ഇടതു-ബിജെപി സ്ഥാനാർഥികളുടെ മത്സരം രണ്ടാം സ്ഥാനത്തിനുവേണ്ടി: തരൂർ
Friday, April 26, 2024 6:46 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തിനായാണ് ഇടത്-ബിജെപി സ്ഥാനാർഥികൾ തമ്മിൽ മത്സരം നടക്കുന്നതെന്നു യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. തിരുവനന്തപുരത്ത് എൽഡിഎഫും ബിജെപിയും തമ്മിൽ രണ്ടാം സ്ഥാനത്തിനായാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് ലീഡ് ചെയ്യും.

ഇടതുപക്ഷ സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനോടു ബഹുമാനമെന്ന് ഉള്ളതെന്നും തരൂർ പറഞ്ഞു. അതേസമയം തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ പൂർണ ആത്മവിശ്വാസമാണ് ഉള്ളതെന്നു എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.

പുരോഗതിയും വികസനവും ജനങ്ങളുടെ അവകാശമാണ്. മാറ്റം വേണമെന്നു തിരുവനന്തപുരത്തെ ജനത തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ തിരുവനന്തപരത്തും വരണം. 15-20 വർഷമായി ഇവിടെ ഒന്നും നടക്കുന്നില്ല. കോണ്‍ഗ്രസിന്േ‍റത് മൂന്നാം കിട രാഷ്ട്രീയമാണെന്നും അതിനെ ജനങ്ങൾ തിരസ്കരിക്കുമെന്നും രാജീവ് പറഞ്ഞു.

താനും രാജീവ് ചന്ദ്രശേഖറും തമ്മിലുള്ള മത്സരത്തിൽ പന്ന്യൻ രവീന്ദ്രന് എന്തുകാര്യം എന്ന ശശി തരൂരിന്‍റെ പ്രസ്താവന ജനാധിപത്യത്തിന്‍റെ ബാലപാഠമറിയുന്നൊരാൾ പറയുന്ന വാക്കല്ലെന്നായിരുന്നു എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന്‍റെ പ്രതികരണം. അത് ജനാധിപത്യത്തോടുള്ള അവഹേളനമാണ്. തന്നെ തോൽപിക്കാൻ ആളില്ല എന്ന് പറയുന്നത് വോട്ടർമാരോടുള്ള വെല്ലുവിളിയാണ്.

ഓക്സ്ഫോഡിൽ പഠിക്കുന്നത് മാത്രമാണോ കഴിവ്. താൻ എംപിയായിരുന്ന 40 മാസം വലിയ വികസനങ്ങളാണ് തിരുവനന്തപുരത്ത് കൊണ്ടുവന്നതെന്നും പന്ന്യൻ കൂട്ടിച്ചേർത്തു.