x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചതിക്കുക എന്നത് അയാളുടെ രക്തത്തിലുള്ളതാണ്, നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്‍റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകും: ഖുശ്ബു   


Published: May 20, 2026 10:34 AM IST | Updated: May 20, 2026 10:35 AM IST

തന്നെ ഉന്നമിട്ട് ഇഡ്ഡലി നടി എന്ന് രവി മോഹൻ നടത്തിയ പരാമർശങ്ങൾക്കെതിരെ നടി ഖുശ്ബു രംഗത്ത്. വിശ്വാസവഞ്ചന കാണിക്കുന്നവർ അത് രക്തത്തിൽ ഉള്ളതാണെന്നും മറ്റുള്ളവരുടെ ജീവിതത്തിൽ മുറിവേൽപ്പിക്കുന്നവർക്ക് അതിന്‍റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഖുശ്ബു തന്‍റെ കുറിപ്പിലൂടെ പറഞ്ഞു.

‘‘ബൈബിൾ വചനങ്ങളിൽ വിശ്വസിക്കുന്നു എന്ന് പറയുന്നവർ ഒരുകാര്യം മനസിലാക്കണം നിങ്ങളുടേതല്ലാത്തത് ഒന്നും കൈക്കലാക്കരുത്. നിങ്ങളുടെ പ്രവൃത്തികളാണ് നിങ്ങളെന്താണെന്ന് തെളിയിക്കുന്നത്.

ഒരാൾ വിശ്വാസവഞ്ചന കാണിക്കുന്നതിലും മോഷ്ടിക്കുന്നതിലും അദ്ഭുതപ്പെടാനൊന്നുമില്ല. ചതിക്കുക എന്നത് തങ്ങളുടെ രക്തത്തിൽ ഉള്ളതാണെന്ന് അവർ വീണ്ടും തെളിയിക്കുകയാണ്. വഞ്ചനയുടെ ലോകമാണ് അവർക്ക് ഏറ്റവും സുഖകരമായ ഇടം.

തന്‍റെ യഥാർഥ സ്വഭാവം പുറത്തെടുത്ത്, താൻ ഏത് നിലവാരത്തിൽ നിന്നാണ് വരുന്നതെന്ന് ലോകത്തിന് കാണിച്ചുതന്ന ആ ഒരു മനുഷ്യത്വരഹിതനെ കുറ്റപ്പെടുത്തിയിട്ട് ഒരു കാര്യവുമില്ല.

എന്നാൽ, അണിയറയിൽ ഒളിച്ചിരുന്ന് ഇങ്ങനെയുള്ളവർക്ക് സംസാരിക്കാൻ വേദിയൊരുക്കി നൽകിയ ആളെയാണ് ഞാൻ കുറ്റപ്പെടുത്തുന്നത്. നിങ്ങളുടെ തീരുമാനങ്ങൾക്ക് അതിന്‍റേതായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും നിങ്ങൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരു ആയുസുടനീളം നിലനിൽക്കുമെന്നും ഓർക്കുക. 

ഓർക്കുക, ഹൃദയവിശുദ്ധിയും ശുദ്ധമായ ചിന്തകളുമുള്ളവർ ദൈവത്തോട് ചേർന്നുനിൽക്കുമെന്നാണ് ബൈബിൾ പറയുന്നത്.’’  ഖുശ്‌ബു കുറിച്ചു. 

തന്‍റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് രവി മോഹൻ ഖുശ്ബുവിനെ പരോക്ഷമായി വിമർശിച്ചെത്തിയത്.

തന്‍റെ കുടുംബം തകർത്തതിന് പിന്നിൽ മൂന്നക്ഷരമുള്ള ഒരു 'ഇഡ്ഡലി നടി'യാണെന്നും, ഫെമിനിസത്തിന്‍റെ മറവിൽ ഒളിച്ചിരിക്കുന്ന ഇവർ മുൻപും പല പ്രമുഖ നടന്മാരുടെയും ദാമ്പത്യം തകർത്തിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

രവി മോഹന്‍റെ മുൻഭാര്യ ആർതിയുമായി വളരെ അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തിയാണ് ഖുശ്ബു.

Tags : Khushbu Sundar ravi mohan

Recent News

Corehub Up