പൂവത്തൂര്‍ പടിഞ്ഞാറ് പുത്തന്‍ പള്ളിയോടം മലര്‍ത്തല്‍കർമം നാളെ
Saturday, April 27, 2024 3:21 AM IST
കോഴഞ്ചേരി: നിർമാണത്തിലിരിക്കുന്ന പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലര്‍ത്തല്‍ കർമം നാളെ രാവിലെ 7.45നും 8.45നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ ആറന്മുള പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജന്‍ മൂലവീട്ടില്‍ നിര്‍വഹിക്കും.

കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.സി. രാജേന്ദ്രന്‍ നായര്‍, ഓമനക്കുട്ടന്‍ നായര്‍, പള്ളിയോട സേവാസംഘം സെക്രട്ടറി പാര്‍ഥസാരഥിപിള്ള, പള്ളിയോട ശില്‍പ്പികളായ ചങ്ങംകരി വേണു ആചാരി, മകന്‍ വിഷ്ണു വേണു ആചാരി എന്നിവര്‍ സന്നിഹിതരായിരിക്കും.

പൂവത്തുര്‍ പടിഞ്ഞാറ് പഴയ പള്ളിയോടം ഭോപ്പാല്‍ നാഷണല്‍ മ്യൂസിയത്തിനു കൈമാറിയ ശേഷം 30 വര്‍ഷം മുമ്പ് മറ്റൊരു പള്ളിയോടം കരക്കാര്‍ നിർമിച്ചിരുന്നു. ഈ പള്ളിയോടവും ജീര്‍ണാവസ്ഥയിലായതിനെത്തുടര്‍ന്നാണ് എ-ബാച്ചില്‍ പുതിയ പള്ളിയോടം നിർമിക്കാന്‍ പൂവത്തുര്‍ 571-ാം നമ്പര്‍ എന്‍എസ്എസ് കരയോഗം തീരുമാനിച്ചത്.

പള്ളിയോട ശില്പി ചങ്ങംകരി വേണു ആചാരിയുടെയും മകന്‍ വിഷ്ണു വേണുആചാരിയുടെയും നേതൃത്വത്തില്‍ 2023 ഡിസംബര്‍ 14ന് ഉളികുത്തി നിർമാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പഴയ പളളിയോടത്തിന്‍റെ അതേ മാതൃകയില്‍ ഇംഗ്ലീഷ് അക്ഷര മാലയിലെ "യു' ആക്രൃതിയില്‍ പാട്ടുപരപ്പ് ശൈലിയിലാണ് നിർമാണം. നാല്‍പ്പത്തേഴ് കോല്‍ നീളമുള്ള പള്ളിയോടത്തിന് 68 അംഗുലം വീതി 18 അടി അമര കിളര്‍ച്ചയും ഉണ്ടെന്ന് നിർമാണ കമ്മിറ്റി അറിയിച്ചു.

ഫോട്ടോ: നിർമാണത്തിലിരിക്കുന്ന പൂവത്തൂര്‍ പടിഞ്ഞാറ് പള്ളിയോടത്തിന്‍റെ മലര്‍ത്തല്‍ കർമത്തിന് മുന്നോടിയായുള്ള ജോലികള്‍ ശില്പി ചങ്ങംകരി വേണു ആചാരിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു.