രമേശ് പിഷാരടിയെ കോമാളി എന്ന് വിശേഷിപ്പിച്ച മുൻ മന്ത്രി തോമസ് ഐസക്കിനെ വിമർശിച്ച് നടൻ സലിം കുമാർ.
ഉയർന്ന വിദ്യാഭ്യാസവും രാഷ്ട്രീയ പാരമ്പര്യവുമുള്ള ഒരു നേതാവിൽ നിന്ന് ഇത്തരം പരാമർശം പ്രതീക്ഷിച്ചില്ലെന്നും കലാകാരന്മാരെ ബഹുമാനിക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷത്തിന്റെ യഥാർത്ഥ മുഖമാണ് ഇതിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽ ഇത്തവണ ഉറപ്പായും ഭരണമാറ്റം ഉണ്ടാകുമെന്ന് സലിം കുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘‘നിലപാടുകളുടെ രാജകുമാരൻ എന്നറിയപ്പെടുന്ന വി.ഡി. സതീശന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ, നിലപാടുകളുടെ ചക്രവർത്തി എന്നറിയപ്പെടുന്ന വി.എം. സുധീരനാൽ ഉദ്ഘാടനം ചെയ്തിട്ടുള്ളതാണ്. അതിനൊരു സാക്ഷിയായി ഇവിടെ നിൽക്കാൻ എനിക്ക് സാധിച്ചതിന് വളരെ കൃതാർഥനാണ്.
വിഎം പറഞ്ഞപോലെ അദ്ദേഹമാണ് തെരഞ്ഞെടുപ്പ് കൺവെൻഷൻ തുടർച്ചയായിട്ട് ഉദ്ഘാടനം ചെയ്യുന്നു എന്ന് പറഞ്ഞപോലെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് വർഷങ്ങളായിട്ട് ഉദ്ഘാടനം ചെയ്യുന്നത് ഞാനാണ്. അപ്പോൾ ഭൂരിപക്ഷത്തിന്റെ ഒരു അംശം എനിക്കുണ്ട്. ഞാൻ ഒന്നും പറയുന്നില്ല, രണ്ട് കഥകൾ പറഞ്ഞിട്ട് ഞാൻ പോയിക്കോളാം.
അഞ്ചാറു മാസം മുമ്പ് ഒരു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ടു. അദ്ദേഹത്തിന്റെ ബന്ധുവാണോ സുഹൃത്താണോ എന്ന് ഞാൻ മറന്നുപോയി, സുഹൃത്തിന്റെ മകൻ അമേരിക്കയിൽ നിന്ന് വന്നു.
അമേരിക്കയിൽ നിന്ന് വന്നിട്ട് പറഞ്ഞു കേരളം കണ്ടപ്പോൾ ആ പയ്യൻ പറഞ്ഞു, ‘കേരളം ഇത് എന്തൊരുമാറ്റമാണ്, അമേരിക്ക പോലും തോറ്റു പോകും’. അപ്പോ എനിക്ക് സംശയം വന്നു, ഈ പയ്യൻ ആരായിരിക്കും, എവിടെ ഉണ്ടാവും ഇപ്പോ പയ്യൻ. അങ്ങനെ ഞാൻ ഈ പയ്യനെ അന്വേഷിച്ചു ചെന്നു.
എനിക്ക് പയ്യനെ കാണാൻ പറ്റി, നമ്മുടെ ഊളംപാറ മാനസിക ആശുപത്രിയിൽ ആയിരുന്നു. ഞാൻ അച്ഛനോട് ചോദിച്ചു, എന്താ ഇവിടെ കൊണ്ടെ കിടത്തിയത്. അല്ല സലീമിന് അറിയാമല്ലോ, രണ്ടുമൂന്ന് പ്രാവശ്യം സലീം അമേരിക്കയിൽ വന്നതല്ലേ. അപ്പോ ഈ കേരളം കണ്ട് അമേരിക്ക എന്ന് പറയുമ്പോൾ തന്നെ അവന് കുഴപ്പമുണ്ട് എന്ന് മനസിലായില്ലേ.
കറണ്ട് ഒക്കെ അടിപ്പിച്ച് ഇപ്പോൾ ആള് തിരിച്ചുപോയി. ഒരു മാസം ആയിട്ടുള്ളൂ, വേറെ ഒരു വാർത്ത. മുഖ്യമന്ത്രി തന്നെ പറഞ്ഞത്. പി. രാജീവ് അദ്ദേഹത്തോട് പറഞ്ഞു, ഒരു വ്യവസായി വരുന്നുണ്ട് കേരളത്തിൽ പണം മുടക്കാൻ.
മുഖ്യമന്ത്രി വിചാരിച്ചു വളരെ നിസാരമായിട്ടുള്ള പൈസ മുടക്കാൻ വേണ്ടി വന്നതാണെന്ന്. ഈ വ്യവസായിക്ക് പേരില്ല കേട്ടോ, പേര് പറയൂല പുള്ളിക്ക് പേരും അഡ്രസും ഒന്നുമില്ല. അപ്പോ ആ വ്യവസായി വന്നു, അപ്പോ എത്ര രൂപയാണ് മുടക്കാൻ ഉദ്ദേശിക്കുന്നത്. മൂന്ന് ലക്ഷം കോടിയാണെന്ന് പറഞ്ഞു.
മുഖ്യമന്ത്രി ഞെട്ടി, എന്തുകൊണ്ടാണ് കേരളത്തിൽ മൂന്ന് ലക്ഷം കോടി മുടക്കുന്നതെന്നു ചോദിച്ചു. അപ്പോ അദ്ദേഹം പറഞ്ഞു വ്യവസായ സൗഹൃദം ലോകത്ത് ഇത്രയുമുള്ള ഒരു സ്ഥലം ലോകത്ത് എങ്ങുമില്ല, ആന്തൂർ സാജനെ പോലുള്ളവരെയൊക്കെ എങ്ങനെയാണ് നിങ്ങൾ സഹായിച്ചത്.
അപ്പോ ഇത് കേട്ടപ്പോൾ ഞാൻ വീണ്ടും ഇയാളെ അന്വേഷിച്ചു ചെന്നു. നമ്മുടെ അമേരിക്കൻ പയ്യന് കിടന്ന തൊട്ടപ്പുറത്തെ വാർഡിൽ അയാളും കിടപ്പുണ്ടായിരുന്നു.
അങ്ങനെ ഓരോ ദിവസവും ഓരോ തള്ള്, കായിക മന്ത്രിയുടെ പേരിൽ വേറൊരു തള്ള്. നിങ്ങൾ ഒക്കെ കാത്തിരിക്കുകയാണ് മെസി വരും കേട്ടോ. മെസി ഇവിടെ വരും, കലൂർ സ്റ്റേഡിയത്തിൽ വരും കലൂർ സ്റ്റേഡിയത്തിൽ വന്നിട്ട് ടിവിയിൽ കോമഡി ഷോ അവതരിപ്പിക്കും. അങ്ങനെ പല വാഗ്ദാനങ്ങൾ.
മെസി ഇവിടെ ഇന്ത്യയിൽ വരെ ചെയ്തു, ആന്ധ്രാപ്രദേശിൽ വന്നു ബോംബെയിൽ വന്നു, ഡൽഹിയിൽ വന്നു. അപ്പോ ഞാൻ മെസിയോട് ചോദിച്ചു, ‘മെസ്സി എന്താണ് കാരണം. താൻ ബോംബെയിൽ വന്നു, ഹൈദരാബാദിൽ വന്നു, ഡൽഹിയിൽ വന്നു, ഞങ്ങളുടെ കേരളത്തിൽ വരാത്തത് എന്തുകൊണ്ടാണ്. അപ്പോ അദ്ദേഹം എന്നോടു പറഞ്ഞു, ‘ ചേട്ടാ എന്നോടു വേറൊന്നും വിചാരിക്കരുത്, കേരളത്തിലുള്ളവരോട് ഒരു ദേഷ്യവുമില്ല, എനിക്ക് എട്ട് ബലോൻ ദ് ഓർ പുരസ്കാരം ഉണ്ട്. ബലോൻ ദ് ഓർ പുരസ്കാരം അറിയാമല്ലോ, ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോളർക്ക് കൊടുക്കുന്ന പുരസ്കാരമാണത്. അത് എട്ടും സ്വർണ പന്തുകളാണ്, അയ്യപ്പസ്വാമിയുടെ സ്വർണ്ണം കട്ട ഇവിടെ എന്റെ ബലോൻ ദ് ഓർ വെറുതെ വയ്ക്കുമെന്ന് തോന്നുന്നുണ്ടോ. അങ്ങനെയൊക്കെ ചെയ്യാൻ ചേട്ടാ മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ.
അപ്പോ മെസിയോട് നിങ്ങൾക്കൊന്നും തോന്നരുത് അദ്ദേഹം പാവമാണ്. പിന്നെ എന്റെ ശിഷ്യനായ രമേഷ് പിഷാരടി പാലക്കാട് ഇലക്ഷനിൽ നിൽക്കുന്നുണ്ട്. അവൻ ജയിക്കുമോ എന്നൊരു സംശയം എനിക്കുണ്ടായിരുന്നു, കാരണം ഞാൻ തന്നെ നിൽക്കുന്നതിന് തുല്യമാണത്. ഇപ്പോൾ എനിക്ക് ഉറപ്പായി അവൻ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കും. കാരണം തോമസ് ഐസക് ഡോക്ടർ ആണ്. അദ്ദേഹം പറഞ്ഞതെന്താ,
ഈ കമ്യുണിസ്റ്റ് പാർട്ടി അധികാരത്തിൽ ഏൽക്കുമ്പോൾ അമേരിക്കൻ സിഐഎ രഹസ്യ ചാരന്മാരെ കൊണ്ടു വന്ന് അന്വേഷിച്ചപ്പോൾ അവർ ഒരു നാടകമാണ്. ഈ നാടകമാണ് കമ്യുണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കയറ്റിയത് എന്നാണ് ഈ ചാര സംഘടന അവരോട് ചെന്ന് റിപ്പോർട്ട് കൊടുത്തത്. ആ കലാകാരന്മാരെയാണ് കോമാളി എന്ന് വിളിച്ചത്. ഈ കലാകാരന്മാർ ഇപ്പോൾ അവർക്ക് കോമാളികളായി മാറി.
ഇങ്ങേർ ഒരു ഡോക്ടർ അല്ലേ, സഖാക്കൾ തള്ളുന്നതുപോലെ ധനതത്ത്വശാസ്ത്രത്തിൽ ഡോക്ടർ ആണ്. അങ്ങനെയൊരാൾ ഇങ്ങനെ പറയുമോ? അപ്പോള് ഞാൻ വീണ്ടും അന്വേഷിച്ചു ചെന്നു. എന്തിനാണ് ഡിഗ്രി, കയറുപിരിയിലെ തരികിടകൾ എന്നാണ് അദ്ദേഹത്തിന്റെ ഡിഗ്രി. പിന്നെ അതല്ലേ പറയൂ, എന്താണ് ചെയ്യുക.
അപ്പോൾ ഇത്രയും കാലം സതീഷ് ചേട്ടനെ നമ്മൾ വിട്ടത് ഒരു എംഎൽഎ ആയിട്ടായിരുന്നു. ഇനി കേരളം നയിക്കാൻ ആയിട്ടുള്ള ഒരാളായിട്ടാണ് പറയുന്നത്. അപ്പോൾ ശക്തമായ ഭൂരിപക്ഷം കൊടുത്ത് അദ്ദേഹത്തെ ജയിപ്പിക്കണം. മാത്രമല്ല യുഡിഎഫ് അധികാരത്തിൽ വരും എന്ന് എനിക്ക് 101 ശതമാനം ഉറപ്പുണ്ട്.’’ സലിംകുമാറിന്റെ വാക്കുകൾ.
Tags : Thomas Isaac Salim Kumar election