x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്പീക്കർക്കെതിരായ അവിശ്വാസ പ്രമേയം; ലോക്സഭയിൽ പത്തു മണിക്കൂർ നീളുന്ന ചർച്ച


Published: March 10, 2026 02:47 PM IST | Updated: March 10, 2026 04:02 PM IST

ന്യൂഡൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതിനുള്ള പ്രമേയം കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് ചൊവ്വാഴ്ച പാർലമെന്‍റിൽ അവതരിപ്പിച്ചു.

അമ്പതിലധികം എംപിമാർ പ്രമേയത്തെ അനുകൂലിച്ച് മുന്നോട്ട് വന്നതിനെ തുടർന്ന് ബിജപി എംപി ജഗദംബികബപാൽ അവിശ്വാസ പ്രമേയത്തിനുള്ള അവതരണാനുമതി നൽകി. ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ഘട്ടത്തിൽ തന്നെ സ്പീക്കറിനെതിരെ പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. 118 അംഗങ്ങളാണ് അവിശ്വാസ പ്രമേയത്തിൽ ഒപ്പിട്ടിരുന്നത്.

എന്നാൽ പ്രതിപക്ഷത്തിന്‍റെ എതിർപ്പുകൾ അടിസ്ഥാനരഹിതമാണെന്നാണ് ബിജെപി എംപിമാരായ രവിശങ്കർ പ്രസാദും നിഷികാന്ത് ദുബെയും പറഞ്ഞത്. കേന്ദ്ര പാർലമെന്‍ററി മന്ത്രി കിരൺ റിജിജുവും ഈ വിഷയത്തിൽ നിഷികാന്ത് ദുബെയെ പിന്തുണച്ചു. കിരൺ റിജിജുവാണ് പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. ബിജെപി എംപിമാരായ അനുരാഗ് സിംഗ് ഠാക്കൂർ, നിഷികാന്ത് ദുബെ, രവിശങ്കർ പ്രസാദ്, ഭർതൃഹരി മഹ്താബ് എന്നിവർ ഈ വിഷയത്തിൽ പ്രസ്താവനകൾ നടത്തും.

ലോക് ജനശക്തി പാർട്ടി (രാം വിലാസ്) ചിരാഗ് പാസ്വാനും ചർച്ചയ്ക്കിടെ സഭയെ അഭിസംബോധന ചെയ്യും. ലോക്‌സഭാ സ്പീക്കറെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തെ അനുകൂലിച്ച് കോൺഗ്രസ് എംപിമാരായ ഗൗരവ് ഗൊഗോയ്, മനീഷ് തിവാരി, ദീപേന്ദർ സിംഗ് ഹൂഡ, ജ്യോതിമണി എന്നിവർ ലോക്‌സഭയിൽ വാദങ്ങൾ അവതരിപ്പിക്കും.

 

 

 

 

 

 

 

 

 

 

Tags : No-confidence motion Lok Sabha Speaker Om Birla Parliament

Recent News

Corehub Up