പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: വൈകി നടത്തുന്ന ജനന-മരണ രജിസ്ട്രേഷനുകൾക്ക് കൂടുതൽ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തുന്ന 'രജിസ്ട്രേഷൻ ഓഫ് ബർത്ത്സ് ആൻഡ് ഡെത്ത്സ് (ഭേദഗതി) ആക്ട് 2026' ഒക്ടോബർ 1 മുതൽ നിലവിൽ വരുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ മൃത്യുഞ്ജയ് കുമാർ നാരായൺ അറിയിച്ചു. പാർലമെന്റ് പാസാക്കിയ ബില്ലിന് കഴിഞ്ഞ മാസമാണ് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചത്.
ജനനമോ മരണമോ നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധമാക്കി. ഒരു വർഷത്തിന് ശേഷവും രണ്ട് വർഷത്തിനുള്ളിലുമുള്ള അപേക്ഷകൾക്ക് ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ്, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് ആവശ്യമാണ്. കൃത്യത പരിശോധിച്ച ശേഷമായിരിക്കും അനുമതി നൽകുക.
വിവരങ്ങൾ കൃത്യസമയത്ത് റിപ്പോർട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനും വ്യാജ രജിസ്ട്രേഷനുകൾ തടയാനുമാണ് 1969-ലെ നിയമത്തിൽ (2023-ലെ ഭേദഗതിക്ക് ശേഷം) മാറ്റങ്ങൾ വരുത്തി സെക്ഷൻ 13(3) കൂടുതൽ കർശനമാക്കിയത്.
വ്യക്തികളുടെ നിയമപരമായ തിരിച്ചറിയൽ രേഖയായി പ്രവർത്തിക്കുന്ന ജനന-മരണ സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് ലഭ്യമാക്കാൻ പൊതുജനങ്ങളെ പ്രേരിപ്പിക്കുകയാണ് ഈ പുതിയ നടപടിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
Tags : BirthandDeaths Registartion Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash