x
ad
Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എഫ്‌സിആര്‍എ: വാദം, പ്രതിവാദം

പ്രത്യേക ലേഖകന്‍
Published: August 13, 2026 01:12 AM IST | Updated: August 13, 2026 01:12 AM IST

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: എഫ്‌സിആര്‍എ ഭേദഗതിയുടെ മറവില്‍ ന്യൂനപക്ഷ സ്ഥാപനങ്ങളും സ്വത്തുക്കളും പിടിച്ചെടുക്കാനുള്ളതടക്കമുള്ള വ്യവസ്ഥകള്‍ ആശങ്കാജനകമാണെന്ന് പ്രതിപക്ഷ നേതാക്കളും ന്യൂനപക്ഷ മതമേധാവികളും ചൂണ്ടിക്കാട്ടി.

ന്യൂനപക്ഷ സ്ഥാപനങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനും സ്വത്തുക്കള്‍ പിടിച്ചെടുക്കാനും ലക്ഷ്യമിട്ടാണു ഭേദഗതിയെന്നു ന്യൂനപക്ഷ സംഘടനകള്‍ പറയുന്നു.

സാങ്കേതികത്വം പറഞ്ഞോ പറയാതെയോ എഫ്‌സിആര്‍എ ലൈസന്‍സ് പുതുക്കി നല്‍കാതെ ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും എന്‍ജിഒകളുടെയും ആസ്തികളും സ്വത്തും പിടിച്ചെടുക്കാനുള്ള വ്യവസ്ഥ അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷവും ന്യൂനപക്ഷ സംഘടനകളും വ്യക്തമാക്കിയത്.

അഥോറിറ്റി രൂപീകരിച്ച് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ സ്വത്തും നടത്തിപ്പും വരെ കൈകാര്യം ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്നു പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, രാജ്യത്തെ സര്‍ക്കാരിതര സന്നദ്ധ സംഘടനകളുടെ വിദേശ സംഭാവനകളുടെ മേലുള്ള നിയന്ത്രണം കര്‍ശനമാക്കാനാണു നിയമഭേദഗതിയെന്നാണു സര്‍ക്കാരിന്‍റെ വാദം.

ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല ഭേദഗതിയെന്നും വിദേശ സംഭാവനകള്‍ നിയന്ത്രിക്കുക മാത്രമാണു ലക്ഷ്യമെന്നും കേന്ദ്രം അവകാശപ്പെട്ടു.

Tags : FCRA Argument Defense Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up