x
ad
Mon, 3 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പ്: ബിജെപി കോട്ടയിൽ പ്രശാന്ത് കിഷോറിന് വിജയം ഉറപ്പ്

ഓൺലൈൻ ഡെസ്ക്
Published: August 3, 2026 05:15 PM IST | Updated: August 3, 2026 05:15 PM IST

ബങ്കിപ്പൂർ ഉപതെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച് പ്രശാന്ത് കിഷോർ

ബങ്കിപ്പൂർ: ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിൽ ജൻ സുരാജ് പാര്‍ട്ടി നേതാവ് പ്രശാന്ത് കിഷോറിന് വൻ മുന്നേറ്റം. ബിജെപിയുടെ പരമ്പരാഗത കോട്ടയായിരുന്ന ബങ്കിപ്പൂരിൽ 15,000-ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രശാന്ത് കിഷോർ മുന്നേറുന്നത്. ബിജെപി നേതാവും മുൻ എംഎൽഎയുമായ നിതിൻ നബീൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്ക് ജൂലൈ 30-നാണ് വോട്ടെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോറിന്‍റെ നേരിട്ടുള്ള ആദ്യ തെരഞ്ഞെടുപ്പ് പോരാട്ടമാണിത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടോളമായി ബിജെപിയുടെ ഉറച്ച കോട്ടയായിരുന്ന മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. 2010 മുതൽ ഈ സീറ്റിനെ പ്രതിനിധീകരിച്ചിരുന്നത് നിതിൻ നബീൻ ആയിരുന്നു. അതിനുമുമ്പ് അദ്ദേഹത്തിന്‍റെ പിതാവ് നബീൻ കിഷോർ പ്രസാദ് സിൻഹയായിരുന്നു മണ്ഡലത്തിലെ ജനപ്രതിനിധി. നിതിൻ നബീന് പകരം ബിജെപി യുവജനവിഭാഗം നേതാവായ നീരജ് കുമാർ സിൻഹയെയാണ് ബിജെപി ഇത്തവണ രംഗത്തിറക്കിയത്.

മൊത്തം 31 റൗണ്ട് വോട്ടെണ്ണലിൽ 25 റൗണ്ടുകൾ പൂർത്തിയായപ്പോൾ പ്രശാന്ത് കിഷോർ 14,953 വോട്ടുകൾക്ക് ബിജെപി സ്ഥാനാർത്ഥിയെക്കാൾ മുന്നിലാണ്. 34.30 ശതമാനം മാത്രമായിരുന്നു ഇത്തവണ മണ്ഡലത്തിൽ രേഖപ്പെടുത്തിയ പോളിംഗ്. താൻ സുരക്ഷിതമായ ഒരു മണ്ഡലമല്ല തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുത്തതെന്നും ജാതിക്കും മതത്തിനും അപ്പുറം ചിന്തിച്ച് വോട്ട് ചെയ്യാൻ ബിഹാറിലെ ജനങ്ങളോട് ആഹ്വാനം ചെയ്യാനാണ് ബിജെപിയുടെ കോട്ടയിൽ തന്നെ മത്സരിച്ചതെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി. ബങ്കിപ്പൂരിന് പുറമേ മധ്യപ്രദേശിലെ ദതിയ, ഗുജറാത്തിലെ മഞ്ചൽപൂർ എന്നീ നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 

Tags : Bankipur JanSuraajParty LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up