അകാരണമായ പിരിച്ചുവിടൽ: ഹൈക്കോ ടതിയെ സമീപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
Sunday, April 21, 2024 5:34 AM IST
കൊല്ലം: കൊല്ലം സംസ്ഥാന ഓഡിറ്റ് ഓഫീസിൽ 13 വർഷംകാഷ്വൽ സ്വീപ്പറായി ജോലി നോക്കിയിരുന്നയാളെ പിരിച്ചുവിട്ട സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശിച്ചു.കമ്മീഷൻ അംഗം വി.കെ. ബീനാകുമാരിയുടെതാണ് നിർദ്ദേശം.

വടക്കേവിള സ്വദേശി ജെ. ശാന്തി നൽകിയ പരാതിയിലാണ് നടപടി.നോട്ടീസ് പോലും നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് പരാതിയിൽ പറയുന്നു. തീരുമാനം 2023 മേയ് 31 ന് എസ് സിഎസ്ടി. കമ്മീഷൻ സ്റ്റേ ചെയ്തു. ഇത് നടപ്പാക്കാത്തതിനെ തുടർന്ന് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചു. കമ്മീഷൻ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചെങ്കിലുംനടപ്പായില്ല. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.