സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കി ഇന്ത്യയുടെ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനകാലത്ത് ആരംഭിച്ച ദീപിക ദിനപത്രം 14 ദശാബ്ദങ്ങൾ പിന്നിടുകയാണ്.
ഏറ്റവും എളിയവരായ ജനങ്ങൾക്കു നൽകുന്ന ഏതൊരു സേവനവും ദൈവികസമർപ്പണമാണെന്ന ക്രിസ്തുവിന്റെ സന്ദേശത്തെ ശിരസാവഹിച്ചു കേരളത്തിലും രാജ്യത്തുമാകെ സാമുദായിക ഐക്യം, മതമൈത്രി, രാഷ്ട്രനിർമാണ പ്രവർത്തനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കാൻ ദീപികയുടെ മൂല്യാധിഷ്ഠിത പത്രപ്രവർത്തനത്തിനു സാധിച്ചിട്ടുണ്ട്.
ആത്മീയതയിൽ അധിഷ്ഠിതമായ വ്യക്തിവികാസവും സമൂഹവികാസവും സാധ്യമാക്കുന്നതിലും സാമൂഹ്യ പരിഷ്കരണ-നവോത്ഥാന പ്രവർത്തനങ്ങളെയും പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിലും ദീപികയുടെ സംഭാവന വലുതാണ്. പ്ലാച്ചിമട, കൈനൂർ, ലാലൂർ എന്നിവിടങ്ങളിലെ പരിസ്ഥിതിപ്രശ്നങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാൻ ദീപികയ്ക്കു കഴിഞ്ഞു.
തൃശൂരിൽ പുതിയ മൃഗശാലയ്ക്കുവേണ്ടി നാലുപതിറ്റാണ്ടായി പ്രവർത്തിച്ച ഫ്രണ്ട്സ് ഓഫ് സൂവിന്റെ പ്രവർത്തനങ്ങൾക്കു വലിയ പിന്തുണ നൽകി. ഇതിന്റെ ഫലമായി പുത്തൂർ സുവോളജിക്കൽ പാർക്കിലൂടെ പക്ഷിമൃഗാദികൾക്കു മെച്ചപ്പെട്ട ആവാസവ്യവസ്ഥയും കേരളത്തിനു വിനോദസഞ്ചാരകേന്ദ്രവും സാധ്യമാക്കി. സർവരുടെയും ഉന്നമനം അഥവാ സർവോദയം സാധ്യാമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരാൻ ദീപികയ്ക്കു കഴിയട്ടെ. ആശംസകൾ.
-എം. പീതാംബരൻ, ഗാന്ധിയൻ, സർവോദയ ദർശൻ ചെയർമാൻ
Tags : Satyaduthika celebrates deepika@140