തടിവ്യാപാരമേഖലയിലെ ചൂഷണം: നടപടി സ്വീകരിക്കണം
Sunday, April 21, 2024 6:48 AM IST
കോട്ടയം: ഇരുമ്പ് കട്ടിളകളും ജനലുകളും വീട് നിര്‍മാണത്തിന് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ തടിവില കുത്തനെ ഇടിഞ്ഞു. മധ്യകേരളത്തിലെ കര്‍ഷകരെയാണ് ഇത് ഏറ്റവുമധികം ബാധിച്ചിരിക്കുന്നത്.

ആഞ്ഞിലി, പ്ലാവ് തുടങ്ങിയ തടികള്‍ക്ക് സംസ്ഥാനത്ത് ആവശ്യക്കാര്‍ കുറഞ്ഞു. ഗുണനിലവാരം കുറഞ്ഞ ഇരുമ്പ് കട്ടിളകളുടെയും ജനലുകളുടെയും വില്പന വ്യാപകമാണ്. ചുരുങ്ങിയ കാലംകൊണ്ടു തന്നെ തുരുമ്പെടുത്ത് നശിക്കുന്ന ഇവ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിര്‍മാണ പ്രവര്‍ത്തികള്‍ക്കും പോലും വ്യാപകമായി ഉപയോഗിക്കുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ ഇരുമ്പ് കട്ടിളകളില്‍നിന്നും ജനലുകളില്‍നിന്നും ആളുകള്‍ തടിയിലേക്കു മാറിയിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് തടി കൊണ്ടുപോകുന്നത് വര്‍ധിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാര്‍ തടി കൊണ്ടുപോകാനുള്ള നിയമങ്ങള്‍ ലഘൂകരിച്ചതും കച്ചവടക്കാര്‍ക്കു സഹായകമായിട്ടുണ്ട്. മുന്പ് അളവ് കണക്കിനാണു തടിയുടെ വില കണക്കാക്കിയിരുന്നത്. ഇപ്പോള്‍ തടിയുടെ തൂക്കം ടണ്ണിന് അടിസ്ഥാനമാക്കിയാണ് വില. ഇതിന്‍റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്കു ലഭിക്കുന്നില്ല.

ഈ സാഹചര്യത്തില്‍ ഗുണനിലവാരമല്ലാത്ത ഇരുമ്പ് കട്ടിളകളുടെയും ജനലുകളുടെയും വില്പന കുറയ്ക്കുന്നതിനും കര്‍ഷകരെ തടിക്കച്ചവടക്കാരുടെ ചൂഷണത്തില്‍നിന്നു സംരക്ഷിച്ച് ന്യായവില ഉറപ്പാക്കാനും നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.