x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൂജയ്ക്ക് സൂക്ഷിച്ചിരുന്ന ചെമ്പരത്തിപ്പൂവ് വിഴുങ്ങി; ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം


Published: March 30, 2026 05:23 PM IST | Updated: March 30, 2026 05:23 PM IST

മൈസൂരു: കളിക്കുന്നതിനിടെ പൂജയ്ക്ക് സൂക്ഷിച്ചിരുന്ന ചെമ്പരത്തിപ്പൂവ് വിഴുങ്ങിയ ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. കർണാടകയിലെ മൈസൂരുവിലുള്ള ഹുൻസൂരിലാണ് സംഭവം നടന്നത്. ആറുമാസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്.

വീട്ടിൽ പൂജയ്ക്കായി വച്ചിരുന്ന ഉണങ്ങിയ ചെമ്പരത്തിപ്പൂവ് എടുത്ത് കളിക്കുന്നതിനിടെ തൊണ്ടയ്ക്കുളിൽ അകപ്പെടുകയായിരുന്നു. മൂത്ത സഹോദരനൊപ്പം കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അബദ്ധത്തിൽ പൂവിന്‍റെ ഒരു ഭാഗം വായിലിടുകയായിരുന്നു.

തുടർന്ന് സഹോദരൻ കുട്ടിയുടെ വായിൽ നിന്നും പൂവ് മാറ്റാൻ ശ്രമിച്ചെങ്കിലും അതിനിടെ കുഞ്ഞ് അത് വിഴുങ്ങുകയായിരുന്നു. പിന്നാലെ ശ്വാസതടസം അനുഭവപ്പെട്ട കുഞ്ഞിനെ ഉടൻതന്നെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചു.

തുടർന്ന് മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂവ് ശ്വാസനാളത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

Tags : karnataka mysore death kid

Recent News

Corehub Up