മുകേഷിനായി വനിതാ സ്ക്വാഡ്
Sunday, April 21, 2024 5:35 AM IST
അഞ്ചല്‍ : കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥി എം. മുകേഷിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വനിതാ സ്ക്വാഡും രംഗത്ത്. അലയമണ്‍ പഞ്ചായത്തിലെ മുന്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്‍റും ഗ്രാമപഞ്ചായത്ത്‌ അംഗവും കൂടിയായ അസീന മാനാഫിന്‍റെ നേതൃത്വത്തിലാണ് വനിതാ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിക്ക് വോട്ടു തേടി വീടുകളില്‍ എത്തുന്നത്.

ഇടതു സ്ഥാനാര്‍ഥി എന്തിനു വിജയിക്കണം എന്ന് വിവരിക്കുന്നതിനോടൊപ്പം സ്ഥാനാര്‍ഥിയുടെ അഭ്യര്‍ഥന സ്ലിപ്പുകള്‍ ഉള്‍പ്പടെ വനിതാ സ്ക്വാഡ് വീടുകള്‍ എത്തിക്കുന്നുണ്ട്.

ഇന്ധന, പാചക വാതക വില വര്‍ധനവ്‌ സാധാരണ ജനങ്ങളുടെ കുടുംബ ബജറ്റ് തകര്‍ത്തുവെന്നും വിലക്കയറ്റം തടയുന്നത് ഉള്‍പ്പടെയുള്ള ജനോപകാരപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ ഇടതുപക്ഷത്തിന്‍റെ ശക്തമായ നിര പാര്‍ലമെന്‍റില്‍ ഉണ്ടാകണമെന്നാണു വനിതാ സ്ക്വാഡ് പ്രധാനമായും വീട്ടമ്മാമാരോട് അഭ്യര്‍ഥിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കൂടുതല്‍ ഇടങ്ങളിലേക്ക് വനിതാ സ്ക്വാഡ് പ്രവര്‍ത്തനം വ്യാപിക്കുകയാണ് ഇടതുമുന്നണി.