കാടിനുള്ളിലൊരു വോട്ടുദിനം; മഷിപുരട്ടി വനഗ്രാമങ്ങൾ
Saturday, April 27, 2024 5:17 AM IST
കൽപ്പറ്റ: കാടിനുള്ളിൽ കനത്ത കാവലിൽ ചെട്ട്യാലത്തൂരിനും കുറിച്യാടിനും വോട്ടുദിനം. നേരം പുലരുന്നതിന് മുന്പേ തന്നെ കാടിനുള്ളിലെ പോളിംഗ് ബൂത്ത് ഉണർന്നിരുന്നു. ഇത്തവണ യൂത്ത് ബൂത്ത് എന്ന പ്രത്യേകത കൂടിയുള്ളതിനാൽ പോളിംഗ് ഉദ്യോഗസ്ഥരെല്ലാം യുവാക്കൾ. സംശയങ്ങൾ ഒന്നുമില്ല. എല്ലാം കൃത്യം. അതിരാവിലെ തന്നെ മോക്ക് പോളിംഗ്.

അതിന് ശേഷം രാവിലെ ഏഴിന് പോളിംഗ് ബൂത്ത് വോട്ടിംഗിനായി സുസജ്ജം. ആകുലതകളും ആശങ്കകളുമില്ലാതെ എല്ലാം പതിവ് പോലെ തന്നെയായിരുന്നു. വോട്ടിംഗ് തുടങ്ങി രണ്ട് മണിക്കൂർ പിന്നിടുന്പോഴും ചെട്ട്യാലത്തൂരിൽ വലിയ തിരക്കുകളോ വോട്ടർമാരുടെ നീണ്ട നിരകളോ കാണാനില്ല.

വിളിപ്പാടകലെയുള്ള വീടുകളിൽ നിന്നും സാധാരണ ഒരു ദിനം പോലെ വീട്ടുകാരെല്ലാം പതിവ് ജോലികളിൽ. കാടിനുള്ളിലും കത്തുന്ന ചൂടിൽ വീടിന്‍റെ ഇറയത്തിരുന്ന് കഥപറയുന്നവർ. വെയില് ഒന്ന് കുറയട്ടെ എന്നിട്ടാകാം വോട്ട് എന്നായിരുന്നു മിക്കവരുടെ മറുപടി. ഇതിനിടയിലും തിരക്കിട്ട് കോളനിയിലെ എഴുപതുകാരിയായ വെള്ളച്ചി ഒറ്റക്കെത്തി വോട്ട് ചെയ്ത് മടങ്ങി.

സ്വയം സന്നദ്ധ പുനരധിവാസത്തിന്‍റെ പ്രതീക്ഷകളിൽ പകുതിയിലധികം പേരും കാടിറങ്ങി. ശേഷിച്ചവർക്ക് മാത്രമായാണ് ഇവിടെ ഈ തെരഞ്ഞെടുപ്പ് കാലത്തും ചെട്ട്യാലത്തൂർ ജിഎൽപി സ്കൂളിൽ ഒരു പോളിംഗ് ബൂത്തൊരുങ്ങിയത്. ഓരോരുത്തരായി ഇതിനിടയിൽ വോട്ട് ചെയ്യാൻ ബൂത്തിലെത്തി തുടങ്ങുന്പോൾ ഇവർക്ക് വേണ്ട നിർദേശങ്ങളെല്ലാം നൽകാൻ പോളിംഗ് ഉദ്യോഗസ്ഥരിൽ ചിലർ വരാന്തയിൽ കാത്തുനിന്നു.

ചെട്ട്യാലത്തൂരിൽ ആകെ വോട്ട് 139 പേർക്കാണുള്ളത്. കാടിറങ്ങി പുറത്ത് പോയ ചിലർക്കും വോട്ട് കാടിനുള്ളിലുണ്ട്. ബത്തേരിക്കടുത്ത് വാടക വീട്ടിലേക്ക് തൽക്കാലം താമസം മാറ്റിയ നിഖിൽ അമ്മ നാരായണിക്കും വല്യമ്മ വെള്ളിച്ചിക്കും ഒപ്പമാണ് കാടിനുള്ളിലൂടെ ചെട്ട്യാലത്തൂരിലേക്ക് രണ്ടരകിലോമീറ്ററോളം നടന്നെത്തിയത്. കാട്ടാനയും കാട്ടുപോത്തുമെല്ലാമുള്ള വഴിയാണ് എങ്കിലും വോട്ട് ചെയ്യണം.

കാടിറങ്ങിപ്പോയ ജീവിതവഴിയിലും കാടിനുള്ളിലേക്ക് ഈ തെരഞ്ഞെടുപ്പ് കാലം ഇവരെ തിരികെ വിളിക്കുന്നു. സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ 83 ാം നന്പർ പോളിംഗ് ബൂത്താണ് കാടിനുള്ളിലെ കുറിച്യാട് ഏകാധ്യാപക വിദ്യാലയം. 34 കുടുംബങ്ങളിലായി 74 പേർക്കാണ് ഇവിടെ വോട്ടവകാശമുളളത്.

സർക്കാരിന്‍റെ പുനരധിവാസ പാക്കേജിൽ ഉൾപ്പെട്ട കാട്ടുനായ്ക്ക കുടുംബങ്ങൾ അധിവസിക്കുന്ന കുറിച്യാട് വനഗ്രാമത്തിൽ തെരഞ്ഞെടുപ്പും കുറ്റമറ്റതായിരുന്നു. ജില്ലാ കളക്ടർ ഡോ. രേണുരാജ് അടക്കമുള്ള ഉദ്യോഗസ്ഥർ ഇവിടം സന്ദർശിച്ച് ഒരുക്കങ്ങളെല്ലാം മുൻകൂട്ടി വിലയിരുത്തിയിരുന്നു. ചെതലയം ഫോറസ്റ്റ് റേഞ്ചിൽപ്പെട്ട ഈ വനഗ്രാമത്തിൽ പുനരധിവാസ പദ്ധതിയിൽ കാടിറങ്ങാൻ തയ്യാറാകാതിരുന്ന ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.

കർഷകരായ ചെട്ടിസമുദായങ്ങളും കാട്ടുനായ്ക്ക കുടുംബങ്ങളുമായിരുന്നു കുറിച്യാട് ഗ്രാമത്തിലെ അന്തേവാസികൾ. കാടുമായി പൊരുത്തപ്പെട്ട് നെൽകൃഷിയും മറ്റുമായി കഴിഞ്ഞിരുന്ന കുടുംബങ്ങളിൽ ചെട്ടിസമുദായം തുടങ്ങി പകുതിയോളം കുടുംബങ്ങൾ പുനരധിവാസ പദ്ധതിയിൽ കാടിന് പുറത്തേക്ക് ജീവിതം പറിച്ചുനട്ടു. ശേഷിക്കുന്ന കുടുംബങ്ങൾ കാടിനുളളിൽ തുടരുകയാണ്. ഇവർക്കായി വോട്ട് ചെയ്യാനുള്ള സൗകര്യവും തെരഞ്ഞെടുപ്പ് വിഭാഗം കാടിനുള്ളിൽ ഒരുക്കിയിരുന്നു.