അബുദാബി കിരീടാവകാശി
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മടങ്ങാനിറങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ തന്റെ യാളോട് യാത്ര പറഞ്ഞ സംഭവം സോഷ്യൽ മീഡിയയിൽ വൈറൽ. എയർപോർട്ടിലേക്ക് പോകുന്നതിന് മുൻപ് ഔദ്യോഗിക പ്രതിനിധികളോട് യാത്ര പറഞ്ഞ ശേഷം, ഡ്രൈവർക്ക് യാത്ര അയപ്പ് നൽകാൻ മറന്നുപോയെന്ന് മനസിലാക്കിയ കിരീടാവകാശി തിരികെ വണ്ടിക്കടുത്തേക്ക് നടന്നെത്തി കൈകൊടുക്കുകയും സംസാരിക്കുകയുമായിരുന്നു.
ഷെയ്ഖ് ഖാലിദിന്റെ ഈ കൊച്ചു പ്രവർത്തി അദ്ദേഹത്തിന്റെ ലാളിത്യത്തെയും എളിമയെയുമാണ് കാണിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. യുഎഇയുടെ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ മൂല്യങ്ങളുടെ പ്രതിഫലനമാണിതെന്നും പലരും കുറിച്ചു. വിമാനത്താവളത്തിലേക്ക് അദ്ദേഹത്തെ എത്തിച്ച വാഹനം ഓടിച്ചിരുന്നത് ഒരു ഇന്ത്യക്കാരനായിരുന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ചാണ് ഷെയ്ഖ് ഖാലിദ് ഡൽഹിയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം ഉഭയകക്ഷി ചർച്ചകൾ നടത്തുകയും ഊർജം വ്യാപാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, വിദ്യാഭ്യാസം, ടൂറിസം തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തു. സെപ്റ്റംബർ 12, 13 തീയതികളിൽ ഭാരത് മണ്ഡപത്തിൽ വെച്ചാണ് 18-ാമത് ബ്രിക്സ് ഉച്ചകോടി സംഘടിപ്പിച്ചത്. 13 ലോകനേതാക്കളും 17 പ്രതിനിധി സംഘങ്ങളും ഈ ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിലെത്തി.
Tags : AbuDhabi CrownPrince NewDelhi LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash