മുംബൈ: മഹാരാഷ്ട്രയിൽ വിവാഹം കഴിക്കാൻ 21 വയസുവരെ കാത്തിരിക്കാൻ മാതാപിതാക്കൾ പറഞ്ഞതിന് 19കാരൻ ജീവനൊടുക്കി. താനെ ജില്ലയിലെ ഡോംബിവ്ലി പ്രദേശത്ത് നവംബർ 30 നാണ് സംഭവം.
ജാർഖണ്ഡ് സ്വദേശിയായ കൗമാരക്കാരൻ നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, ഈ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ നിയമപരമായി വിവാഹം ചെയ്യുന്നതിന് 21 വയസുവരെ കാത്തിരിക്കാൻ ഇയാളോട് കുടുംബം ആവശ്യപ്പെട്ടു.
ഇതേതുടർന്ന് ഇയാൾ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. നവംബർ 30 ന് കൗമാരക്കാരൻ വീടിന്റെ മേൽക്കൂരയിൽ ഒരു സ്കാർഫ് ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ബന്ധുക്കൾ ഉടൻതന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണസംഭവിച്ചു. സംഭവത്തിൽ അപകട മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.