കൊച്ചിക്ക് വൃത്തി പോരാ
Monday, October 3, 2022 12:18 AM IST
കൊച്ചി: രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ കൊച്ചി 298-ാം സ്ഥാനത്ത്. സ്വച്ഛ് ഭാരത് മിഷന്‍റെ സ്വച്ഛ് സര്‍വേക്ഷന്‍ 2022 സര്‍വേയില്‍ ഒരു ലക്ഷത്തിനും പത്ത് ലക്ഷത്തിനും ഇടയില്‍ ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയിലാണ് കൊച്ചി ഏറെ പിന്നില്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൊച്ചി നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 2020 ലെ സര്‍വേയില്‍ 372 മതായിരുന്നു കൊച്ചിയുടെ സ്ഥാനം. 2021 ലെ സര്‍വേയില്‍ 34 സ്ഥാനം മുകളിലേക്ക് കയറി 338 ല്‍ എത്തി. ഇത്തവണ മുന്നൂറിനു താഴെ എത്തിക്കാന്‍ കഴിഞ്ഞു എന്നത് നേട്ടമായി ഉയര്‍ത്താവുന്നതാണെങ്കിലും ആദ്യ നൂറ് സ്ഥാനങ്ങളില്‍ വരുന്ന നഗരങ്ങളെയാണ് ശുചിത്വ നഗരങ്ങളായി നഗരകാര്യ മന്ത്രാലയം അംഗീകരിക്കുന്നത്.അതേസമയം സംസ്ഥാനത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തി എന്നത് കൊച്ചിക്ക് ആശ്വസിക്കാവുന്ന നേട്ടമാണ്.
തുറസായ സ്ഥലത്തെ മാലിന്യ നിര്‍മാര്‍ജ്ജനം, പാര്‍പ്പിട മേഖലകളിലെ ദിവസേനയുള്ള തൂത്തുവാരല്‍ തുടങ്ങിയ വിഭാഗത്തില്‍ കൊച്ചിയുടെ സ്‌കോറുകള്‍ 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ്. മാര്‍ക്കറ്റ് മേഖലയിലെ ശുചിത്വത്തിന്‍റെ കാര്യത്തില്‍ 25 ശതമാനത്തില്‍ താഴെ സ്‌കോര്‍ കുറഞ്ഞു. അതേസമയം നഗര സൗന്ദര്യവല്‍ക്കരണം, പാര്‍പ്പിട മേഖലകള്‍, ജലാശയങ്ങള്‍ എന്നിവയുടെ ശുചീകരണത്തില്‍ കൊച്ചിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി. 75 ശതമാനത്തിനും 90 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തില്‍ കൊച്ചി സ്‌കോര്‍ ചെയ്തത്.
വികേന്ദ്രീകരണ മാലിന്യ സംസ്‌കരണത്തിലും വീടുകള്‍ തോറുമുള്ള മാലിന്യ ശേഖരണത്തിലും കൊച്ചിക്ക് ഏറെ അപാകതകള്‍ ഉള്ളതായി സര്‍വേ വിലയിരുത്തി. പൊതു ടോയ്‌ലറ്റുകളുടെ വൃത്തി ഇല്ലായ്മയും സ്‌കോര്‍ താഴ്ന്ന് പോകാന്‍ കാരണമായി. 25 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലാണ് ഈ വിഭാഗത്തില്‍ കൊച്ചിക്ക് ലഭിച്ച സ്‌കോര്‍.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ മികച്ച 100 നഗര പട്ടികയില്‍ കൊച്ചിക്ക് ഇതുവരെ ഇടം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈ വര്‍ഷവും മധ്യപ്രദേശിലെ ഇന്‍ഡോര്‍ ആണ് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം സ്ഥാനം സൂറത്തും മൂന്നാം സ്ഥാനം നവി മുംബൈയും തുടര്‍ച്ചയായി രണ്ടാം തവണയും നിലനിര്‍ത്തി.