ഭൂരിപക്ഷമില്ലാതെ നഗരസഭാ കൗൺസിൽ പിരിച്ചുവിട്ടു
Wednesday, November 30, 2022 12:23 AM IST
ആലുവ: ചെയർമാൻ അടക്കം കൗൺസിലർമാർ അവധിയിലായ ആലുവ നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷത്തിന് ഭൂരിപക്ഷം. തർക്കമുള്ള അജണ്ടകളിൽ വോട്ടെടുപ്പ് നടത്താതെ യോഗം പിരിച്ചുവിട്ടതിൽ ഭരണ-പ്രതിപക്ഷ ബഹളവും നാടകീയ രംഗങ്ങളും. 
ചെയർമാൻ എം.ഒ. ജോണിന്‍റെ അസാന്നിധ്യത്തിൽ വൈസ് ചെയർപേഴ്സൺ സൈജി ജോളിയുടെ അദ്ധ്യക്ഷതയിലായിരുന്നു ഇന്നലെ കൗൺസിൽ യോഗം ചേർന്നത്. കൗൺസിലർമാരായ ഷെമ്മി സെബാസ്റ്റ്യനും സാനിയ തോമസും യോഗത്തിൽ പങ്കെടുക്കാതിരുന്നതിനാൽ ഭരണപക്ഷത്ത് 11 പേരാണ് ഹാജരായത്. പ്രതിപക്ഷത്ത് എൽഡിഎഫിലെ ഏഴും, ബിജെപിയുടെ നാലും, ഒരു സ്വതന്ത്ര കൗൺസിലറും നിലയുറപ്പിച്ചു. 
ആലുവ നഗരസഭയിൽ രണ്ട് ഹെൽത്ത് ആൻഡ് വെൽനെസ് സെന്‍റർ ആരംഭിക്കാൻ കേന്ദ്ര സർക്കാർ അരക്കോടി രൂപ അനുവദിച്ച അജണ്ട ചർച്ചയ്ക്കുവന്നതിലാണ് ബഹളം ആരംഭിച്ചത്. പദ്ധതി നടപ്പിലാക്കാൻ നഗരസഭയുടെ ഉപയോഗശൂന്യമായിക്കിടക്കുന്ന രണ്ടു കെട്ടിടങ്ങൾ വിട്ടുനൽകണമെന്ന് ആരോഗ്യസ്ഥിരം സമിതി അധ്യക്ഷൻ എം.പി. സൈമൺ രേഖാമൂലം ആവശ്യപ്പെട്ടു.
അൻവർ ആശുപത്രിക്കു പിന്നിലെ റോഡിൽ നഗരസഭാ എൻജിനീയർക്ക് ക്വാർട്ടേഴ്സിനായി നിർമിച്ച കെട്ടിടം പതിറ്റാണ്ടുകളായി അടഞ്ഞുകിടക്കുകയാണ്. ഈ കെട്ടിടത്തിലും മറ്റൊന്ന് തോട്ടക്കാട്ടുകരയിലും തുടങ്ങാനാണ് ആരോഗ്യസ്ഥിരം സമിതി നിർദേശിച്ചത്. എന്നാൽ കോടികൾ വിലമതിക്കുന്ന കെട്ടിടങ്ങൾ വിട്ടുകൊടുക്കേണ്ടതില്ലെന്ന് ഭരണപക്ഷ കൗൺസിലർമാർ വാദിച്ചു. ഇവിടെ ഫ്ലാറ്റ് നിർമിക്കാൻ ബജറ്റ് നിർദേശവുമുണ്ട്. എന്നാൽ ആരോഗ്യ സ്ഥിരംസമിതിയുടെ നിലപാട് അംഗീകരിക്കണമെന്ന് ഇടത്-ബിജെപി കൗൺസിലർമാർ നിലപാടെടുത്തതോടെ കോൺഗ്രസ് നേതാവുകൂടിയായ എം.പി. സൈമണും പ്രതിപക്ഷത്തിനൊപ്പം കൂടി. ഇതോടെ ഭരണപക്ഷം അപകടം മണത്തു. അജണ്ടകളിൽ വോട്ടെടുപ്പ് വേണമെന്ന് ബിജെപി ആവശ്യപ്പെട്ടതോടെ യോഗം പിരിച്ചുവിട്ടതായി അധ്യക്ഷ പ്രഖ്യാപിക്കുകയായിരുന്നു. 
അജണ്ടയിൽ വോട്ടിംഗ് വേണമെന്ന പ്രതിപക്ഷ ആവശ്യവും നിരാകരിച്ചു. തുടർന്ന് പ്രതിപക്ഷം അധ്യക്ഷയെ തടയാൻ ശ്രമിച്ചെങ്കിലും. ഭരണകക്ഷിയംഗങ്ങൾ അധ്യക്ഷയെ രക്ഷപ്പെടുത്തി പുറത്തിറക്കി. തുടർന്ന് എൽഡിഎഫ് അംഗങ്ങൾ സെക്രട്ടറിക്ക് രേഖാമൂലം പരാതി നൽകുകയായിരുന്നു. ബിജെപി പ്രവർത്തകർ നഗരസഭാ കാര്യാലയത്തിൽ കുത്തിയിരുന്നും പ്രതിഷേധിച്ചു.