ഒരേ കിടപ്പിലും ജീവിതം തളർത്തിയില്ല; വോട്ട് ചെയ്യാനും നിഷാന്ത് എത്തി
Saturday, April 27, 2024 3:21 AM IST
കോന്നി: എല്ലുകൾ പൊടിയുന്ന രോഗവുമായി ജനനം, ഒരിക്കൽ പോലും തനിയെ നിവർന്നു നിൽക്കാനോ നടന്നു നീങ്ങാനോ കഴിഞ്ഞിട്ടില്ല. സ്വന്തം വൈകല്യങ്ങളെ തോല്പിച്ച് മുന്നേറുന്ന നിഷാന്തിന്‍റെ യാത്ര ആരെയും അദ്ഭുതപ്പെടുത്തും. ജനാധിപത്യത്തിന്‍റെ ഉത്സവത്തിലും പങ്കാളിയാകണമെന്ന നിശ്ചയദാർഢ്യവുമായാണ് നിഷാന്ത് ഇന്നലെ പോളിംഗ് ബൂത്തിലെത്തിയത്.

കോന്നി വട്ടത്താടിയിൽ വീട്ടിൽ കുഞ്ഞുമോൻ - മേഴ്സി ദമ്പതികളുടെ മൂത്ത മകൻ നിഷാന്തിന്‍റെ ജീവിതം സാഹസികത നിറഞ്ഞ സിനിമാക്കഥകൾ പോലെയാണ്.'ഓസ്റ്റിയോജെനിസിസ് ഇംപെർഫെക്ട' എന്ന അപൂർവ രോഗം ബാധിച്ച നിഷാന്ത് ഇക്കുറിയും സ്വന്തം പോളിംഗ് സ്റ്റേഷനിൽ എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.

വൈകല്യങ്ങൾ ഉള്ളവർക്കും പ്രായമായവർക്കും ഇക്കുറി വീട്ടിൽ വോട്ട് നൽകിയെങ്കിലും നിഷാന്ത് ഇത് സ്വീകരിച്ചിരുന്നില്ല. പരസഹായമില്ലാതെ ഒരു ചുവടുപോലും നീങ്ങാനാവാത്ത ഈ യുവാവിന്‍റെ ആഗ്രഹങ്ങൾക്ക് കുടുംബാംഗങ്ങൾ പിന്തുണ നൽകിയതോടെ കാര്യങ്ങൾ എളുപ്പമായി.

നിഷാന്തിനെ പ്രത്യേകം ക്രമീകരിച്ച വാഹനത്തിലാണ് കോന്നി റിപ്പബ്ലിക്കൻ ഹയർ സെക്കൻഡറി സ്കൂളിലെ ബൂത്ത് നമ്പർ 67-ൽ എത്തിച്ചത്. പോളിംഗ് ഉദ്യോഗസ്ഥർ നിഷാന്തിന്‍റെ വാഹനത്തിനരികിലേക്ക് എത്തിയാണ് തുടർ നടപടികൾ സ്വീകരിച്ചത്.

കഠിനാധ്വാനവും ആത്മവിശ്വാസവുംകൊണ്ട്‌ സ്വന്തം വൈകല്യങ്ങളെ തോല്പിച്ച ഹെലൻ ആദംസ്‌ കെല്ലറാണ് തനിക്ക് മാതൃക എന്ന് പറയുന്ന നിഷാന്ത് ഇന്ന് മോട്ടിവേഷൻ സ്പീക്കറും സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ പ്രവർത്തകനുമൊക്കെയാണ്.

കിടന്നുകൊണ്ട് മാത്രം സ്വന്തം ജീവിതം മുന്നോട്ട് നീക്കുന്ന നിഷാന്തിന്‍റെ കണ്ണുകൾക്ക് നേരിട്ട വൈകല്യങ്ങളെത്തുടർന്ന് കണ്ണുകളും മാറ്റിവയ്ക്കേണ്ടി വന്നിരുന്നു. ഒരു സംരംഭം വളർത്തിയെടുത്ത് മറ്റുള്ളവർക്കും സഹായകരമാക്കണമെന്നാഗ്രഹിക്കുന്ന നിഷാന്ത് സ്വന്തമായി ചില ബിസിനസ് സംരംഭങ്ങളും നടത്തുന്നുണ്ട്.

സ്വപ്രയത്നംകൊണ്ട്‌ സാഹിത്യം, സാമൂഹ്യപ്രവർത്തനം, അധ്യാപനം എന്നീ രംഗങ്ങളിൽ കഴിവ് തെളിയിച്ച നിഷാന്തിന് സ്വന്തമായി ഒരു യുട്യൂബ് ചാനലും ഉണ്ട്. നിഷാന്തിന്‍റെ കഥ ആദ്യമായി "ദീപിക'യിലൂടെയാണ് ലോകം അറിഞ്ഞത്. ഈ വാർത്തയാണ് പിന്നീട് ജീവിതത്തിൽ മാറ്റങ്ങൾക്ക് പ്രകാശം പരത്തിയതെന്ന് പറയാനും നിഷാന്ത് മറന്നില്ല.