെന്ന് മകനെപ്പോഴും പറയുമായിരുന്നെന്ന് അമ്മ അക്കാമ്മ പറയുന്നു.

ആലപ്പുഴ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളില്‍ ഒന്നായ ചെത്തി മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്‍റെ പ്രസിഡന്‍റാണ് തോമസ്. സ്വന്തം വള്ളത്തില്‍ പണിയെടുക്കുന്നതിനൊപ്പം സംഘത്തിന്‍റെ 17 വള്ളങ്ങളിലും ജേഷ്ടന്‍ പണിക്കുപോകുമായിരുന്നന്ന് അനുജന്‍ ബോണിഫസ്. മഴ കനത്താല്‍ ചോരുന്ന വീട്ടില്‍ നിന്ന് കനല്‍വഴികള്‍ താണ്ടി, ജീവിത പ്രയാസങ്ങളോട് പൊരുതിനേടിയ മനക്കരുത്തുമായാണ് എ.ഡി. തോമസ് നിയമസഭാ തെരഞ്ഞെടുപ്പ് അങ്കത്തട്ടിലേക്കെത്തുന്നത്.

നിലവില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റും ഡിസിസി മെമ്പറുമാണ്. കാട്ടൂര്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവുടുവെച്ചു. ചേര്‍ത്തല സെന്‍റ് മൈക്കിള്‍സ് കോളജിലെ വിദ്യാഭ്യാസകാലയളവില്‍ സജീവ പൊതുപ്രവര്‍ത്തനരംഗത്തേക്ക് കടന്നു. കോളജിലെ കെഎസ്‌യു യൂണിറ്റ് സെക്രട്ടറിയായ തോമസ്, പോള്‍ ചെയ്ത 90 ശതമാനം വോട്ടും നേടി യൂണിയന്‍ ചെയര്‍മാനായി.

കേരള യൂണിവേഴ്‌സിറ്റി അഡ്ജുഡിക്കേഷന്‍ കമ്മിറ്റി മെമ്പര്‍, കെ എസ്‌യു ആലപ്പുഴ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി, ഏറ്റവും പ്രായം കുറഞ്ഞ കെഎസ്‌യു ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എന്നിങ്ങനെ രാഷ്ടീയത്തില്‍ കുറഞ്ഞകാലം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ചു. സേവാദള്‍ ജില്ലാ സെക്രട്ടറി, മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്‍റ്, ഐഎന്‍ടിയുസി കലവൂര്‍ മേഖല ഭാരവാഹി എന്നീ പദവികളും വഹിച്ചിട്ടുണ്ട്.

തീരദേശവാസികളുടെയും തൊഴിലാളികളുടെയും രാഷ്ട്രീയ സംസ്‌കാരം മാറ്റുരയ്ക്കുന്ന ആലപ്പുഴ മണ്ണില്‍ മനുഷ്യരെപ്പിടിക്കാന്‍ ഇറങ്ങുകയാണ് തോമസെന്ന യുവനേതാവ് . എല്‍എല്‍ബിക്ക് പഠിച്ചുകൊണ്ടിരിക്കുകയാണ് തോമസ്.

Tags : Kerala Assembly Election Niyama Sabha Election A.D. Thomas Congress UDF Candidate Alappuzha

Recent News

Corehub Up