വോട്ടെടുപ്പിന് വനഗ്രാമങ്ങളും സജ്ജം
Friday, April 26, 2024 6:29 AM IST
സുൽത്താൻ ബത്തേരി: നിയോജകമണ്ഡലത്തിലെ വനാന്തരഗ്രാമങ്ങളായ കുറിച്യാട്, ചെട്യാലത്തൂർ ഗ്രാമങ്ങളും വോട്ടെടുപ്പിന് സജ്ജമായി. ഇവിടങ്ങളിൽ ആകെ 206 വോട്ടർമാരാണുള്ളത്. രണ്ട് ഗ്രാമങ്ങളും നൂൽപ്പുഴ പഞ്ചായത്തിലാണ്. പുറംലോകത്തുനിന്നും എട്ടുകിലോമീറ്റർ ഉൾവനത്തിലാണ് കുറിച്യാട് വനഗ്രാമം. ഇവിടെ 71 വോട്ടർമാരാണുള്ളത്. ഇതിൽ 36 പുരുഷൻമാരും 35 സ്ത്രീകളുമാണ്. ഇവിടേക്ക് എത്തിപ്പെടണമെങ്കിൽ പൊതുഗതാഗത സംവിധാനങ്ങൾ ഇല്ല.

സുൽത്താൻ ബത്തേരി പുൽപ്പള്ളി റോഡിലൂടെ ചെതലയത്തെത്തണം. തുടർന്ന് ഇവിടെ നിന്ന് വനത്തിലൂടെ എട്ട് കിലോമീറ്റർ സഞ്ചരിച്ചുവേണം ഈ ഗ്രമത്തിലെത്താൻ. ഇവിടെ പ്രവർത്തിച്ചിരുന്ന ഏകാധ്യാപക വിദ്യാലയത്തിലാണ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. വൈദ്യുതി സംവിധാനം ഇവിടെയില്ല.

അതിനാൽ ജനറേറ്റർ ഉപയോഗിച്ചാണ് എല്ലാം സജ്ജീകരിച്ചിരിക്കുന്നത്. സുൽത്താൻ ബത്തേരിയിൽ നിന്ന് പാട്ടവയൽ റൂട്ടിലൂടെ സഞ്ചരിച്ച് സംസ്ഥാന അതിർത്തിയിൽ എത്തണം. തുടർന്ന് വനത്തിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചുവേണം ചെട്യാലത്തൂർ വനഗ്രാമത്തിലെത്താൻ. ഇവിടെ 135 വോട്ടർമാരുണുള്ളത്.

ഇതിൽ 68 പുരുഷൻമാരും 67 സ്ത്രീകളുമാണ്. ഇവിടെയുള്ള ഗവ. എൽപി സ്കൂളിലാണ് ബൂത്ത് സജ്ജീകരിച്ചിരിക്കുന്നത്. ഈ രണ്ട് ബൂത്തുകളിലും അധികസുരക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. സ്വയം സന്നദ്ധ പുനരധിവാസത്തിൽ ഉൾപ്പെട്ട ഗ്രാമങ്ങളാണ് ഇവരണ്ടും.