ബൂത്ത് മാറി വോ ട്ടു ചെയ്തു; യഥാര്‍ഥ വോ ട്ടര്‍ ടെന്‍ഡര്‍ വോ ട്ടു ചെയ്തു
Friday, April 26, 2024 11:02 PM IST
ചവറ : നീണ്ടകരയില്‍ ബൂത്ത് ഏജന്‍റായ കോണ്‍ഗ്രസ് പ്രവര്‍ത്തക ബൂത്ത് മാറി വോട്ടു ചെയ്തതായി പരാതി.നീണ്ടകര പുത്തൻതുറ അരയ സേവാ സമാജം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. 118ാം നന്പർ ബൂത്തിലെ ആശാ പല്ലാടിക്കല്‍ തന്‍റെ സമ്മതിദാനാവകാശം ചെയ്യാനായി രാവിലെ ബൂത്തിലെ നീണ്ട നിരയില്‍ സ്ഥാനം പിടിച്ചു.

ആശയുടെ ഊഴമായപ്പോള്‍ ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആശ പല്ലാടിക്കലിന്‍റെ വോട്ട് മറ്റൊരാള്‍ ചെയ്തതായി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 118- ലെ ബൂത്ത് ഏജന്‍റായ ആശ സജീവാണ് ബൂത്ത് നമ്പര്‍ 119-ല്‍ ചെയ്യേണ്ട വോട്ട് മാറി 118-ല്‍ ചെയ്തതെന്ന് കണ്ടെത്തിയത് .സംഭവം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റെടുത്തു.

ഒടുവില്‍ യഥാര്‍ഥ വോട്ടറായ ആശ പല്ലാടിക്കല്‍ ടെന്‍ഡര്‍ വോട്ടു ചെയ്തു മടങ്ങി. 119-ലെ ബൂത്ത് ഏജന്‍റായ ആശ സജീവ് 118-ലാണ് ബൂത്തേജന്‍റായി ഇരുന്നത്. ആശയുടെ ബൂത്ത് ഏജന്‍റിന്‍റെ രേഖകളില്‍ 118- എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.

ഇത് ബന്ധപ്പെട്ടവര്‍ക്ക് പറ്റിയ വീഴ്ചയാണന്നും അതൊടൊപ്പം 118-ല്‍ ഇരുന്ന മറ്റ് രണ്ട് മുന്നണിയിലെ ഏജന്‍റുമാര്‍ക്കും ഇതറിയാമായിരുന്നിട്ടും അന്നേരം തര്‍ക്കിക്കാതെ മൗനം പൂണ്ടിരുന്നത് ഒരു പെണ്‍കുട്ടിയെ അവഹേളിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു.

വോട്ടു ചെയ്തതിനു ശേഷം മാത്രമാണ് മറ്റ് മുന്നണിയിലെ പ്രവര്‍ത്തകര്‍ പ്രശ്‌നത്തില്‍ ഇടപെട്ടത്. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക തെറ്റ് മനസിലാക്കി 119 ാം ബൂത്തിൽ പോയി വോട്ടുംചെയ്യുമായിരുന്നെന്ന് മണ്ഡലം പ്രസിഡന്‍റ് പവിഴപ്പറമ്പില്‍ പുഷ്പരാജന്‍ പറഞ്ഞു.ബൂത്തേജന്‍റായി നിയമിക്കുന്നവരുടെ വോട്ടേഴ്‌സ് ലിസറ്റ് പരിശോധിച്ച് ഏത് ബൂത്തിലെയാണെന്ന് മനസിലാക്കേണ്ട ഉദ്യോഗസ്ഥരും തെറ്റുകാരാണന്ന് അദ്ദേഹം പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കള്ള വോട്ടു ചെയ്തുവെന്ന് കാണിച്ച് പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു.