കഞ്ചാവ് വിലയെ ചൊല്ലി തര്‍ക്കം; വില്‍പനക്കാരിയെ ആക്രമിച്ച യുവാവ് പിടിയില്‍
Tuesday, April 23, 2024 4:34 AM IST
അഞ്ചല്‍ : കഞ്ചാവ് വാങ്ങാന്‍ എത്തിയ യുവാവും വില്‍പനക്കാരിയും തമ്മില്‍ വിലയെ ചൊല്ലിയുള്ള തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. ആക്രമണത്തില്‍ കഞ്ചാവ് വില്‍പനക്കാരിയുടെ മുഖത്തും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു.

അലയമണ്‍ കരുകോണ്‍ സ്വദേശിനി കുല്‍സം ബീവിക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസില്‍ അഞ്ചല്‍ ഒഴുകുപാറ സ്വദേശി സജാദി(23)നെ അഞ്ചല്‍ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങിനെ-ഇക്കഴിഞ്ഞ 10-ന് രാത്രി ഒന്നോടെ സജാദ് കഞ്ചാവ് വാങ്ങാനായി കരുകോണിലെ കുല്‍സം ബീവിയുടെ വീട്ടില്‍ എത്തി. തുക വാങ്ങിയ കുല്‍സം ബീവി അല്‍പം കഴിഞ്ഞുവരാന്‍ സജാദിനോട് ആവശ്യപ്പെട്ടു. പിന്നീട് എത്തിയ സജാദുമായി കഞ്ചാവിന്‍റെ വിലയെ ചൊല്ലി തര്‍ക്കമായി. തര്‍ക്കം കൂടിയതോടെ വീട്ടിനുള്ളില്‍ കടന്ന സജാദ് കൈയില്‍ കരുതിയിരുന്ന താക്കോല്‍ക്കൂട്ടം ഉപയോഗിച്ച് കുല്‍സം ബീവിയുടെ മുഖത്തും തലയിലും കുത്തുകയും ഇടിയ്ക്കുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ബന്ധുക്കള്‍ എത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത അഞ്ചല്‍ പോലീസ് ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടി. ജാമ്യമില്ലാവകുപ്പുകള്‍ അടക്കം ചുമത്തി അറസ്റ്റ് ചെയ്ത സജാദിനെ വൈദ്യപരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ കുല്‍സം ബീവിയുടെ പേരില്‍ കഞ്ചാവ് വില്‍പനക്ക് നിരവധി കേസുകള്‍ നിലവിലുണ്ട്.