കിഴുകാനം ഇറച്ചിക്കേസ്: ഡിഎഫ്ഒ സുപ്രീം കോടതിയിൽ
Friday, April 26, 2024 3:43 AM IST
ഉപ്പുതറ: ആദിവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ ഇടുക്കി മുൻ വൈൽഡ് ലൈഫ് വാർഡൻ ബി.രാഹുൽ സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. ഹർജി പരിഗണിച്ച കോടതി എതിർ സത്യവാങ്മൂലം നൽകാൻ പീഡനത്തിനിരയായ കണ്ണംപടി മുല്ല, പുത്തൻപുരയ്ക്കൽ സരുൺ സജിക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചു. വിചാരണക്കോടതി മുതൽ ഹൈക്കോടതിവരെ മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചത്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.

സരുൺ സജിക്കുവേണ്ടി അഡ്വ.ശ്യാം ബി. നന്ദൻ കോടതിയിൽ ഹാജരായി. 2022 നവംബർ 20 നാണ് കാട്ടിറച്ചി കടത്തി എന്നാരോപിച്ച് സരുൺ സജിയെ വിളിച്ചു വരുത്തി വനം വകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റുചെയ്തത്. പിടിച്ചെടുത്ത മാംസം വന്യജീവിയുടേത് അല്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും കണ്ടെത്തിയതോടെ സരുൺ സജിക്കെതിരേ രജിസ്റ്റർ ചെയ്ത കേസ് വനം വകുപ്പ് പിൻ വലിക്കുകയും ചെയ്തു.

തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ , കിഴുകാനം റേഞ്ച് ഫോറസ്റ്റർ ടി.അനിൽകുമാർ ഉൾപ്പെടെ 13 ഉദ്യോഗസ്ഥർക്ക് എതിരേ പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ പ്രകാരം പോലീസ് കേസെടുക്കുകയും വനം ഉദ്യോഗസ്ഥരെ സർവീസിൽനിന്ന് വനം വകുപ്പ് സസ്പൻഡു ചെയ്യുകയും ചെയ്തു.