സ്‌കൂളിന്‍റെ മേല്‍ക്കൂരയിലേക്ക് വൻ മരം ഒടിഞ്ഞുവീണു
Sunday, April 21, 2024 6:48 AM IST
ചിങ്ങവനം: ചാന്നാനിക്കാട് ഗവ. എല്‍പി സ്‌കൂളിന്‍റെ മേല്‍ക്കൂരയിലേക്ക് 80 വര്‍ഷത്തെ പഴക്കമുള്ള വൻ മരം ഒടിഞ്ഞുവീണു. വേനൽ അവധിയായതിനാൽ വിദ്യാർഥികൾ ഇല്ലാതിരുന്നതുമൂലം അനിഷ്ടസംഭവങ്ങള്‍ ഒഴിവായി.

സ്‌കൂളിന്‍റെ മേല്‍ക്കൂരയ്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ ഉച്ചയോടെയാണ് അപകടകരമായി സ്‌കൂള്‍ കെട്ടിടത്തിനോട് ചേര്‍ന്നുനിന്ന മരം ഒടിഞ്ഞുവീണത്. ഇതിനോടു ചേര്‍ന്ന് മൂന്ന് കൂറ്റന്‍മാവുകളും ഏത് സമയവും അപകടം വിളിച്ചു വരുത്തുന്ന നിലയിലാണ് നില്‍ക്കുന്നത്.

90 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിനോട് ചേര്‍ന്ന് അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് അധികൃതരോട് പലതവണ ആവശ്യപ്പെട്ടിട്ടും അവഗണിക്കുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്.

പനച്ചിക്കാട് പഞ്ചായത്തിന്‍റെ പരിധിയിലുള്ള സ്‌കൂളിന്‍റെ അപകടാവസ്ഥ മനസിലാക്കി പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് വന്‍തുക മുടക്കി മുന്പ് ശിഖരങ്ങള്‍ മുറിച്ചുമാറ്റിയിരുന്നു. അടിയന്തിരമായി കുട്ടികൾക്ക് അവധിയായ ഈ സമയത്ത് മരം മുറിച്ചു മാറ്റാന്‍ അധികൃതര്‍ തയാറാകണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.