ജനാധിപത്യത്തിന്‍റെ ഉത്സവം; വേട്ടെടുപ്പിലും ആവേശം
Saturday, April 27, 2024 5:17 AM IST
കൽപ്പറ്റ: പുറത്തെല്ലാം കത്തുന്ന വെയിലുണ്ടെങ്കിലും നെന്മേനിക്കുന്ന് പോളിംഗ് ബൂത്തിൽ രാവിലെ മുതൽ വോട്ടർമാരുടെ നീണ്ടനിര. വെയിൽ ശക്തിയാകുന്നതിനും മുന്പ് വോട്ട് ചെയ്ത് മടങ്ങണമെന്ന് കരുതി കൈക്കുഞ്ഞുമായി എത്തിയവർ വരിയിൽ ഊഴം കാത്തുനിൽക്കുന്നു.

ആദിവാസികളും കർഷകരും കുടിയേറ്റ കർഷകരും കർഷക തൊഴിലാളികളുമെല്ലാം വോട്ട് ചെയ്യാൻ നെന്മേനിക്കുന്ന് ശ്രീജയ എഎൽപി സ്കൂളിൽ നേരത്തെ എത്തിയിരുന്നു. പ്രായം എണ്‍പത് കഴിഞ്ഞെങ്കിലും ബൂത്തിലെത്തി വോട്ട് ചെയ്തതിന്‍റെ സന്തോഷത്തിലാണ് പ്രദേശവാസിയും പൊതുപ്രവർത്തകനുമായ ഫാ.പി.എം. കുര്യാക്കോസ്.

ഭാര്യ ലീലയ്ക്കും മകനുമൊപ്പമാണ് വോട്ടുചെയ്യാനെത്തിയത്. ഇത്തവണ പ്രായാധിക്യമുള്ളവർക്കും അവശതയുള്ളവർക്കുമെല്ലാം വീട്ടിൽ നിന്നും വോട്ട് ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ സൗകര്യം ഒരുക്കിയിരുന്നു. ഇത്തവണ വയനാട് മണ്ഡലത്തിൽ 85 വയസിന് മുകളിലുള്ളവരും ഭിന്നശേഷിക്കാരും ഉൾപ്പടെ 5154 പേർ വീട്ടിൽ നിന്നും വോട്ട് ചെയ്തിരുന്നു.