പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുന്നു: സോണി സെബാസ്റ്റ്യന്‍
Wednesday, February 8, 2023 1:16 AM IST
കാസര്‍ഗോഡ്: ബജറ്റിന്‍റെ പേരില്‍ പിണറായി വിജയന്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍. ഇടതുസര്‍ക്കാരിന്‍റെ ജനദ്രോ ബജറ്റിനെതിരേ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേമ പെന്‍ഷനുകള്‍ കൊടുക്കാനെന്ന് പറഞ് കൊണ്ട് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് സെസ് ചുമത്തിയിരിക്കുന്നത്.
നിലവിലുള്ള ക്ഷേമ പെന്‍ഷനുകള്‍ നാമമാത്രമായെങ്കിലും വര്‍ധിപ്പിച്ചത്തിന് ശേഷമായിരുന്നു ഈ സെസ് ചുമത്തിയതെങ്കില്‍ അതിനെ ന്യായികരിക്കാമായിരുന്നു. കര്‍ഷക തൊഴിലാളികളും നിര്‍മാണ തൊഴിലാളികളും ക്ഷേമനിധി അടച്ചിട്ടും അവര്‍ക്ക് കൃത്യമായി പെന്‍ഷന്‍ കൊടുക്കാന്‍ പോലും കൊടുക്കാന്‍ പോലും ഇടതുസര്‍ക്കാരിന് കഴിയുന്നില്ല. കാര്‍ഷിക ഉത്പന്നങ്ങളുടെ ന്യായവില കിട്ടാത്ത കര്‍ഷകരുടേയും തൊഴില്‍ ഇല്ലാതെ വലയുന്ന ചെറുപ്പക്കാരുടേയും ഉച്ചക്കഞ്ഞി വിതരണം നടത്താന്‍ ബുദ്ധിമുട്ടുന്ന മുഖ്യാധ്യാപകരുടേയും ചുമലില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്ന പിണറായി സര്‍ക്കാരിന്‍റെ തെറ്റായ നിലപാട് തിരുത്തുന്നത് വരെ കോണ്‍ഗ്രസ് ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡിസിസി പ്രസിഡന്‍റ് പി.കെ.ഫൈസല്‍ അധ്യക്ഷത വഹിച്ചു. കെ.പി.കുഞ്ഞിക്കണ്ണന്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, കെ.നീലകണ്ഠന്‍, എം.അസിനാര്‍, രമേശന്‍ കരുവാച്ചേരി, കരിമ്പില്‍ കൃഷ്ണന്‍, കെ.വി. ഗംഗാധരന്‍, വി.ആര്‍.വിദ്യാസാഗര്‍, കരുണ്‍ താപ്പ, പി.വി.സുരേഷ്, വിനോദ്കുമാര്‍ പള്ളയില്‍വീട്, സി.വി. ജയിംസ്, എം.കുഞ്ഞമ്പു നമ്പ്യാര്‍, മാമുനി വിജയന്‍, കെ.പി.പ്രകാശന്‍, ഹരീഷ് പി.നായര്‍, രാജു കട്ടക്കയം, ആര്‍.ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.