ചവറയ്ക്കൊ പ്പം നടന്ന് എന്‍.കെ.പ്രേമചന്ദ്രന്‍
Sunday, April 21, 2024 11:22 PM IST
കൊല്ലം: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എന്‍.കെ. പ്രേമചന്ദ്രന്‍ സ്വീകരണ പരിപാടിയുടെ ഭാഗമായി ചവറയ്ക്കൊപ്പം നടന്ന് സമ്മതിദായകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഈ ഐക്യദാര്‍ഢ്യം കേവലം രാഷ്ട്രീയത്തിനു വേണ്ടിയുള്ളതല്ല, മറിച്ച് ചവറയുടെ വികസനത്തിനു വേണ്ടിയുള്ളതാണ്. മത്സ്യമേഖലയിലും കയറിന്‍റെയും കറുത്തമണ്ണിന്‍റെയും മേഖലയിലും വലിയ അഭിവൃദ്ധിക്കു വേണ്ടിയുള്ള ശക്തമായ ഇടപെടലുകളെക്കുറിച്ച് സ്വീകരണ യോഗങ്ങളിലെ പ്രസംഗങ്ങളില്‍ കൂടി വ്യക്തമാക്കുന്നു.

ആധികാരികം, ആത്മാര്‍ത്ഥത, നിലപാട് എന്നിവയില്‍ അധിഷ്ഠിതമായ സ്ഥാനാര്‍ഥിയുടെ പ്രവര്‍ത്തനാഭിമുഖ്യം ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നതായിരുന്നു പ്രസംഗങ്ങള്‍ ഓരോന്നും.

കഴിഞ്ഞ ദിവസം ഇടതുപക്ഷത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ ക്രൂരമായ ആക്രമണത്തെക്കുറിച്ചും ശക്തമായ പരാമര്‍ശമുണ്ടായി. പരാജയ ഭീതിപൂണ്ട സിപിഎം നടത്തുന്ന നരനായാട്ടായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയുകയുള്ളൂ.

തുടര്‍ന്ന് ഹാര്‍ബറിന്‍റെ വികസനപ്രവര്‍ത്തനങ്ങള്‍, സമഗ്രമായ മത്സ്യ മേഖലയുടെ നയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നടത്തിയ ഇടപെടലുകള്‍ തുടങ്ങിയ ഓരോ കാര്യങ്ങളും ഓര്‍മിപ്പിച്ചുകൊണ്ടാണ് പ്രസംഗങ്ങള്‍ അവസാനിപ്പിച്ചത്.സ്വികരണ പരിപാടി മണ്ഡലം പ്രസിഡന്‍റ് ജയപ്രകാശിന്‍റെ അദ്ധ്യക്ഷതയില്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ.സി. രാജന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ സുരേഷ് ബാബു, കോലത്ത് വേണുഗോപാല്‍, ജസ്റ്റിന്‍ ജോണ്‍, അരുണ്‍ രാജ്, സി.പി സുധിഷ് കുമാര്‍, ചക്കനാല്‍ സനല്‍ കുമാര്‍, സേതുനാഥന്‍പിള്ള, സന്തോഷ് തുപ്പാശ്ശേരി, മേച്ചേഴ്ത്ത് ഗിരിഷ്, ചവറ ഗോപകുമാര്‍, സുരേഷ് കുമാര്‍, സുനില്‍കുമാര്‍, കിഷോര്‍ അമ്പലക്കര,ബാബു ജി പട്ടത്താനം, ജയലക്ഷ്മി, പ്രഭാ അനില്‍, ജിജി എന്നിവര്‍ പ്രസംഗിച്ചു.