നിയന്ത്രിക്കാൻ 3000ലേറെ പോലീസ് ഉദ്യോഗസ്ഥർ
Wednesday, April 24, 2024 4:51 AM IST
ആലപ്പുഴ: പോളിംഗ് ബൂത്തിലേക്ക് ഏകദേശം 3000ത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ഡ്യൂട്ടിക്കായി നിയമിച്ചിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി. ജില്ലാ അതിർത്തികളിൽ കേന്ദ്ര സേനയുമായി ചേർന്ന് ശക്തമായ വാഹനപരിശോധനകൾ നടത്തിവരുകയാണ്.

ഇലക്ഷൻ പ്രഖ്യാപിച്ചതിനു ശേഷം ഇലക്ഷൻ നടപടികൾക്ക് വിഘാതമാകുമെന്ന് കണ്ടത്തിയ 1000 അധികം പേർക്കെതിരേ 107 സിആർപിസി, കാപ്പ പ്രകാരം റിപ്പോർട്ട് നൽകി മുൻകരുതൽ നടപടിയെടുത്തു. 2500ൽ അധികം വാറന്‍റ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജില്ലയിലെ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികൾ പൂർത്തിയാക്കി.

മദ്യ, മയക്കുമരുന്ന് റെയിഡുകൾ ശക്തമാക്കിയതിൽ 1250 അബ്കാരി കേസുകളും 620 ലഹരിവിരുദ്ധ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജില്ലയിൽ നിലവിലുണ്ടായിരുന്ന 213 ലൈസൻസ്ഡ് ആംസിൽ ബാങ്ക്, സ്‌പോർട്സ് എന്നിവയ്ക്ക് ഉപയോഗിക്കുന്നത് ഒഴികെ ബാക്കി എല്ലാ ആയുധങ്ങളും സ്റ്റേഷനുകളിൽ അംഗികൃത ആർമറികളിൽ നിക്ഷേപിച്ചിട്ടുണ്ട്.

ഇവിഎം വിതരണ കേന്ദ്രങ്ങളിൽനിന്നു ബൂത്തിലേക്കും വോട്ടിംഗ് കഴിഞ്ഞു കൗണ്ടിംഗ് സെന്‍ററുകളിലേക്കുമുള്ള വോട്ടിംഗ് മെഷീനുകൾ അടക്കമുള്ള പോളിംഗ് ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷയ്ക്കാവശ്യമായ പോലീസ് ഉദ്യോഗസ്ഥരുടെയും വാഹനകളുടെയും സുരക്ഷാ പ്ലാനുകൾ പ്രത്യേകം തയാറാക്കിയിട്ടുണ്ട്.

പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് ആറുവരെ

ആലപ്പുഴ: ഇന്ന് വൈകിട്ട് ആറിന് തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിക്കും. പോളിംഗ് ബൂത്തുകളുടെ 200 മീറ്റർ ചുറ്റളവിൽ സ്വകാര്യവാഹനങ്ങൾ പ്രവേശിപ്പിക്കാൻ പാടില്ല. ആറുവരെ നടക്കുന്ന കൊട്ടിക്കലാശം സംബന്ധിച്ച് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ എല്ലാ കേന്ദ്രങ്ങളിലും ഒരുക്കിയിട്ടുണ്ട്. ഡ്രോൺ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.