ചട്ടമ്പി സ്വാമി സമാധി ശതാബ്ദി ആചരണം: പന്മന ആശ്രമത്തിൽ നാളെ തുടങ്ങും
Sunday, April 28, 2024 6:32 AM IST
പന്മന: വിദ്യാധിരാജ ചട്ടമ്പി സ്വാമി ശതാബ്ദി ആചരണ ആഘോഷ പരിപാടികൾ 29 മുതൽ പന്മന ആശ്രമത്തിൽ നടക്കും.

രാവിലെ ആറിന് മരുത്വാമലയിൽനിന്നും കൃഷ്ണമയാനന്ദ തീർഥപാദർ ജ്യോതി ഏറ്റു വാങ്ങും. തുടർന്ന് മഹാഗുരു ജ്യോതി പ്രയാണം തിരുവനന്തപുരം അഭേദാശ്രമത്തിലെത്തും. 30ന് ചട്ടമ്പി സ്വാമി പ്രതിമയും ജ്യോതിയും വഹിച്ച് കൊണ്ടുള്ള പ്രയാണം കണ്ണമ്മൂല ചട്ടമ്പി സ്വാമി ജന്മസ്ഥാന ക്ഷേത്രത്തിൽ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് പന്മന കണ്ണൻകുളങ്ങര ക്ഷേത്രത്തിലെത്തും.

സ്വീകരണ സമ്മേളനംസുജിത് വിജയൻപിള്ള എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഘോഷയാത്ര പന്മന ആശ്രമത്തിലെത്തും. സ്വാമി നിത്യ സ്വരൂപാനന്ദ ജ്യോതി ഏറ്റ് വാങ്ങി ആശ്രമത്തിലെ കെടാവിളക്കിലേക്ക് പകരും. മേയ് ഒന്നിന് സമാധി ശതാബ്ദി ആചരണത്തിന് തുടക്കം കുറിച്ച് രാവിലെ 10.30 -ന് പന്മന ആശ്രമത്തിൽ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും.
പന്മനആശ്രമംസ്വാമി കൃഷ്ണമയാനന്ദ തീർഥ പാദർ അധ്യക്ഷനാകും .
ചടങ്ങിൽ മഹാരാഷ്ട്ര കോലാപ്പൂർ ക്ഷേത്ര സിദ്ധി ഗിരിമഠം മഠാധിപതി സ്വാമി അദൃശ്യ കാട സിദ്ധേശ്വര മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് ഒന്നിന് പാലക്കാട് അഹമദ് ഫിറോസിന്‍റെ സംഗീത സദസ്, രാത്രി ഏഴിന് നൃത്ത സന്ധ്യ.

രണ്ടിന് രാവിലെ 10.30ന് കേരവിചാര സഭ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സുജിത് വിജയൻപിള്ള എംഎൽഎ അധ്യക്ഷനാകും . ഉച്ചയ്ക്ക് ഒന്നിന് കഥാപ്രസംഗം, തുടർന്ന് മോഹിനിയാട്ടം, രാത്രി എഴിന് സംഗീത സദസ്.

മൂന്നിന് ചട്ടമ്പി സ്വാമി ദർശനത്തെ ആസ്പദമാക്കിയുള്ള ആത്മിയ സഭ കേന്ദ്രം മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. തൃശൂർ ദേശ മംഗലം ഓംങ്കാര ആശ്രമം സ്വാമി നിഗമാനന്ദ തീർഥപാദർ അധ്യക്ഷനാവും . പാലക്കാട് അയ്യപ്പ സേവാശ്രമം മഠാധിപതി സ്വാമി പ്രഭാകരാനന്ദ സരസ്വതി മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻ തുള്ളൽ. മൂന്നിന് ആനന്ദ സത്സംഗം. രാത്രി ഏഴിന് പറയൻ തുള്ളൽ, തുടർന്ന് പടയണി. നാലിന് രാവിലെ 10.30-ന് ആരോഗ്യ കേരളത്തെ കുറിച്ചുള്ള വിചിന്തന സഭ ഐഎസ്ആർഒ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്യും. സി.ആർ .മഹേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് ഒന്നിന് ഓട്ടൻ തുള്ളൽ, രാത്രി ഏഴിന് മോഹിനിയാട്ടം. എട്ടിന് കഥകളി.

അഞ്ചിന് കുമ്പളത്ത് ശങ്കുപ്പിള്ള അനുസ്മരണ ദിനം രാവിലെ 10.30-ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. എൻ.കെ. പ്രേമചന്ദ്രൻ എംപി അധ്യക്ഷനാകും . ഡോ. ശശി തരൂർ മുഖ്യ പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒന്നിന് വിൽകലാ മേള. രാത്രി ഏഴിന് സോപാന നൃത്തം.

ആറിന് മഹാ ഗുരു സൗഹൃദം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കെ.സി. രാജൻ അധ്യക്ഷനാകും . ഉച്ചയ്ക്ക് ഒന്നിന് സംഗിത സദസ്, 3.30 ന് സാഹിത്യ സഭ കവി പ്രൊഫ: ബി.മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്യും. പന്മന ആശ്രമം സ്വാമി നിത്യ സ്വരൂപാനന്ദ അധ്യക്ഷനാവും. രാത്രി എഴിന് നടന സന്ധ്യ.

ഏഴിന് രാവിലെ 10.30 ന് മഹാഗുരു പർവം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മീഭായി ഉദ്ഘാടനം ചെയ്യും. കേരള പുരാണ പാരായണ സംഘടന ചെയർമാൻ അമ്പാടി സുരേന്ദ്രൻ അധ്യക്ഷനാകും . വൈകുന്നേരം നാലിന് ചണ്ഡികാ ഹോമം, ആറിന് ഭരണി നക്ഷത്ര വിശേഷാൽ പൂജകൾ, രാത്രി ഏഴിന് മാനസ ജപ ലഹരി.

സമാധി ശതാബ്ദി വാർഷിക ദിനമായ എട്ടിന് രാവിലെ 10.30-ന് സമാധി ശതാബ്ദി സഭ രാമഗിരി ശ്രീരാമദാസാശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്യും. പ്രജ്ഞാനാനന്ദ തീർഥപാദർ അധ്യക്ഷനാകും.

കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരി ശതാബ്ദി സന്ദേശം നൽകും. ഉച്ചയ്ക്ക് 2.30-ന് മഹാസമാധി ദിവ്യജ്യോതിരാനയനം. ഉച്ചകഴിഞ്ഞ് മൂന്നിന് തായമ്പക,വൈകുന്നേരം അഞ്ചിന് പാഠകം. രാത്രി എഴിന് പാഠകം എന്നിവ നടക്കും.

മഹാ സമാധി ശതാബ്ദി ആചരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പന്മന ആശ്രമം നിത്യ സ്വരൂപാനന്ദ ,ബാല ചന്ദ്രൻ, വിഷ്ണു വേണുഗോപാൽ, അരുൺ ബാബു, കലാമണ്ഡലം പ്രശാന്ത് എന്നിവർ അറിയിച്ചു.